തിരുവനന്തപുരം: മദ്യക്കമ്പനികളുടെ വിറ്റുവരവ് നികുതിഒഴിവാക്കിനൽകുന്നതിലൂടെസർക്കാരിനുണ്ടാകുന്ന വരുമാന നഷ്ടം നികത്തുന്നതിന് മദ്യനികുതി വീണ്ടും വർധിപ്പിക്കാൻ സർക്കാർ.വിൽപനനികുതിയിൽ നാല് ശതമാനം വർധന വരുത്തുന്നതോടെ 247 ശതമാനമായിരുന്ന പൊതുവിൽപന നികുതി 251 ശതമാനമായി വർധിക്കും. ഇതിനായുള്ള പൊതുവിൽപ്പനനികുതി ഭേദഗതിബില്ലിന്റെ കരട് മന്ത്രിസഭ അംഗീകരിച്ചു.
തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാസമ്മേളനത്തിൽ അവതരിപ്പിക്കാനുള്ള ബില്ലുകളിൽ പൊതുവിൽപ്പനനികുതി ഭേദഗതിബില്ലും ഉൾപ്പെടുത്തിയിട്ടുണ്ട്. നിയമസഭയിൽ ബിൽ പാസാക്കി ഗവർണർ ഒപ്പിടുന്നതോടെ സംസ്ഥാനത്ത് മദ്യത്തിന്റെ വിലവർധന പ്രാബല്യത്തിലാകും. വിൽപ്പനനികുതി ഉയർത്തുന്നതിനൊപ്പം ബിവറേജസ് കോർപ്പറേഷന്റെ കൈകാര്യച്ചെലവിനത്തിനുള്ള തുക ഒരുശതമാനം കൂട്ടാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി പ്രത്യേക ഉത്തരവിറക്കും. അങ്ങനെ ആകെ അഞ്ച് ശതമാനം വർധനവാണ് പ്രാബല്യത്തിലാകാൻ പോകുന്നത്.
ഒന്നുകിൽ ബിവറേജസ് കോർപ്പറേഷൻ നൽകുന്ന മദ്യത്തിന്റെ വിലവർധിപ്പിക്കാൻ അനുവദിക്കണം അല്ലെങ്കിൽ വിറ്റുവരവ് നികുതി ഒഴിവാക്കി നൽകണം എന്നതായിരുന്നു മദ്യകമ്പനികൾ മുന്നോട്ടുവെച്ചിരുന്ന ആവശ്യം. അഞ്ച് മദ്യകമ്പനികളിൽ നിന്ന് എക്സൈസ് വിറ്റുവരവ് നികുതി ഏർപ്പാടാക്കിയിരുന്നത്. മദ്യത്തിന് കമ്പനികൾ വില കൂട്ടുന്നത് ഭാവിയിൽ പ്രതികൂലമാകുമെന്ന് കണ്ടാണ് ഈ വിറ്റുവരവ് നികുതി ഒഴിവാക്കി കൊടുക്കാൻ സർക്കാർ തീരുമാനിച്ചത്. ഇതുസംബന്ധിച്ച തീരുമാനം മന്ത്രിസഭാ യോഗത്തിലെടുക്കുകയും അതിന്മേൽ നടപടി സ്വീകരിച്ചു തുടങ്ങുകയും ചെയ്തിരുന്നു.
വിറ്റുവരവ് ഒഴിവാക്കുന്നതോടെ സർക്കാരിനുണ്ടാകുന്ന നികുതി നഷ്ടം ഒഴിവാക്കാനാണ് മദ്യത്തിന് നാല് ശതമാനം വിൽപന നികുതി കൂടി അധികമായി ഈടാക്കാൻ സർക്കാർ തീരുമാനിച്ചത്. നിലവിൽ 247 ശതമാനമാണ് മദ്യത്തിന്റെ നികുതി. വർധന പ്രാബല്യത്തിൽ വരുന്നതോടെ നികുതി 251 ശതമാനമായാണ് ഉയരുക. എന്നാൽ ഇതിന് വിൽപന നികുതി നിയമത്തിൽ ഭേദഗതി മന്ത്രിസഭ വരുത്തേണ്ടതുണ്ട്. ഈ ഭേദഗതിക്കാണ് ഇപ്പോൾ അംഗീകാരം നൽകിയിരിക്കുന്നത്.
മദ്യക്കമ്പനികളുടെ വിറ്റുവരവ് നികുതി ഒഴിവാക്കിയതിനുപിന്നിൽ അഴിമതിയുണ്ടെന്നും ഇതിൽ വിശദ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ തിങ്കളാഴ്ച ചേരുന്ന നിയമസഭാ സമ്മേളനത്തിൽ പ്രതിപക്ഷം ഇത് കാര്യമായി ഉന്നയിച്ചേക്കും.
ഹോർമുസ് കടലിടുക്ക് വാണിജ്യ കപ്പലുകൾക്ക് പൂർണ്ണമായും തുറന്നിട്ടിരിക്കുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പറഞ്ഞു. ഇസ്രയേലും…
യു കെ: വാസക്ടമി (പുരുഷ വന്ധ്യംകരണം) നടത്തിയിട്ടും ഫലം കാണാതെ 14-ാമത് കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുകയാണ് യുകെയിലെ ഒലിവർ-നതാലി ജാക്സൺ…
ന്യൂജേഴ്‌സി:2026 ലോകകപ്പ് മത്സരങ്ങൾക്കായി ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലേക്ക് പോകുന്നവർക്ക് വൻ തുക യാത്രാക്കൂലി നൽകേണ്ടി വരുമെന്ന റിപ്പോർട്ടുകൾക്കിടെ, കടുത്ത വിയോജിപ്പുമായി…
ഡബ്ലിൻ: അയർലണ്ടിലെ സീറോ മലബാർ സമൂഹത്തിൻ്റെ ആത്മീയ-സാംസ്കാരിക ജീവിതത്തിൽ ഒരു പുതിയ അധ്യായം തുറന്ന്, പ്രഥമ നാഷണൽ ബൈബിൾ കലോത്സവം…
ഡബ്ലിൻ: അയർലണ്ടിലെ സീറോ മലബാർ സഭയുടെ ഈ വർഷത്തെ നാഷണൽ നോക്ക് മരിയൻ തീർത്ഥാടനം മെയ് 9-ാം തീയതി ശനിയാഴ്ച…
കോർക്കിലെ ലൈറ്റ് റെയിൽ സർവീസിന്റെ റൂട്ട് ട്രാൻസ്പോർട്ട് ഇൻഫ്രാസ്ട്രക്ചർ അയർലൻഡ് (TII) വെളിപ്പെടുത്തി. നഗരത്തിന്റെ പടിഞ്ഞാറുള്ള ബാലിൻകോളിഗിൽ നിന്ന് കിഴക്കുള്ള…