ന്യൂഡല്‍ഹി: നവംബര്‍ 13-ാം തീയതി കണക്കെടുപ്പ് അവസാനിച്ചപ്പോള്‍ റിസര്‍വ് ബാങ്ക് പുറത്തുവിട്ട റിപ്പോട്ടുകള്‍ പ്രകാരം രാജ്യത്ത് ഇപ്പോള്‍ പ്രാബല്ല്യത്തിലുള്ളത് ഉദ്ദേശ്യം 27.8 ലക്ഷം കോടി രൂപയുടെ നോട്ടുകളാണെന്ന്. കഴിഞ്ഞ പത്തു വര്‍ഷക്കാലത്തെ നോ്ടുകളുടെ വിനിമയത്തിന്റെ നിരക്ക് പരിശോധിക്കുമ്പോള്‍ ഇത് ഏറ്റവും ഉയര്‍ന്ന നിലയിലാണ്. എന്നാല്‍ 2016 ലെ നോട്ടു നിരോധനത്തിന് ശേഷമാണ് ഈ നിരക്ക് വര്‍ധിച്ചത് എന്നാണ് റിസര്‍വ് ബാങ്കിന്റെ വിലയിരുത്തല്‍.
എന്നാല്‍ രാജ്യത്ത് 500, 1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയതിന് ശേഷം രാജ്യത്ത് നോ്ട്ടിടപാടുകള്‍ പരമാവധി കുറയ്ക്കണമെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാടുകള്‍. അത് ലക്ഷ്യം വച്ചുകൊണ്ട് ഡിജിറ്റല്‍ ട്രാന്‍സാക്ഷന് വേണ്ടുന്ന മുന്‍ഗണന എല്ലാ വിഭാഗത്തിലൂടെയും സര്‍ക്കാര്‍ നല്‍കിയിരുന്നു. എന്നാല്‍ നോട്ട് നിരോധനത്തിന്റെ സന്ദര്‍ഭത്തില്‍ 17.97 ലക്ഷം കോടി വിനിമയമാണ് നടന്നിരുന്നുവെങ്കില്‍ ഇപ്പോഴത് വളരെ ഉയര്‍ന്ന നിലയിലാണ് എത്തിയിരിക്കുന്നത്. എന്നാല്‍ വെറും നാലു വര്‍ഷം കൊണ്ട് മുന്‍വര്‍ഷങ്ങളില്‍ ഉണ്ടായതിനേക്കാള്‍ കൂടുതലാണ് നോട്ടുവിനിമയം നടന്നത്.
എന്നാല്‍ അതേസമയം അതിന് ശേഷം ഡിജിറ്റല്‍ രൂപ ഇടപാടുകള്‍ വളരെ കൂടുതലായി നടന്നതാണ് രേഖകള്‍ സൂചിപ്പിക്കുന്നു. യു.പി.ഐ ഇടപാടുകള്‍ മുന്‍ വര്‍ഷത്തേക്കാള്‍ ക്രമാതീതമായി വര്‍ധിച്ച് ആദ്യമായി 200 കോടിയിലധികം കവിഞ്ഞു. ഇത് വലിയ ഒരു നേട്ടമായി സര്‍ക്കാരും റിസര്‍വ്ബാങ്കും ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ വിനിമയത്തിലെ നോട്ടുകളുടെ എണ്ണത്തില്‍ ഈ വര്‍ഷം 22.4 ശതമാനം വളര്‍ച്ചയുണ്ടായി. എന്നാല്‍ മുന്‍ വര്‍ഷം ഇത് വെറും 12.6 ശതമാനം മാത്രമായിരുന്നു.
കോവിഡ് പശ്ചാത്തലം സാമ്പത്തിക ക്രയ വിക്രയത്തില്‍ കാര്യപ്രസക്തമായ മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ മാത്രമല്ല, മറ്റു രാജ്യങ്ങളിലും കോവിഡ് കാലഘട്ടത്തില്‍ നോട്ടുകളുടെ ക്രയവിക്രയത്തില്‍ കാര്യപ്രസക്തമായ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ടെന്ന് ഐ.എം.എഫിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. മികച്ച കാലര്‍വര്‍ഷം ലഭിച്ചതും കാര്‍ഷിക മേഖലയിലുണ്ടായ ഉണര്‍വും കേവിഡ് ലോക്്ഡൗണിന് ശേഷം വിപണിയില്‍ ഉപഭോഗം ഉയര്‍ന്നതുമെല്ലാം ഇതിന് പ്രധാനകാരമായി എന്നാണ് സമ്പത്തിക വിദഗ്ദരുടെ കണ്ടെത്തല്‍.
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…