Categories: Top News

നിര്‍ഭയ കേസ്: ദയാഹര്‍ജി ഡല്‍ഹി സര്‍ക്കാര്‍ തള്ളി; ഇനി ആഭ്യന്തരമന്ത്രാലയത്തിന്‍റെ ഊഴം

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 4 പ്രതികളില്‍ ഒരാളായ മുകേഷ് സിംഗ് സമര്‍പ്പിച്ച ദയാഹര്‍ജി ഡല്‍ഹി ലെഫ്ടനന്‍റ് ഗവര്‍ണര്‍ തള്ളി. തുടര്‍ നടപടികള്‍ക്കായി ദയാഹര്‍ജി ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അയച്ചു. അതേസമയം, പ്രതികളിലൊരാളായ വിനയ് കുമാര്‍ ശര്‍മ സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി കഴിഞ്ഞ ദിവസം സുപ്രീംകോടതി തള്ളിയിരുന്നു. ജനുവരി 9നാണ് വിനയ് കുമാര്‍ ശര്‍മ തിരുത്തല്‍ ഹര്‍ജി സമര്‍പ്പിച്ചത്.

തിരുത്തല്‍ ഹര്‍ജി തള്ളിയ അവസരത്തില്‍ രാഷ്ട്രപതിയ്ക്ക് ദയാഹര്‍ജി സമര്‍പ്പിക്കാനുള്ള അവസരം ഇനി അവശേഷിക്കുന്നതായി സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു.  അതനുസരിച്ചാണ് മുകേഷ് സിംഗ് ദയാഹര്‍ജി സമര്‍പ്പിച്ചത്. കൂടാതെ, മരണ വാറണ്ട് സ്റ്റേ ചെയ്യാനുള്ള ഹര്‍ജി പട്യാല ഹൗസ് കോടതിയില്‍ സമര്‍പ്പിക്കാനും ഹൈക്കോടതി പറഞ്ഞിരുന്നു.അതേസമയം, നിര്‍ഭയ കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ക്ക്മേല്‍ ഇനി ദയയുണ്ടാവില്ല എന്ന് തന്നെയാണ് സൂചന.

കാരണം, ഈ കേസില്‍ പ്രതികളുടെ ദയാഹര്‍ജി തള്ളാനുള്ള ശുപാര്‍ശയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതിനോടകം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ 7നാണ് ഡല്‍ഹി പട്യാല കോടതി മരണ വാറണ്ട് പുറപ്പെടുവിച്ചത്. അതനുസരിച്ച് ഇനി, ജനുവരി 22ന് 7മണിക്ക് നാലുപേരെയും തൂക്കിലിടണം. എന്നാല്‍, വധശിക്ഷ വൈകുമെന്നാണ് മരണ വാറണ്ട് പുറത്തുവന്നതിന് ശേഷം നടക്കുന്ന സംഭവികാസങ്ങള്‍ സൂചിപ്പിക്കുന്നത്.അതേസമയം, പ്രതികളെ തൂക്കിലേറ്റാനുള്ള എല്ലാ തയ്യാറെടുപ്പുകളും ഡല്‍ഹി തീഹാര്‍ ജയിലില്‍ നടന്നു കഴിഞ്ഞു.

ഡമ്മി പരീക്ഷണവും കഴിഞ്ഞു. ഈയവസരത്തിലാണ് കൊലക്കയറില്‍നിന്നും രക്ഷനേടാനുള്ള അവസാന ശ്രമവുമായി പ്രതികള്‍ കോടതി വരാന്തകള്‍ കയറിയിറങ്ങുന്നത്. അതേസമയം, ജനുവരി 7 വരെയായിരുന്നു Mercy Petition സമര്‍പ്പിക്കാന്‍ കോടതി സമയം അനുവദിച്ചിരുന്നത്. ആ കാലയളവില്‍ നാല് പ്രതികളും Mercy Petition സമര്‍പ്പിച്ചിരുന്നില്ല. ആ വസ്തുത മുന്‍ നിര്‍ത്തിയാണ് തിരുത്തല്‍ ഹര്‍ജി തള്ളിയ അവസരത്തില്‍ പ്രതികള്‍ക്ക് രാഷ്ട്രപതിയെ സമീപിക്കാനുള്ള അവസരം സുപ്രീംകോടതി നല്‍കിയത്.

അതായത്, വധശിക്ഷയില്‍നിന്നും ഇളവു നേടാന്‍ നീതിന്യായ വ്യവസ്ഥ അനുവദിക്കുന്ന എല്ലാ സാധ്യതയും വിനിയോഗിക്കാന്‍ പ്രതികള്‍ക്ക് അവസരം നല്‍കുകയാണ് സുപ്രീംകോടതി ഇപ്പോള്‍ ചെയ്തിരിക്കുന്നത്. അതേസമയം, വധശിക്ഷ വൈകിപ്പിക്കാനുള്ള ശ്രമമാണ് പ്രതികള്‍ നടത്തുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്. 2012 ഡിസംബര്‍ 16ന് ബസില്‍ വച്ചായിരുന്നു കൂട്ടബലാത്സംഗത്തിന് ഇരയായി അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടത്‌.

തുടര്‍ന്ന് ഡിസംബര്‍ 29ന് സിംഗപ്പൂരിലെ എലിസബത്ത് ആശുപത്രില്‍വച്ച് നിര്‍ഭയ മരണത്തിന് കീഴടങ്ങുകയായിരുന്നു. നിര്‍ഭയ കേസിലെ നാല് പ്രതികളാണ് വധശിക്ഷ കാത്ത് ജയിലില്‍ കഴിഞ്ഞിരുന്നത്. ഒന്നാംപ്രതി റാം സിംഗ് 2013 മാര്‍ച്ചില്‍ തീഹാര്‍ ജയിലില്‍ ജീവനൊടുക്കി. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതിയെ ജുവനൈല്‍ നിയമം അനുസരിച്ച് മൂന്നു വര്‍ഷത്തെ ശിക്ഷയ്ക്കു വിധിച്ചിരുന്നു. മറ്റ് നാല് പ്രതികളായ മുകേഷ് സി൦ഗ്, അക്ഷയ് താക്കൂര്‍, വിനയ് ശര്‍മ, പവന്‍ ഗുപ്ത എന്നിവരെയാണ് ജനുവരി 22ന് തൂക്കിലേറ്റുക.

Newsdesk

Recent Posts

ചരിത്ര നേട്ടം കൈവരിച്ച് വിഴിഞ്ഞം തുറമുഖം

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖം പ്രവർത്തനം ആരംഭിച്ച് 18 മാസങ്ങൾക്കുള്ളിൽ 20 ലക്ഷം ടിയുഇ (Twenty-foot Equivalent Units) ചരക്കു…

3 hours ago

ഇലക്ട്രിക് അയർലണ്ട് ഗ്യാസ്, വൈദ്യുതി നിരക്കുകൾ വർധിപ്പിക്കും

ഇലക്ട്രിക് അയർലൻഡ് ജൂലൈ ആദ്യം മുതൽ റെസിഡൻഷ്യൽ ഉപഭോക്താക്കൾക്കുള്ള ഊർജ്ജ നിരക്കുകൾ വർദ്ധിപ്പിക്കും. സർക്കാർ ഉടമസ്ഥതയിലുള്ള ESB ഗ്രൂപ്പിന്റെ അനുബന്ധ…

5 hours ago

സ്ത്രീകളെ.. നിസ്സാരനല്ല ക്രോണിക് ഫറ്റീഗ്

ദശലക്ഷക്കണക്കിന് ആളുകളെ പ്രത്യേകിച്ച് സ്ത്രീകളെ നിശബ്ദമായി വേട്ടയാടുന്ന മയാൾജിക് എൻസെഫലോമയലൈറ്റിസ് അല്ലെങ്കിൽ ക്രോണിക് ഫറ്റീഗ് സിൻഡ്രോം വൈദ്യശാസ്ത്രം ഏറെ ഗൗരവത്തോടെ…

6 hours ago

നിയമവിരുദ്ധ ഉൽപ്പന്നങ്ങളുടെ വിൽപന; ടെമുവിന് 200 മില്യൺ യൂറോ പിഴ ചുമത്തി യൂറോപ്യൻ യൂണിയൻ

അപകടകരമായ കളിപ്പാട്ടങ്ങൾ, തകരാറുള്ള ചാർജറുകൾ എന്നിവയുൾപ്പെടെയുള്ള നിയമവിരുദ്ധ ഉൽപ്പന്നങ്ങൾ വിൽക്കാൻ അനുവദിച്ചതിന് ചൈനീസ് ഉടമസ്ഥതയിലുള്ള ഓൺലൈൻ റീട്ടെയിലർ ടെമുവിന് യൂറോപ്യൻ…

7 hours ago

വെടിവയ്പ്പ് ഭീഷണിയുമായി ഇമെയിൽ; കാർലോയിൽ സ്കൂളുകൾ അടച്ചു

ഭീഷണി ഇമെയിൽ ലഭിച്ചതിനെത്തുടർന്ന് മുൻകരുതൽ എന്ന നിലയിൽ കാർലോയിലെ നിരവധി സ്കൂളുകൾ ഇന്ന് അടച്ചു.വെടിവയ്പ്പ് ഉണ്ടാകുമെന്ന് പറഞ്ഞ ഇമെയിലിന്റെ ഉറവിടത്തെക്കുറിച്ച്…

1 day ago

കോർക്കിൽ സ്റ്റാറ്റസ് ഓറഞ്ച് ഇടിമിന്നൽ മുന്നറിയിപ്പ്

കോർക്കിൽ സ്റ്റാറ്റസ് ഓറഞ്ച് ഇടിമിന്നൽ മുന്നറിയിപ്പ് നൽകി. ഉയർന്ന താപനില കാരണം അഞ്ച് കൗണ്ടികൾക്ക് യെല്ലോ അലേർട്ടും നൽകിയിട്ടുണ്ട്. ചില…

1 day ago