കൊച്ചി: പെൺകുട്ടിയെ പിങ്ക് പൊലീസ് മോഷ്ടാവായി ചിത്രീകരിച്ച് പൊതുസ്ഥലത്തു വിചാരണ ചെയ്ത സംഭവത്തിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ആറ്റിങ്ങലിൽ മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ ബാലികയെയും പിതാവിനെയും പരസ്യമായി വിചാരണ നടത്തുകയും പിന്നീട് സ്വന്തം ബാഗിൽ മൊബൈൽ ഫോൺ കണ്ടെത്തുകയുമായിരുന്നു.കുട്ടിയെ അപമാനിച്ച പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ എന്തു നടപടി എടുത്തെന്നും ഇവർ ഇപ്പോഴും സർവീസിലുണ്ടോയെന്നും കോടതി ചോദിച്ചു.
തന്റെ ഫോൺ നഷ്ടമായതിന് വഴിയിൽ കണ്ട കുട്ടിയോട് എന്തിനാണ് ചോദിച്ചതെന്നും ഇതിനെ ചെറിയ സംഭവമായി കാണാനാവില്ലെന്നും കോടതി വ്യക്തമാക്കി. പൊലീസിനെതിരെ നടപടിയെടുക്കണമെന്നും നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് വിചാരണയ്ക്കിരയായ പെൺകുട്ടിയാണ് ഹൈക്കോടതിയെ സമീപിച്ചത്.
പൊലീസ് കള്ളിയെന്നു വിളിച്ചെന്നും പിതാവിന്റെ വസ്തം അഴിച്ചു പരിശോധന നടത്തിയെന്നും ഹർജിയിൽ പറയുന്നുണ്ട്. 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് പെൺകുട്ടിയുടെ ആവശ്യം.
പൊലീസ് ഉദ്യോഗസ്ഥ പെൺകുട്ടിയോടും പിതാവിനോടും മോശമായി പെരുമാറിയില്ലെന്ന് കാണിച്ചാണ് ആറ്റിങ്ങൽ ഡിവൈഎസ്പി മേൽ ഉദ്യോഗസ്ഥർക്കു റിപ്പോർട്ട് നൽകിയത്. ഇതോടെയാണ് ഹൈക്കോടതിയെ സമീപിക്കാൻ പെൺകുട്ടിയുടെ കുടുംബം തീരുമാനിച്ചത്.
ജോർജിയ: വിവാഹദിനത്തിൽ ഹെലികോപ്ടർ തകർന്ന് മലയാളിയായ നവവരനും പൈലറ്റും മരിച്ചു. അമേരിക്കയിലെ ജോർജിയയിലുള്ള ഡോസൺ കൗണ്ടിയിലാണ് അപകടം. മൂവാറ്റുപുഴ കടവാക്കുഴി…
നിത്യജീവിതത്തിൽ പഞ്ചസാര പൂർണ്ണമായി ഒഴിവാക്കാനാവാത്ത ഭക്ഷണമാണ്. എന്നാൽ, അമിതമായ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത് ശരീരഭാരം കുറയ്ക്കാനും ഉപാപചയ ആരോഗ്യം മെച്ചപ്പെടുത്താനും…
ഹ്രസ്വകാല വിസ നിരസിക്കലുകൾക്ക് അപ്പീൽ നൽകാനുള്ള അവകാശം സർക്കാർ നീക്കം ചെയ്തു. ഷോർട്ട് സ്റ്റേ ടൈപ്പ് സി വിസ ആളുകൾക്ക്…
ഡബ്ലിന്‍ : ലൂക്കനില്‍ മലയാളി യുവാവ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചു. ലൂക്കന്‍ ബാലിയോവന്‍ അബിഡെയ്ല്‍ റൈസിലെ രാജു കുര്യാക്കോസിന്റെ മകന്‍…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പ്രസിദ്ധീകരിച്ച പണപ്പെരുപ്പ കണക്കെടുപ്പ് പ്രകാരം, ഏപ്രിൽ മുതൽ മെയ് വരെയുള്ള കാലയളവിൽ അയർലണ്ടിലെ ഊർജ്ജ വില…
ഡബ്ലിൻ കനോലി സ്റ്റേഷനും ബ്രേയ്ക്കും ഇടയിലുള്ള എഞ്ചിനീയറിംഗ് ജോലികൾ കാരണം ബാങ്ക് ഹോളിഡേ വാരാന്ത്യത്തിൽ തടസ്സങ്ങൾ ഉണ്ടാകുമെന്ന് റെയിൽ യാത്രക്കാർക്ക്…