Top News

യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

കാസര്‍കോഡ്: കാസര്‍കോഡ് ദാരുണമായ സംഭവം നടന്നു. യുവതിയോട് യുവാവ് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തില്‍ ആളുകള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയും 49 കാരനായ കാസര്‍കോഡ് ചെമ്മനാട് സ്വദേശി റഫീഖ് മരണപ്പെടുകയും ചെയ്തു. ശനിയാഴ്ച ഉച്ചയോടെയാണ് സ്വകാര്യ ആശുപത്രിക്ക് സമീപം സംഭവം നടന്നത്.

സംഭവം നടക്കുന്നത് ഇങ്ങനെയാണ്. കാസര്‍കോഡ് നഗരത്തിലെ സ്വകാര്യ ആശുപത്രിയുടെ പരിസരത്തു വച്ചാണ് കുമ്പള സ്വദേശിനിയോട് റഫീഖ് അപമര്യാദയായി പെരുമാറിയെന്ന ആരോപണം ഉയരുന്നത്. ഇയാള്‍ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയെന്നാണ് ആരോപണം. ഉടനെ തന്നെ യുവതി റഫീഖിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചോദ്യം ചെയ്യുക കൂടി ചെയ്തപ്പോള്‍ ഇയാള്‍ ആശുപത്രിയില്‍ നിന്നും ഇറങ്ങി ഓടിയെന്നാണ് കാഴ്ചക്കാര്‍ പറയുന്നത്.

ഇയാള്‍ ഇറങ്ങി ഓടിയതോടെ യുവതി പിന്നാലെ ഓടി. ഇതു കണ്ടുനിന്നിരുള്ള ഓട്ടോ സ്റ്റാന്റിലെ ആളുകള്‍ പിന്നാലെ ഓടി ഇയാളെ പിടികൂടി. തുടര്‍ന്ന് നാട്ടുകാര്‍ പ്രശ്‌നത്തില്‍ ഇടപെട്ടു. ഇയാള്‍ പറയുന്നത് കേള്‍ക്കാന്‍ ആരും കൂട്ടാക്കിയില്ല. മര്‍ദ്ദനം ശക്തമായപ്പോള്‍ ഇയാള്‍ പിന്നെയും ഓടി. ആളുകള്‍ പിന്നാലെ ഓടി മര്‍ദ്ദിച്ചു. ഏതാണ്ട് അരക്കിലോമീറ്ററോളം ആളുകള്‍ റഫീഖിനെ ഓടിച്ചു മര്‍ദ്ദിച്ചു.

കണ്ടുനിന്ന പലര്‍ക്കും കാര്യമെന്തെന്ന് മനസ്സിലായില്ല. ചിലര്‍ കാഴ്ചക്കാര്‍ മാത്രമായി. എന്നാല്‍ റഫീഖിനെ സംഘം ചേര്‍ന്ന് പലരും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. നിലവിളിച്ച് ഓടിയ റഫീഖിനെ ആരും സഹായിക്കാനുണ്ടായിരുന്നില്ല. അരക്കിലോമീറ്റര്‍ ചെന്ന് റഫീഖ് കുഴഞ്ഞു വീണതോടെ ചിലര്‍ പതുക്കെ പിന്മാറി. എന്നാല്‍ നിലത്തു വീണ റഫീഖിനെ പിന്നെയും ചിലര്‍ നിലത്തിട്ട് ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയതു.

അതിഭീകരമായി മര്‍ദ്ദനം നേരിട്ട റഫീഖിന്റെ വായില്‍ നിന്നും നുരയും പതയും പുറത്തേക്ക് വമിച്ചതു കണ്ട് ചിലര്‍ ഓടി മര്‍ദ്ദകരെ പിടിച്ചു മാറ്റി ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പേ റഫീഖ് മരണമടഞ്ഞു. റഫീഖിന്റെ മൃതദേഹം കാസര്‍കോഡ് ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

റഫീഖ് തെറ്റു ചെയ്തുവെങ്കില്‍ അതിന് ഇത്തരത്തിലുള്ള പ്രതികരണമല്ലായിരുന്നു വേണ്ടത്. റഫീഖിനെ പോലീസില്‍ ഏല്പിക്കുന്നതിന് പകരം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതില്‍ നാട്ടുകാര്‍ ഞെട്ടിയിരിക്കുകയാണ്. പോലീസ് സംഭവസ്ഥലത്തെ സി.സി.ടി.വി പരിശോധിച്ചു വരികയാണ്. ഏറെ താമസിയാതെ മര്‍ദ്ദിച്ചവരെ കണ്ടെത്തി അറസ്റ്റു ചെയ്യുമെന്ന് പോലീസ് വെളിപ്പെടുത്തി. യുവതിയില്‍ നിന്നും പരാതി പോലീസ് എഴുതിവാങ്ങി.

Newsdesk

Recent Posts

ഡബ്ലിനിൽ ദിവ്യകാരുണ്യ-മറിയൻ പ്രദക്ഷിണം ഓഗസ്റ്റ് 16ന്

ഡബ്ലിൻ നഗരമധ്യത്തിൽ നടക്കുന്ന മൂന്നാം വാർഷിക ദിവ്യകാരുണ്യ-മറിയൻ പ്രദക്ഷിണം ഓഗസ്റ്റ് 16 ഞായറാഴ്ച നടക്കും. പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗാരോഹണ തിരുനാളിനോടനുബന്ധിച്ചാണ്…

7 mins ago

കൊളംബിയ ഭൂചലനം; മരണസംഖ്യ 111 ആയി

ബൊഗോട്ട: പടിഞ്ഞാറൻ കൊളംബിയയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 111 ആയി. ദുരന്തത്തിൽ ഇതുവരെ 87 പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ…

9 hours ago

അയർലണ്ടിൽ കുടിയേറ്റ വിരുദ്ധ വികാരം മുതലെടുത്ത് ന്യൂ IRA അക്രമനീക്കത്തിന് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്

കുടിയേറ്റക്കാരെ അയർലണ്ടിൽ നിന്ന് പുറത്താക്കുക ലക്ഷ്യമിട്ട് ന്യൂ IRA അക്രമപ്രചാരണത്തിന് പദ്ധതിയിടുന്നതായി ബ്രിട്ടീഷ്, ഐറിഷ് സുരക്ഷാ വിഭാഗങ്ങൾക്ക് ആശങ്ക. അയർലണ്ട്–വടക്കൻ…

20 hours ago

ഐറിഷ് പാസ്‌പോർട്ട് റിന്യൂവൽ റിമൈൻഡർ സേവനം 2027 മുതൽ

ഐറിഷ് പാസ്‌പോർട്ട് കാലാവധി അവസാനിക്കുന്നതിന് മുമ്പ് ഓർമ്മിപ്പിക്കുന്ന പുതിയ സംവിധാനം 2027 മുതൽ നിലവിൽ വരും. ആദ്യമായി പാസ്‌പോർട്ടിന് അപേക്ഷിക്കുന്നവർക്കും…

23 hours ago

ഗാൽവേയിൽ ഡ്രൈവിംഗ് ടെസ്റ്റിന് തയ്യാറെടുക്കുന്നവർക്ക് മികച്ച പരിശീലനമൊരുക്കി Hope Driving Academy

അയർലണ്ടിൽ ഡ്രൈവിംഗ് ടെസ്റ്റിന് തയ്യാറെടുക്കുന്നവർക്ക് മികച്ച പരിശീലനവുമായി മലയാളികൾ നേതൃത്വം നൽകുന്ന ‘Hope Driving Academy’ ഗാൽവേയിൽ ശ്രദ്ധാകേന്ദ്രമാകുന്നു. ഡ്രൈവിംഗ്…

24 hours ago

MNI നഴ്സസ് വിങ്ങിന്റെ രണ്ടാമത് ദേശീയ സമ്മേളനം സെപ്റ്റംബർ 19ന്

ഡബ്ലിൻ: മൈഗ്രന്റ്  നഴ്സസ് അയർലണ്ടിന്റെ നഴ്സസ് വിങ്ങിന്റെ രണ്ടാമത് ദേശീയ സമ്മേളനം സെപ്റ്റംബർ 19 ശനിയാഴ്ച നടക്കും. ഡബ്ലിനിൽ ഐഎൻഎംഒ…

2 days ago