ന്യൂഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ് ഇംഗ്ലിഷ് പരീക്ഷയിലെ സ്ത്രീവിരുദ്ധ പരാമർശം അടങ്ങിയ വിവാദ ഭാഗം പിൻവലിച്ചു. ഈ ഭാഗത്തെ 8 ഉത്തരങ്ങൾക്കായുള്ള 8 മാർക്ക് എല്ലാ വിദ്യാർഥികൾക്കും നൽകും. ശനിയാഴ്ച നടന്ന പരീക്ഷയുടെ ‘ജെഎസ്കെ 1’ സീരീസിലുള്ള ചോദ്യക്കടലാസിൽ സെക്‌ഷൻ എയിലെ ഒന്നാം ഭാഗത്ത് 3 ഖണ്ഡികയുള്ള ഭാഗമാണു വിവാദമായത്. മറ്റു സീരീസിലുള്ള ചോദ്യക്കടലാസിൽ പരീക്ഷയെഴുതിയ വിദ്യാർഥികൾക്കും ഈ ഭാഗത്തെ മുഴുവൻ മാർക്കും ലഭിക്കും.
‘ഭാര്യമാരുടെ വിമോചനം കുട്ടികളുടെ മേലുള്ള മാതാപിതാക്കളുടെ അധികാരം ഇല്ലാതാക്കി. ഭാര്യ ഭർത്താവിനെ അനുസരിക്കുന്നവളാകണം എന്ന കാഴ്ചപ്പാട് കുട്ടികൾക്കുമേൽ ഭാര്യയ്ക്കു കൃത്യമായ അധികാരം ഉണ്ടാക്കാനായിരുന്നു. ഭർത്താവിന്റെ അധികാരം അംഗീകരിക്കുന്നതിലൂടെ കുട്ടികളെ നിയന്ത്രിക്കാനും അവരിൽ അച്ചടക്കമുണ്ടാക്കാനും സ്ത്രീകൾക്കു സാധിച്ചിരുന്നു. എന്നാൽ ഇരുപതാം നൂറ്റാണ്ടിൽ സ്ത്രീസ്വാതന്ത്ര്യവാദം ഉയർന്നതോടെ കുടുംബത്തിൽ അച്ചടക്കം ഇല്ലാതായി. പിതാവിന്റെ വാക്ക് വിശുദ്ധമാണെന്ന കാഴ്ചപ്പാട് ഇല്ലാതായി. സ്ത്രീപുരുഷ തുല്യത നടപ്പാക്കിയതോടെ എല്ലാം താളം തെറ്റി’ – എന്നിങ്ങനെയായിരുന്നു വിവാദ ഭാഗം. ഇതിൽ നിന്നുള്ള 10 ചോദ്യങ്ങളിൽ എട്ടെണ്ണത്തിനായിരുന്നു ഉത്തരം നൽകേണ്ടിയിരുന്നത്.
സ്ത്രീകളെ അപമാനിക്കുന്ന പരാമർശത്തിൽ സിബിഎസ്ഇ മാപ്പു പറയണമെന്നും വിഷയത്തിൽ അന്വേഷണം നടത്തണമെന്നും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ലോക്സഭയിൽ ആവശ്യപ്പെട്ടു. ഇതിനു പിന്നാലെയാണു വിവാദഭാഗം പിൻവലിക്കുന്നതായ അറിയിപ്പു വന്നത്.
നിത്യജീവിതത്തിൽ പഞ്ചസാര പൂർണ്ണമായി ഒഴിവാക്കാനാവാത്ത ഭക്ഷണമാണ്. എന്നാൽ, അമിതമായ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത് ശരീരഭാരം കുറയ്ക്കാനും ഉപാപചയ ആരോഗ്യം മെച്ചപ്പെടുത്താനും…
ഹ്രസ്വകാല വിസ നിരസിക്കലുകൾക്ക് അപ്പീൽ നൽകാനുള്ള അവകാശം സർക്കാർ നീക്കം ചെയ്തു. ഷോർട്ട് സ്റ്റേ ടൈപ്പ് സി വിസ ആളുകൾക്ക്…
ഡബ്ലിന്‍ : ലൂക്കനില്‍ മലയാളി യുവാവ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചു. ലൂക്കന്‍ ബാലിയോവന്‍ അബിഡെയ്ല്‍ റൈസിലെ രാജു കുര്യാക്കോസിന്റെ മകന്‍…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പ്രസിദ്ധീകരിച്ച പണപ്പെരുപ്പ കണക്കെടുപ്പ് പ്രകാരം, ഏപ്രിൽ മുതൽ മെയ് വരെയുള്ള കാലയളവിൽ അയർലണ്ടിലെ ഊർജ്ജ വില…
ഡബ്ലിൻ കനോലി സ്റ്റേഷനും ബ്രേയ്ക്കും ഇടയിലുള്ള എഞ്ചിനീയറിംഗ് ജോലികൾ കാരണം ബാങ്ക് ഹോളിഡേ വാരാന്ത്യത്തിൽ തടസ്സങ്ങൾ ഉണ്ടാകുമെന്ന് റെയിൽ യാത്രക്കാർക്ക്…
സ്വിറ്റ്സർലൻഡ്: സ്വിറ്റ്‌സർലൻഡിലെ വിൻറർതൂർ റെയിൽവേ സ്റ്റേഷനിൽ വ്യാഴാഴ്ച രാവിലെ തിരക്കേറിയ സമയത്തുണ്ടായ കത്തിക്കുത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ആക്രമണത്തിന്…