ബർലിൻ: ലോകം അറിയപ്പെടുന്ന സ്വീഡീഷ് പരിസ്ഥിതി പ്രവർത്തകയായ ഗ്രെറ്റ ട്യൂൺബർഗിന്റെ മെഴുക് പ്രതിമ ജർമനിയിലെ പ്രമുഖ തുറമുഖ നഗരമായ ഹാംബുർഗിൽ ബുധനാഴ്ച ഉയർന്നു. ഹാംബുർഗിലെ റേഷർബാന് സമീപമുള്ള മ്യൂസിയത്തിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.
പനോപ്റ്റിക്കം എന്ന പ്രസിദ്ധ ജർമൻ മെഴുക് പ്രതിമ കമ്പനിയാണ് ഗ്രെറ്റയുടെ മെഴുക് പ്രതിമ നിർമിച്ചത്. മ്യൂസിയത്തിൽ ഇതിനകം 120 പ്രമുഖരുടെ പ്രതിമകൾ സ്ഥാനം പിടിച്ചിട്ടുണ്ട്.
ഫ്രെഡേയ്സ് ഫോർ ഫ്യൂച്ചർ (Fridays for Future) എന്ന പ്രചാരണ വാചകമാണ് ഗ്രെറ്റയെ വിഖ്യാതയാക്കിയത്. കഴിഞ്ഞ ഒരു വർഷം കൊണ്ട് ആഗോളതലത്തിൽ സമരം ആളിപ്പടർത്താൻ ഗ്രെറ്റാക്ക് കഴിഞ്ഞു. ജർമനിയിലെ പരിസ്ഥിതി വാദികളാണ് ഗ്രെറ്റായുടെ മെഴുക് പ്രതിമയ്ക്ക് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്.
2019 ൽ ഇംഗ്ലീഷ് ഭാഷയിൽ ഏറ്റവും അധികം അച്ചടിച്ച വാചകമായി Fridays for Future തിരഞ്ഞെടുക്കപ്പെട്ടു. ഇതിനിടയിൽ വ്യാജ ഇടപെടലുകൾ തടയുന്നതിന് ഗ്രെറ്റ തന്റെ പേരിനും Fridays for Future എന്ന പ്രചാരണ വാചകത്തിനും ട്രേഡ് മാർക്കു ലഭിക്കാനായി റജിസ്റ്റർ ചെയ്തു. ഗ്രെറ്റയുടെ പേരിൽ ഇതിനകം ഒട്ടനവധി ദുരുപയോഗങ്ങളും പണമിടപാടുകളും വിവിധ രാജ്യങ്ങളിൽ നടക്കുന്നുണ്ട്. ഇതു തടയാനാണ് ട്രേഡ് മാർക്ക് നീക്കമെന്നു സൂചനയുണ്ട്.
നിത്യജീവിതത്തിൽ പഞ്ചസാര പൂർണ്ണമായി ഒഴിവാക്കാനാവാത്ത ഭക്ഷണമാണ്. എന്നാൽ, അമിതമായ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത് ശരീരഭാരം കുറയ്ക്കാനും ഉപാപചയ ആരോഗ്യം മെച്ചപ്പെടുത്താനും…
ഹ്രസ്വകാല വിസ നിരസിക്കലുകൾക്ക് അപ്പീൽ നൽകാനുള്ള അവകാശം സർക്കാർ നീക്കം ചെയ്തു. ഷോർട്ട് സ്റ്റേ ടൈപ്പ് സി വിസ ആളുകൾക്ക്…
ഡബ്ലിന്‍ : ലൂക്കനില്‍ മലയാളി യുവാവ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചു. ലൂക്കന്‍ ബാലിയോവന്‍ അബിഡെയ്ല്‍ റൈസിലെ രാജു കുര്യാക്കോസിന്റെ മകന്‍…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പ്രസിദ്ധീകരിച്ച പണപ്പെരുപ്പ കണക്കെടുപ്പ് പ്രകാരം, ഏപ്രിൽ മുതൽ മെയ് വരെയുള്ള കാലയളവിൽ അയർലണ്ടിലെ ഊർജ്ജ വില…
ഡബ്ലിൻ കനോലി സ്റ്റേഷനും ബ്രേയ്ക്കും ഇടയിലുള്ള എഞ്ചിനീയറിംഗ് ജോലികൾ കാരണം ബാങ്ക് ഹോളിഡേ വാരാന്ത്യത്തിൽ തടസ്സങ്ങൾ ഉണ്ടാകുമെന്ന് റെയിൽ യാത്രക്കാർക്ക്…
സ്വിറ്റ്സർലൻഡ്: സ്വിറ്റ്‌സർലൻഡിലെ വിൻറർതൂർ റെയിൽവേ സ്റ്റേഷനിൽ വ്യാഴാഴ്ച രാവിലെ തിരക്കേറിയ സമയത്തുണ്ടായ കത്തിക്കുത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ആക്രമണത്തിന്…