വാഷിങ്ടൻ: കോവിഡ് മൂലം ജോലിയും ബിസിനസും നഷ്ടപ്പെട്ട വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമായുള്ള യുഎസ് സർക്കാരിന്റെ സഹായനിധിയിൽ നിന്ന് 10,000 കോടി ഡോളർ (7,50,000 കോടി രൂപ) തട്ടിയെടുത്തതായി യുഎസ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. ഇതേ തുടർന്ന് നൂറോളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
തൊഴിലില്ലായ്മ കാട്ടി അനർഹരാണ് ഇതിൽ 87 ശതമാനവും കൈക്കലാക്കിയത്. നിലവിൽ 230 കോടി ഡോളർ തിരിച്ചുപിടിക്കാനായി. പണം കൊണ്ട് പലരും വസ്തുവോ ആഡംബര സാധനങ്ങളോ വാങ്ങിയതായും കണ്ടെത്തി. ചെറുകിട സ്ഥാപനങ്ങൾക്കു കുറഞ്ഞ പലിശയ്ക്ക് വായ്പ നൽകുന്ന പദ്ധതിയും തട്ടിപ്പുകാർ മുതലെടുത്തു. പിപിഇ കിറ്റുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ മാത്രമായിരുന്നു തുടക്കത്തിൽ. ആകെ 3.4 ലക്ഷം കോടി ഡോളറാണ് യുഎസ് സർക്കാർ എല്ലാ സംസ്ഥാനങ്ങൾക്കുമായി നൽകിയിരുന്നത്.
ആദ്യമായി വീട് വാങ്ങുന്നവരാണ് വിപണിയുടെ പ്രധാന ശക്തി; വീടുകളുടെ വില ഇനിയും ഉയരുമെന്ന് ക്യാപ്റ്റൻ റെനി ജോസഫ് QFA അയർലണ്ടിലെ…
വിനീത് ശ്രീനിവാസനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ അഭിജിത്ത് സര്യ സംവിധാനം ചെയ്യുന്ന ചടങ്ങ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണത്തിന് ആഗസ്റ്റ് മുപ്പത് ഞായറാഴ്ച്ച…
അയർലണ്ടിൽ ബസ് ഡ്രൈവർമാരുടെ ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റ് നടത്താൻ വിസ്റ്റ കരിയർ സൊല്യൂഷൻസ്. യൂറോപ്യൻ യൂണിയൻ/അയർലണ്ട് ഡ്രൈവിംഗ് ലൈസൻസുള്ള പരിചയസമ്പന്നരായ ഡ്രൈവർമാർക്കാണ്…
കാഠ്മണ്ഡു: വൻ പ്രളയക്കെടുതിയിൽ വിറങ്ങലിച്ച് നേപ്പാൾ. കനത്ത മഴയും മൂടൽമഞ്ഞും കാരണം ശനിയാഴ്ച തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവെച്ചതായി അധികൃതർ…
മലയാളികളുടെ ദേശീയോത്സവമായ ഓണം സിനിമാ സെറ്റുകളിലും പലപ്പോഴും ആഘോഷമാകാറുണ്ട്. ഈ അടുത്ത കാലത്ത് ഓണക്കാലത്തു ചിത്രീകരണം നടന്നു വരുന്ന മിക്ക…
വാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ 19-ാമത് ഓണാഘോഷം 'ശ്രാവണം-26' നാളെ (ആഗസ്റ്റ് 30 ഞായറാഴ്ച) മൂൺകോയിൻ പാരിഷ് ഹാളിൽ (Mooncoin…