ന്യൂഡല്‍ഹി: ‘ഡല്‍ഹി ചലോ’ സമരത്തിന്റെ ഭാഗമായി പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെത്തിയ വനിതാ കര്‍ഷകര്‍ തങ്ങളുടെ നിലപാടുകളില്‍ ശക്തമായി ഉറച്ചു നില്‍ക്കുകയാണെന്ന് മാധ്യമങ്ങളോട് വെളിപെടുത്തി. നിലവില്‍ ഭക്ഷണ പാചകവും ഉറക്കവും എല്ലാം ട്രാക്ടറില്‍ തന്നെയാണ്. ഈ സമരത്തിന് പിന്നിലുള്ള ഉദ്ദേശശുദ്ധി വ്യക്തമാക്കി, സര്‍ക്കാര്‍ നല്ല തീരുമാനമെടുക്കുന്നതുവരെ തങ്ങള്‍ ഈ സ്ഥിതി തുടരുമെന്ന നിലപാടിലാണ് വനിതാ കര്‍ഷകര്‍.
സമരത്തിനെത്തിയ 70 കാരി ഗുര്‍ദേവ് കൗര്‍ ആണ് സമരമുഖത്തെ ഏറ്റവും പ്രായം കൂടിയ വനിതാ കര്‍ഷകരില്‍ ഒരാള്‍. ഇടയ്ക്കിടെ അവരുടെ വിട്ടില്‍ നിന്നും ബന്ധുക്കള്‍ വിളിച്ച ആരോഗ്യ സ്ഥിതി അന്വേഷിക്കാറുണ്ട്. ഇവരെകൂടാതെ നിരവധി വനിതാ കര്‍ഷകര്‍ പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നും എത്തി ഡല്‍ഹിയിലെ സിംഘു അതിര്‍ത്തിയില്‍ തമ്പടിച്ചിട്ടുണ്ട്. ഏതാണ്ട് നൂറുകണക്കിന് വനിതാ പ്രതിനിധികള്‍ ഉണ്ടെന്നാണ് സമരാനുകൂലികളുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ രണ്ടു മാസങ്ങളായി തങ്ങള്‍ ഈ സമരത്തിന്റെ ഭാഗമാണെന്നും കഴിഞ്ഞ ഏതാനും മാസങ്ങളായി ഇതിനെപ്പറ്റി വളരെ ശക്തമായ ചര്‍ച്ചകളും തീരുമാനങ്ങളും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് താന്‍ ഈ സമരമുഖത്ത് എത്തിയതെന്നും സമരത്തില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ തീരുമാനങ്ങള്‍ മാറിവരുന്നതുവരെ തങ്ങള്‍ സമരം ചെയ്യുമെന്നുമാണ് മറ്റൊരു 65 കാരിയായ വനിതാ കര്‍ഷക സ്ത്രീയായ അമര്‍ജീത് കൗര്‍ പറയുന്നത്. ഞങ്ങള്‍ കഴിഞ്ഞ ഒരാഴ്ചയായി ട്രാക്ടറകുളില്‍ ഉറങ്ങുകയും ഭക്ഷണ കഴിക്കുകയും ചെയ്യുന്നുണ്ട്. ചിലര്‍ ട്രോളികളിലാണ് അന്തിയുറങ്ങുന്നതും മറ്റും. മറ്റു ചിലര്‍ കുടിലുകള്‍ താല്‍ക്കാലികമായി നിര്‍മ്മിച്ചിട്ടുണ്ടെന്നും അവര്‍ വെളിപ്പെടുത്തി.
പകല്‍ മുഴുവന്‍ പ്രതിഷേധ പ്രകടനത്തിലും മറ്റും പങ്കെടുത്ത് വൈകുന്നേരത്തോടെ മറ്റുള്ളവര്‍ക്കും മറ്റും വേണ്ടി ഭക്ഷണം പാചകം ചെയ്യുന്നതും മറ്റും തുടരും. വൈകുന്നേരം ട്രാക്ടറുകളില്‍ ഇരുന്നാണ് ഭക്ഷണം തയ്യാറാക്കുന്നത്. മറ്റു സ്ത്രീകളും ഇതോടൊപ്പം സഹകരിച്ചുകൊണ്ട് കൂട്ടായ പ്രവര്‍ത്തനമാണ് നടത്തുന്നത്. ഈ ട്രാക്ടറുകളാണ് തങ്ങളുടെ ഇപ്പോഴത്തെ താമസ വീട്. ഈ സമരം കഴിയുന്നതുവരെ തങ്ങള്‍ ഇത് തുടരുമെന്നുമാണ് വനിതാ കര്‍ഷകരുടെ മറുപടി.
(അവലംബം: മാതൃഭൂമി ന്യൂസ് ഓണ്‍ലൈന്‍, ചിത്രങ്ങള്‍: എ.എന്‍.ഐ)
അയർലണ്ടിലെ ഭരണകക്ഷിയായ Fianna Fáil ന്റെ 15 ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് മലയാളിയായ എം.ബി. മഞ്ജുദേവി തെരഞ്ഞെടുക്കപ്പെട്ടു. കോട്ടയം പാലാ…
മെറ്റ തങ്ങളുടെ ഐറിഷ് ജീവനക്കാരുടെ 20 ശതമാനം വരെ കുറയ്ക്കാൻ പദ്ധതിയിടുന്നു. പിരിച്ചുവിടൽ സംബന്ധിച്ച് മെറ്റ സർക്കാരിനെ ഔദ്യോഗികമായി അറിയിച്ചു.…
നവനെ ഡബ്ലിനുമായി ബന്ധിപ്പിക്കുന്ന പുതിയ റെയിൽവേ ലൈനിന്റെ പദ്ധതികളുടെ ഭാഗമായി മീത്തിൽ നാല് പുതിയ ട്രെയിൻ സ്റ്റേഷനുകൾ നിർമ്മിക്കും.റെയിൽ ശൃംഖലയിൽ…
തിരുവനന്തപുരം: കെ റെയിൽ പദ്ധതി റദ്ദാക്കിയെന്ന് പ്രഖ്യാപിച്ചെങ്കിലും കേരളത്തിന്‍റെ അതിവേഗ യാത്ര അടഞ്ഞ അധ്യായമല്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. സിൽവർ ലൈൻ…
അമേരിക്ക: ടെക് ലോകത്ത് വലിയ ചർച്ചയായ മെറ്റയിലെ കൂട്ടപ്പിരിച്ചുവിടൽ മെയ് 20 ബുധനാഴ്ച. ഏകദേശം 8,000 പേരെ പിരിച്ചുവിടാനാണ് മെറ്റ…
തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും രാജ്യത്തെ നിയമവ്യവസ്ഥകൾ പൂർണമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിനുമായി പുതിയ ബോധവൽക്കരണ നിർദ്ദേശവുമായി ദുബായ് ജനറൽ ഡയറക്‌ടറേറ്റ് ഓഫ്…