Buzz News

ഭക്ഷണവും ഉറക്കവും ട്രാക്ടറില്‍ : എന്തെങ്കിലും തീരുമാനമായിട്ടേ പിന്മാറ്റമുള്ളൂ എന്ന് വനിതാ കര്‍ഷകര്‍

ന്യൂഡല്‍ഹി: ‘ഡല്‍ഹി ചലോ’ സമരത്തിന്റെ ഭാഗമായി പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെത്തിയ വനിതാ കര്‍ഷകര്‍ തങ്ങളുടെ നിലപാടുകളില്‍ ശക്തമായി ഉറച്ചു നില്‍ക്കുകയാണെന്ന് മാധ്യമങ്ങളോട് വെളിപെടുത്തി. നിലവില്‍ ഭക്ഷണ പാചകവും ഉറക്കവും എല്ലാം ട്രാക്ടറില്‍ തന്നെയാണ്. ഈ സമരത്തിന് പിന്നിലുള്ള ഉദ്ദേശശുദ്ധി വ്യക്തമാക്കി, സര്‍ക്കാര്‍ നല്ല തീരുമാനമെടുക്കുന്നതുവരെ തങ്ങള്‍ ഈ സ്ഥിതി തുടരുമെന്ന നിലപാടിലാണ് വനിതാ കര്‍ഷകര്‍.

സമരത്തിനെത്തിയ 70 കാരി ഗുര്‍ദേവ് കൗര്‍ ആണ് സമരമുഖത്തെ ഏറ്റവും പ്രായം കൂടിയ വനിതാ കര്‍ഷകരില്‍ ഒരാള്‍. ഇടയ്ക്കിടെ അവരുടെ വിട്ടില്‍ നിന്നും ബന്ധുക്കള്‍ വിളിച്ച ആരോഗ്യ സ്ഥിതി അന്വേഷിക്കാറുണ്ട്. ഇവരെകൂടാതെ നിരവധി വനിതാ കര്‍ഷകര്‍ പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നും എത്തി ഡല്‍ഹിയിലെ സിംഘു അതിര്‍ത്തിയില്‍ തമ്പടിച്ചിട്ടുണ്ട്. ഏതാണ്ട് നൂറുകണക്കിന് വനിതാ പ്രതിനിധികള്‍ ഉണ്ടെന്നാണ് സമരാനുകൂലികളുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ രണ്ടു മാസങ്ങളായി തങ്ങള്‍ ഈ സമരത്തിന്റെ ഭാഗമാണെന്നും കഴിഞ്ഞ ഏതാനും മാസങ്ങളായി ഇതിനെപ്പറ്റി വളരെ ശക്തമായ ചര്‍ച്ചകളും തീരുമാനങ്ങളും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് താന്‍ ഈ സമരമുഖത്ത് എത്തിയതെന്നും സമരത്തില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ തീരുമാനങ്ങള്‍ മാറിവരുന്നതുവരെ തങ്ങള്‍ സമരം ചെയ്യുമെന്നുമാണ് മറ്റൊരു 65 കാരിയായ വനിതാ കര്‍ഷക സ്ത്രീയായ അമര്‍ജീത് കൗര്‍ പറയുന്നത്. ഞങ്ങള്‍ കഴിഞ്ഞ ഒരാഴ്ചയായി ട്രാക്ടറകുളില്‍ ഉറങ്ങുകയും ഭക്ഷണ കഴിക്കുകയും ചെയ്യുന്നുണ്ട്. ചിലര്‍ ട്രോളികളിലാണ് അന്തിയുറങ്ങുന്നതും മറ്റും. മറ്റു ചിലര്‍ കുടിലുകള്‍ താല്‍ക്കാലികമായി നിര്‍മ്മിച്ചിട്ടുണ്ടെന്നും അവര്‍ വെളിപ്പെടുത്തി.

പകല്‍ മുഴുവന്‍ പ്രതിഷേധ പ്രകടനത്തിലും മറ്റും പങ്കെടുത്ത് വൈകുന്നേരത്തോടെ മറ്റുള്ളവര്‍ക്കും മറ്റും വേണ്ടി ഭക്ഷണം പാചകം ചെയ്യുന്നതും മറ്റും തുടരും. വൈകുന്നേരം ട്രാക്ടറുകളില്‍ ഇരുന്നാണ് ഭക്ഷണം തയ്യാറാക്കുന്നത്. മറ്റു സ്ത്രീകളും ഇതോടൊപ്പം സഹകരിച്ചുകൊണ്ട് കൂട്ടായ പ്രവര്‍ത്തനമാണ് നടത്തുന്നത്. ഈ ട്രാക്ടറുകളാണ് തങ്ങളുടെ ഇപ്പോഴത്തെ താമസ വീട്. ഈ സമരം കഴിയുന്നതുവരെ തങ്ങള്‍ ഇത് തുടരുമെന്നുമാണ് വനിതാ കര്‍ഷകരുടെ മറുപടി.

(അവലംബം: മാതൃഭൂമി ന്യൂസ് ഓണ്‍ലൈന്‍, ചിത്രങ്ങള്‍: എ.എന്‍.ഐ)

Newsdesk

Recent Posts

ഹെൽപ് ടു ബൈ പദ്ധതി ഉയർന്ന വരുമാനക്കാർക്ക് കൂടുതൽ നേട്ടമോ? അയർലണ്ടിൽ ഭവനനയത്തെച്ചൊല്ലി വിമർശനം

അയർലണ്ടിൽ ആദ്യമായി വീട് വാങ്ങുന്നവർക്കായി നടപ്പാക്കിയിരിക്കുന്ന Help to Buy പദ്ധതി ഭവനലഭ്യത മെച്ചപ്പെടുത്തുന്നതിൽ കാര്യമായ ഫലം നൽകുന്നില്ലെന്നും, മറിച്ച്…

9 mins ago

യുകെയിലെ പകുതിയിലധികം സ്ഥാപനങ്ങളിൽ എഐ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി പഠനം

നിർമ്മിത ബുദ്ധി (AI) യുകെയിലെ പകുതിയിലധികം സ്ഥാപനങ്ങളിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി പഠനം. ബ്രിട്ടീഷ് ബാങ്കായ ലോയ്ഡ്സ് നടത്തിയ പഠനത്തിലാണ്…

21 hours ago

അയർലണ്ടിൽ സോഷ്യൽ മീഡിയയിലെ ഡ്രൈവിംഗ് വീഡിയോകളിൽ അന്വേഷണം ശക്തമാക്കി

അയർലണ്ടിൽ അപകടകരമായ ഡ്രൈവിംഗും വാഹനമോഷണവുമായി ബന്ധപ്പെട്ട വീഡിയോകൾ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ടിക്‌ടോക്കുമായി ബന്ധപ്പെട്ടു മീഡിയ…

1 day ago

മുകളിലേക്ക് ഉറ്റുനോക്കുന്ന അർജുൻ അശോകനെ തടയുന്ന മറ്റ് അഭിനേതാക്കൾ; ‘മെൽകൗ പോണ്ടിച്ചേരി’  ഫസ്റ്റ് ലുക്ക് എത്തി

മുകളിലേക്ക് ഉറ്റുനോക്കി നിൽക്കുന്ന അർജുൻ അശോകൻ, അർജൻ്റെ ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിൽഅമർത്തിപ്പിടിച്ചിരിക്കുന്ന അൽത്താഫ് സലിം, ബാലു വർഗീസ്, സനൂപ് തൈക്കൂടം,ശരത്…

1 day ago

M9 ദുരന്തം: അശ്രദ്ധമായ ഡ്രൈവിംഗിനെതിരെ കർശന നടപടിക്കൊരുങ്ങി സർക്കാർ

M9 മോട്ടോർവേയിലെ ദാരുണ അപകടത്തിന്റെ പശ്ചാത്തലത്തിൽ അയർലണ്ടിലെ റോഡുകളിൽ നടക്കുന്ന അശ്രദ്ധമായ ഡ്രൈവിങ്ങിനോട് യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് Taoiseach Micheál…

2 days ago

Church of Scientology Community Centre highlights Dublin outreach and community initiatives

The Church of Scientology & Community Centre of Dublin has highlighted a series of community…

2 days ago