തിരുവനന്തപുരം: കാനഡയിലേക്ക് മനുഷ്യക്കടത്തിനു ബോട്ടു വാങ്ങി നൽകിയ കേസിൽ കുളത്തൂപ്പുഴ സ്വദേശി ഈശ്വരിയെ തമിഴ്നാട് ക്യൂബ്രാഞ്ച് അറസ്റ്റു ചെയ്തു. തമിഴ്നാട്ടിലെ അഭയാർഥി ക്യാംപിൽനിന്ന് 2021ൽ 80 പേർ കാനഡയിലേക്കു പോയ കേസിലാണ് അറസ്റ്റ്.
നീണ്ടകരയിൽ നിന്നാണ് ബന്ധുവായ കരുണാനിധിയുടെ നിർദേശം അനുസരിച്ച് ഈശ്വരി ബോട്ട് വാങ്ങിയത്. കാനഡയിലേക്കു പോയവരെ ഡീഗോഗാർഷ്യ ദ്വീപിൽവച്ച് ബ്രിട്ടീഷ് നാവികസേന പിടികൂടിയിരുന്നു.
നീണ്ടകരയിൽനിന്ന് വാങ്ങിയ ബോട്ട് കാണാനില്ലെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് ക്യൂ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. മനുഷ്യക്കടത്തിനായാണ് ബോട്ട് വാങ്ങുന്നതെന്ന് അറിയില്ലെന്നായിരുന്നു ഈശ്വരിയുടെ മൊഴി. എന്നാൽ, ഈശ്വരിക്ക് കടത്തലിന്റെ വിവരം അറിയാമായിരുന്നു എന്ന് അന്വേഷണത്തിൽ വ്യക്തമായി. നീണ്ടകരയിൽനിന്ന് വാങ്ങിയ ബോട്ട് രാമേശ്വരത്ത് എത്തിച്ച് ഡീസൽ ടാങ്കിന്റെ സംഭരണ ശേഷി കൂട്ടിയതായി ക്യൂ ബ്രാഞ്ചിന് വിവരം ലഭിച്ചിരുന്നു.
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…
അലബാമ: അമേരിക്കയിലെ അലബാമ സംസ്ഥാനത്ത് അതിതീവ്ര വൈറസ് ബാധയായ അഞ്ചാംപനി (Measles) പടരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ്…