Crime

നിരവധി വ്യാപാരസ്ഥാപന ഉടമയായ യുവതി മുക്കുപണ്ടം പണയം വച്ച് കോടികള്‍ തട്ടി

കോഴിക്കോട്: നിരവധി വ്യാപാര സ്ഥാപനങ്ങള്‍ നടത്തുകയും കോഴിക്കോട് വ്യാപാരികള്‍ക്കിടയില്‍ ചിരപരിചിതയുമായ വയനാട് പുല്‍പ്പള്ളി സ്വദേശിനിയായ ബിന്ദു എന്ന യുവതി മുക്കു പണ്ടങ്ങള്‍ പണയം വെച്ച് ദേശസാല്‍കൃത ബാങ്കില്‍ നിന്നും കോടികള്‍ തട്ടിയെടുത്തു. ചിലരുടെ ഒത്താശയോടെ ചെയ്തുവെന്ന് കരുതപ്പെട്ടുന്ന ഈ തട്ടിപ്പ് കേസില്‍ ഇനിയും പ്രതികള്‍ ഉണ്ടാവാമെന്നാണ് കോഴിക്കോട് ടൗണ്‍ പോലീസിന്റെ നിഗമനം. പോലീസ് കേസെടുത്ത് വിശദമായി അന്വേഷണം ആരംഭിച്ചു.

ബിന്ദു അഞ്ചരക്കിലോയിലധികം മുക്കുപണ്ടങ്ങളാണ് ബാങ്കില്‍ പണയത്തിനായി വച്ചിരിക്കുന്നത്. അതേസമയം യുവതിക്ക് ബാങ്കില്‍ നിന്നും ആരുടെയോ സഹായം ലഭിക്കാതെ ഇത്രയധികം വലിയ തുകയ്ക്കുള്ള മുക്കുപണ്ടങ്ങള്‍ പണയം വയ്ക്കാന സാധിക്കില്ലെന്നാണ് പോലീസിന്റെ കണക്കുകൂട്ടല്‍. ബാങ്ക് ജീവനക്കാരടക്കം നിരവധി പേര്‍ പ്രതികളായേക്കുമെന്നാണ് പോലീസ് പ്രാഥമിക വിവരങ്ങളില്‍ നിന്നും ലഭിച്ചത്.

മുക്കുപണ്ടങ്ങള്‍ പണയം വച്ച ബാങ്കിനോട് ചേര്‍ന്നാണ് ബിന്ദുവിന്റെ വിവിധ വ്യാപാര സ്ഥാപനങ്ങളും നടക്കുന്നത്. ബ്യൂട്ടിപാര്‍ലര്‍, തുണിക്കട, ഹോസ്റ്റല്‍ തുടങ്ങിയവയെല്ലാം ഇവര്‍ നടത്തുന്നുണ്ട്. ഇതിന്റെയല്ലാം വിശ്വാസം കൈപ്പറ്റിയാണ് അവര്‍ വിദഗ്ദമായി പണം തട്ടിപ്പ് ബാങ്ക് ജീവനക്കാരന്റെ സഹായത്തോടെ നടത്തിയത്. ബിന്ദുവിന്റെ സ്വന്തം പേരിലും തന്റെ സ്ഥാപനങ്ങളിലെ ജോലിയ്ക്കു നില്‍ക്കുന്ന തൊഴിലാളികളുടെ പേരിലുള്ള അക്കൗണ്ടുകളിലൂടെയൊക്കെയാണ് സ്വര്‍ണ്ണപണയ തട്ടിപ്പ് നടത്തിയതെന്ന് പോലീസിന് രേഖകള്‍ ലഭിച്ചു.

തന്റെ എട്ടോളം വരുന്ന ജീവനക്കാരുടെ അക്കൗണ്ട് വഴിയാണ് 44 തവണകളായി 1,69,000,00 രൂപയോളം കൈപ്പറ്റിയിരിക്കുന്നത്. എന്നാല്‍ സ്വര്‍ണ്ണപ്പണയ രീതിയില്‍ ഇത്രവലിയ തുക കൈപ്പറ്റിയതില്‍ സംശയം തോന്നിയ ഓഡിറ്റ് വിഭാഗത്തിന്റെ വിശദമായ പരിശോധനയിലാണ് കണക്കുകളിലും മറ്റും ചില സാമ്യങ്ങളും അപാകങ്ങളും കണ്ടെത്തിയത്. തുടര്‍ന്ന് ബാങ്കില്‍ നിന്നും പണയത്തില്‍ മാത്രം പുറത്തുപോയ 1 കോടി 69 ലക്ഷം രൂപയുടെ വിശദമായ രേഖകളില്‍ പരിശോധന നടന്നു. പണയം വയ്ക്കപ്പെട്ട സ്വര്‍ണ്ണാഭരണങ്ങളില്‍ സംശയം പ്രകടിപ്പിച്ച് നടത്തിയ അന്വേഷണത്തിലാണ് മുഴുവന്‍ സ്വര്‍ണ്ണാഭരണങ്ങളും മുക്കുപണ്ടങ്ങളാണെന്ന് തെളിയിക്കപ്പെട്ടത്. തുടര്‍ന്നാണ് വന്‍ സ്വര്‍ണ്ണപ്പണയ തട്ടിപ്പിന്റെ കഥ പുറത്തു വരുന്നത്.

കോഴിക്കോട് നടക്കാവിലെ ഒരു വാടക ഫ്‌ളാറ്റിലാണ് ബിന്ദു ആഡംബര ജീവിതം നയിച്ചിരുന്നത്. എന്നാല്‍ വയനാടില്‍ ചിട്ടി നടത്തി തട്ടപ്പിന് നടത്തിയ കേസില്‍ ബിന്ദുവിന്റെ പേരില്‍ ഇപ്പോഴും കേസ് നിലവിലുണ്ട്.

Newsdesk

Recent Posts

സ്റ്റേറ്റ് സ്ക്രാപ്പേജ് പ്ലാൻ: EV കാറുകൾ വാങ്ങാൻ €8,500 ഗ്രാന്റ് ലഭിക്കും

13 വർഷത്തിൽ കൂടുതൽ പഴക്കമുള്ള പെട്രോൾ, ഡീസൽ കാറുകൾ കൈവശമുള്ള ആളുകൾക്ക് സ്റ്റേറ്റ് സ്ക്രാപ്പേജ് സ്കീം പ്രകാരം പുതിയ ഇലക്ട്രിക്…

48 mins ago

സംഗീത ചക്രവർത്തിക്ക് ഇന്ന് 83 ാം പിറന്നാൾ; ‘രാജാ’ സംഗീതത്തിന് കാതോർത്ത് ഡബ്ലിനും

റെട്രോ മെലഡികളുടെ ചക്രവർത്തി, സംഗീത പ്രേമികളുടെ പ്രിയപ്പെട്ട ' രാജാസാറി'ന് ഇന്ന് 83 ാം പിറന്നാൾ. അഞ്ച് പതിത്താണ്ടുകൾക്ക് ഇപ്പുറവും…

2 hours ago

അയർലണ്ടിൽ കനത്ത മഴയ്ക്ക് സാധ്യത; ഇടിമിന്നൽ മുന്നറിയിപ്പ്

അയർലണ്ടിൽ, ഈ ആഴ്ചയും കനത്ത മഴ തുടരുമെന്ന് മെറ്റ് ഐറാൻ മുന്നറിയിപ്പ് നൽകി. മെയ് മാസത്തിലെ ഏറ്റവും ഉയർന്ന മഴ…

21 hours ago

മെയ് മാസത്തിൽ യൂറോസോൺ പണപ്പെരുപ്പം വീണ്ടും ഉയർന്നു

ഊർജ്ജ, സേവന ചെലവുകൾ വർദ്ധിച്ചതിനെ തുടർന്ന് കഴിഞ്ഞ മാസം യൂറോ മേഖലയിലെ പണപ്പെരുപ്പം വർദ്ധിച്ചതായി യൂറോസ്റ്റാറ്റ് ഡാറ്റ വ്യക്തമാക്കുന്നു. യൂറോ…

24 hours ago

കോർക്കിൽ ജെസിബി ഉപയോഗിച്ച് എടിഎം കവർച്ചാ ശ്രമം

കോർക്കിലെ മാലോവിലുള്ള ഒരു സൂപ്പർമാർക്കറ്റിലെ എടിഎം മെഷീൻ കവർച്ച ചെയ്യാൻ ശ്രമം. മോഷ്ടാക്കൾ ജെസിബി ഫ്രണ്ട് ലോഡർ ഉപയോഗിച്ച് അകത്തുകടക്കാൻ…

1 day ago