സ്വിറ്റ്‌സര്‍ലാന്റ്്: സാഹിത്യത്തിലും കവിതയിലും നിര്‍വ്വചിക്കുന്നതുപോലെ ‘എന്റെ വീടുകള്‍ക്ക് ചുമരുകളോ മതിലുകളോ മേല്‍ക്കൂരകളോ ഇല്ല’ എന്നതുപോലെ താമസക്കാരെ ആകര്‍ഷിച്ചുകൊണ്ട് സ്വിറ്റ്‌സര്‍ലാന്റില്‍ ഒരു വിചിത്രമായ ഹോട്ടല്‍ ശ്രദ്ധപിടിച്ചു പറ്റുകയാണ്. തികച്ചു വേറിട്ട അനുഭവം തരുന്ന ഈ ഹോട്ടല്‍ യാത്രക്കാര്‍ക്ക് വിചിത്രമായ അനുഭവം തരും എന്നതില്‍ ഒരു സംശയവും വേണ്ട. സാമൂഹിക അകലം പാലിക്കാന്‍ ആഗ്രഹിക്കുന്ന യാത്രക്കാര്‍ക്ക് സ്വിറ്റ്‌സര്‍ലാന്റിലെ ഈ താല്‍ക്കാലിക ഹോട്ടലിലേക്ക് മാറാം.
നിങ്ങള്‍ക്കായി ഹോട്ടല്‍ ഒരു ആഡംബര രാത്രിയോ ദിവസങ്ങളോ ഒരുക്കിത്തരും. നിങ്ങള്‍ താമസിക്കുന്ന ബെഡ്‌റൂം ഒരു വലിയ കുന്നിന്റെ മുകളിലായിരിക്കുമെന്ന് മാത്രം. ഒരു മുറിയില്‍ താമസിക്കുന്നതുപോലുള്ള എല്ലാ സൗകര്യങ്ങളും നില്‍ക്ക് ലഭിക്കും. എന്നാല്‍ മുറിയുടെ ചുമരുകളോ മേല്‍ക്കൂരകളോ ഉണ്ടാവില്ല. പകരം നിങ്ങള്‍ക്ക് മലര്‍ന്നു കിടന്ന് നക്ഷത്രങ്ങളെയും ചന്ദ്രനെയും ആസ്വദിച്ചുകൊണ്ട് കിടന്നുറങ്ങാം. വിചിത്രമായ ഈ അനുഭവം പങ്കിടാന്‍ നിരവധിപേരാണ് സ്വിറ്റ്‌സര്‍ലാന്റിലെ ഈ ഹോട്ടിലേക്ക് എത്തുന്നത്.
ഈ വിചിത്രമായ ‘സീറോ റിയല്‍ എസ്റ്റേറ്റ്’ എന്നറിയപ്പെടുന്ന ഈ പ്രോജക്റ്റ് 2017 ല്‍ ആദ്യമായി പോപ്പ്-അപ്പ് ഹോട്ടല്‍ ആരംഭിച്ചത് ജര്‍മ്മനിയിലെ ‘നള്‍ സ്റ്റേണ്‍ ഹോട്ടല്‍’ ഗ്രൂപ്പില്‍ നിന്നാണ്. ഈ ഹോട്ടലിന്റെ പ്രതീകാത്മക ‘മുറി’ നിര്‍മ്മിച്ചത് പ്രതീകാത്മക കലാകാരന്മാരായ ഫ്രാങ്കും പാര്‍ട്ടിക് റിക്‌ലിന്‍ എന്നിവര്‍ ചേര്‍ന്നാണ്. ഹോട്ടലില്‍ എത്തുന്ന താമസക്കാര്‍ക്കുള്ള എല്ലാതരത്തിലുമുള്ള പ്രൊഫഷണല്‍ സ്വീകരണവും സേവനവും ഡിസൈന്‍ ചെയ്തത് ഡാനിയല്‍ ചാര്‍ബൊനിയര്‍ ആണ്. എന്തുതന്നെയായാലും ലോകമെമ്പാടുമുള്ള യാത്രക്കാരെ അത്ഭുതപ്പെടുത്തുന്ന വിചിത്രമായ അനുഭവമാണ് ഹോട്ടല്‍ നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്.
ആദ്യം ഹോട്ടല്‍ സര്‍വ്വീസുകളില്‍ പ്രമുഖരായ ‘നള്‍ സ്‌റ്റേണ്‍’ പേരെടുക്കുന്നത് 2008 ല്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ ഒരു ന്യൂക്ലിയര്‍ ബങ്കറില്‍ ഒരു പ്രത്യേക ഹോട്ടല്‍ നിര്‍മ്മിച്ചാണ്. ഇത് ലോക ശ്രദ്ധതന്നെ പിടിച്ചുപറ്റിയിരുന്നു. സ്റ്റീവിലനിനുള്ള ആ ഹോട്ടല്‍ ആദ്യ ‘സീറോ സ്റ്റാര്‍ ഹോട്ടല്‍’ എന്ന രീതിയിലായിരുന്നു പേരെടുത്തത്.
സ്വിറ്റ്‌സര്‍ലാന്റിലെ ഈ ഹോട്ടല്‍ നടത്തിക്കൊണ്ടുപോവുന്നത് അവിടെ തന്നെയുള്ള പ്രദേശിക താമസക്കാരാണ്. ‘സീറോ റിയല്‍ എസ്റ്റേറ്റ് ‘ എന്നപേരിലാണ് അവരുടെ മുറിയുടെ സേവനങ്ങളും മറ്റും ലഭ്യമാവുന്നത്. അവരാണ് വരുന്ന താമസക്കാര്‍ക്ക് ആവശ്യത്തിനുള്ള മറ്റു സര്‍വ്വീസുകള്‍ പ്രദാനം ചെയ്യുന്നത്. നിങ്ങള്‍ക്ക് ആവശ്യമുള്ള ഭക്ഷണപദാര്‍ത്ഥങ്ങളും മദ്യങ്ങളും ഇവര്‍ നിങ്ങള്‍ക്കായി എത്തിച്ചു തരുന്നു. ഒരു രാത്രിക്ക് അവര്‍ ഇതിനായി ചാര്‍ജ് ചെയ്യുന്നത് ഏതാണ്ട് 275 യൂറോ അഥവാ 314 ഡോളറാണ്. ഈ ലിങ്കിലൂടെ നിങ്ങള്‍ക്ക് ഹോട്ടലിനെ പറ്റിയുള്ള വിശദമായ വിവരങ്ങള്‍ ലഭ്യമാവും.
നിത്യജീവിതത്തിൽ പഞ്ചസാര പൂർണ്ണമായി ഒഴിവാക്കാനാവാത്ത ഭക്ഷണമാണ്. എന്നാൽ, അമിതമായ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത് ശരീരഭാരം കുറയ്ക്കാനും ഉപാപചയ ആരോഗ്യം മെച്ചപ്പെടുത്താനും…
ഹ്രസ്വകാല വിസ നിരസിക്കലുകൾക്ക് അപ്പീൽ നൽകാനുള്ള അവകാശം സർക്കാർ നീക്കം ചെയ്തു. ഷോർട്ട് സ്റ്റേ ടൈപ്പ് സി വിസ ആളുകൾക്ക്…
ഡബ്ലിന്‍ : ലൂക്കനില്‍ മലയാളി യുവാവ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചു. ലൂക്കന്‍ ബാലിയോവന്‍ അബിഡെയ്ല്‍ റൈസിലെ രാജു കുര്യാക്കോസിന്റെ മകന്‍…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പ്രസിദ്ധീകരിച്ച പണപ്പെരുപ്പ കണക്കെടുപ്പ് പ്രകാരം, ഏപ്രിൽ മുതൽ മെയ് വരെയുള്ള കാലയളവിൽ അയർലണ്ടിലെ ഊർജ്ജ വില…
ഡബ്ലിൻ കനോലി സ്റ്റേഷനും ബ്രേയ്ക്കും ഇടയിലുള്ള എഞ്ചിനീയറിംഗ് ജോലികൾ കാരണം ബാങ്ക് ഹോളിഡേ വാരാന്ത്യത്തിൽ തടസ്സങ്ങൾ ഉണ്ടാകുമെന്ന് റെയിൽ യാത്രക്കാർക്ക്…
സ്വിറ്റ്സർലൻഡ്: സ്വിറ്റ്‌സർലൻഡിലെ വിൻറർതൂർ റെയിൽവേ സ്റ്റേഷനിൽ വ്യാഴാഴ്ച രാവിലെ തിരക്കേറിയ സമയത്തുണ്ടായ കത്തിക്കുത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ആക്രമണത്തിന്…