ഡൽഹി: എയർപോർട്ട് ചെക്ക്-ഇൻ കൗണ്ടറുകളിൽ ബോർഡിംഗ് പാസ് നൽകുന്നതിന് അധിക തുക ഈടാക്കരുത് എന്ന് എയർലൈനുകൾക്ക് നിർദേശം നൽകി വ്യോമയാന മന്ത്രാലയം. നിലവിൽ, ഇൻഡിഗോ, സ്പൈസ് ജെറ്റ്, ഗോ ഫസ്റ്റ് തുടങ്ങിയ എയർലൈനുകൾ ഒരു യാത്രക്കാരന് ചെക്ക്-ഇൻ കൗണ്ടറിൽ ബോർഡിംഗ് പാസ് നൽകണമെങ്കിൽ 200 രൂപ ഫീസ് ഈടാക്കുന്നുണ്ട്.
യാത്രക്കാർക്ക് ബോർഡിംഗ് പാസ് നൽകുന്നതിന് വിമാനക്കമ്പനികൾ അധിക തുക ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇങ്ങനെ ഈടാക്കുന്ന അധിക തുക എയർക്രാഫ്റ്റ് റൂൾസ്, 1937 ലെ നിലവിലുള്ള വ്യവസ്ഥകൾക്കനുസരിച്ചുള്ളതല്ല എന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
എയർ ക്രാഫ്റ്റ് റൂൾസിലെ റൂൾ 135 പ്രകാരം എയർപോർട്ട് ചെക്ക്-ഇൻ കൗണ്ടറുകളിൽ ബോർഡിംഗ് പാസുകൾ നൽകുന്നതിന് യാത്രക്കാരിൽ നിന്നും അധിക തുക ഈടാക്കരുത്. ഇത് കർശനമായി പാലിക്കണമെന്ന് വ്യോമയാന മന്ത്രാലയം എയർലൈനുകളോട് നിർദ്ദേശിച്ചു.
ന്യൂ റോസ്: Church of God New Ross Sunday School സംഘടിപ്പിച്ച സൺഡേ സ്കൂൾ വാർഷികാഘോഷം മെയ് 31-ന്…
അയർലണ്ടിൽ, ഈ ആഴ്ചയും കനത്ത മഴ തുടരുമെന്ന് മെറ്റ് ഐറാൻ മുന്നറിയിപ്പ് നൽകി. മെയ് മാസത്തിലെ ഏറ്റവും ഉയർന്ന മഴ…
ഊർജ്ജ, സേവന ചെലവുകൾ വർദ്ധിച്ചതിനെ തുടർന്ന് കഴിഞ്ഞ മാസം യൂറോ മേഖലയിലെ പണപ്പെരുപ്പം വർദ്ധിച്ചതായി യൂറോസ്റ്റാറ്റ് ഡാറ്റ വ്യക്തമാക്കുന്നു. യൂറോ…
കോർക്കിലെ മാലോവിലുള്ള ഒരു സൂപ്പർമാർക്കറ്റിലെ എടിഎം മെഷീൻ കവർച്ച ചെയ്യാൻ ശ്രമം. മോഷ്ടാക്കൾ ജെസിബി ഫ്രണ്ട് ലോഡർ ഉപയോഗിച്ച് അകത്തുകടക്കാൻ…
ഡബ്ലിനിൽ മദ്യപിച്ച് വാഹനമോടിച്ചതിന് സംശയിച്ചാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് ടിഡി മാൽക്കം ബൈർൺ പാർട്ടിയെ അറിയിച്ചതായി Fianna Fáil സ്ഥിരീകരിച്ചു.…
ജൂലൈ 1 മുതൽ യുനോ എനർജി വൈദ്യുതിക്ക് 9.5% ഉം ഗ്യാസിന് 11% ഉം നിരക്കുകൾ വർദ്ധിപ്പിക്കും. വിലക്കയറ്റം ഒരു…