ന്യൂദല്‍ഹി : ചെറിയ കുറ്റങ്ങള്‍ക്ക് ജയില്‍ ശിക്ഷ ഒഴിവാക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. നിലവില്‍ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നതും ഫൂട്ട്‌ബോര്‍ഡില്‍ ഇരുന്ന് യാത്രചെയ്യുന്നതും ജയില്‍ ശിക്ഷ ലഭിക്കാവുന്ന ശിക്ഷയാണ്. ഇതില്‍ ഇളവ് വരുത്താനാണ് ആലോചിക്കുന്നത്. ജയില്‍ ശിക്ഷ മാറ്റി പിഴമാത്രം ഈടാക്കാനാണ് ആലോചിക്കുന്നത്.
കാരണമില്ലാതെ അപായച്ചങ്ങല വലിക്കുന്നത്, ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നത്, റിസേര്‍വിഡ് കോച്ചുകളില്‍ അനധികൃതമായ കയറുന്നത് തുടങ്ങിയ കുറ്റങ്ങള്‍ക്ക് ജയില്‍ ശിക്ഷ ഓഴിവാക്കി പിഴ മാത്രമാക്കി ചുരുക്കിയേക്കും.
നാഷണല്‍ ക്രൈ റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ 2018ലെ കണക്കുകള്‍പ്രകാരം 10,94,684 കേസുകള്‍ ആര്‍.പി.എഫ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
നിലവില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്താല്‍ 1000 രൂപ പിഴയോ ആറുമാസം വരെ തടവോ ആണ് ശിക്ഷ.
അനാവശ്യമായി അപായ ചങ്ങല വലിച്ച 55373 കേസുകളാണ് ആര്‍.പി.എഫിന്റെ 2019 ലെ കണക്ക് പ്രകാരം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതില്‍ 45784 ആളുകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഡാളസ്: 2025 സീസണിലെ നിരാശാജനകമായ പ്രകടനത്തിന് ശേഷം ഡാളസ് കൗബോയ്‌സ് ടീം വലിയ മാറ്റങ്ങൾക്ക് തയ്യാറെടുക്കണമെന്ന് മുൻ ക്വാർട്ടർ ബാക്കും…
വാഷിംഗ്ടൺ: ഫെഡറൽ തിരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യുന്നതിന് ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പൗരത്വ തെളിവും നിർബന്ധമാക്കുന്ന 'സേവ് അമേരിക്ക ആക്ട്'…
റോഡപകടത്തില്‍ പരിക്കേറ്റ് മസ്തിഷ്‌ക മരണം സംഭവിച്ച പത്ത് മാസം പ്രായമായ കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്തു. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ…
ഒക്‌ലഹോമ സിറ്റി: അമേരിക്കയിലെ ഒക്‌ലഹോമ സംസ്ഥാനത്ത് ഈ വർഷത്തെ ആദ്യ വധശിക്ഷ നടപ്പിലാക്കി. ഇരട്ടക്കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട 45-കാരനായ കെൻഡ്രിക്…
ഡബ്ലിനിലെ ഫിംഗ്‌ലാസിലെ മെല്ലോസ് റോഡിൽ രാത്രിയിൽ 46 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയതിനെത്തുടർന്ന് അതീവ ജാഗ്രതയിലാണ് പ്രദേശം. ഒരു മണിക്കൂറിനുള്ളിൽ 9.6…
ഹൂസ്റ്റൺ: അടുത്ത അധ്യയന വർഷത്തേക്ക് തങ്ങളുടെ കീഴിലുള്ള 12 സ്കൂളുകൾ നിർത്തലാക്കാൻ ഹൂസ്റ്റൺ ഇൻഡിപെൻഡന്റ് സ്കൂൾ ഡിസ്ട്രിക്റ്റ് ആലോചിക്കുന്നു. വ്യാഴാഴ്ച…