ഇസ്‌ലാമാബാദ്: കനത്ത മഴയിലും മഞ്ഞുവീഴ്ചയിലും പാകിസ്താനിലും അഫ്ഗാനിസ്ഥാനിലും മരണം.
43 പേരെങ്കിലും മരണപ്പെട്ടതായി അധികൃതര്‍ പറഞ്ഞു.
ഗതാഗതം പുന:സ്ഥാപിക്കാനും ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലെത്തിക്കാനുമുള്ള ശ്രമം തുടരുകയാണ്.പാകിസ്താനില്‍ 25 പേര്‍കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
തെക്ക്-പടിഞ്ഞാറന്‍ ബലൂചിസ്ഥാന്‍ പ്രവിശ്യകളിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായിരിക്കുന്നത്.
11 പേര്‍ കിഴക്കന്‍ പഞ്ചാബ് പ്രവിശ്യയില്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനില്‍ സ്ത്രീകളും കുട്ടികളുമടക്കം 18 പേരെങ്കിലും മരണപ്പെട്ടതായാണ് സൂചന.
മഞ്ഞുവീഴ്ചമൂലം അഫ്ഗാനിസ്ഥാനിലെ ഹൈവേകള്‍ അടച്ചിരിക്കുകയാണ്.
തെക്കന്‍ കാണ്ഡഹാറില്‍ എട്ടുപേരും പശ്ചിമ ഹെറാത്ത് പ്രവിശ്യയില്‍ ഒരുകുടുംബത്തിലെ അഞ്ചുപേരുള്‍പ്പെടെ ഏഴുപേരും കൊല്ലപ്പെട്ടു.
ബൊഗോട്ട: പടിഞ്ഞാറൻ കൊളംബിയയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 111 ആയി. ദുരന്തത്തിൽ ഇതുവരെ 87 പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ…
കുടിയേറ്റക്കാരെ അയർലണ്ടിൽ നിന്ന് പുറത്താക്കുക ലക്ഷ്യമിട്ട് ന്യൂ IRA അക്രമപ്രചാരണത്തിന് പദ്ധതിയിടുന്നതായി ബ്രിട്ടീഷ്, ഐറിഷ് സുരക്ഷാ വിഭാഗങ്ങൾക്ക് ആശങ്ക. അയർലണ്ട്–വടക്കൻ…
ഐറിഷ് പാസ്‌പോർട്ട് കാലാവധി അവസാനിക്കുന്നതിന് മുമ്പ് ഓർമ്മിപ്പിക്കുന്ന പുതിയ സംവിധാനം 2027 മുതൽ നിലവിൽ വരും. ആദ്യമായി പാസ്‌പോർട്ടിന് അപേക്ഷിക്കുന്നവർക്കും…
അയർലണ്ടിൽ ഡ്രൈവിംഗ് ടെസ്റ്റിന് തയ്യാറെടുക്കുന്നവർക്ക് മികച്ച പരിശീലനവുമായി മലയാളികൾ നേതൃത്വം നൽകുന്ന ‘Hope Driving Academy’ ഗാൽവേയിൽ ശ്രദ്ധാകേന്ദ്രമാകുന്നു. ഡ്രൈവിംഗ്…
ഡബ്ലിൻ: മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ നഴ്സസ് വിങ്ങിന്റെ രണ്ടാമത് ദേശീയ സമ്മേളനം സെപ്റ്റംബർ 19 ശനിയാഴ്ച നടക്കും. ഡബ്ലിനിൽ ഐഎൻഎംഒ…
പിറവം: പിറവം പള്ളിയിലെ സംഘർഷത്തെ അപലപിച്ചു ഓർത്തഡോക്സ് സഭ. തടസ്സം സൃഷ്ടിക്കാൻ പാടില്ലെന്ന് വ്യക്തമായ കോടതി വിധിയുള്ളതാണെന്നും മദ്ബഹയിൽ നിൽക്കുമ്പോൾ…