Global News

കുവൈറ്റ്‌ മനുഷ്യക്കടത്ത്: കീഴടങ്ങാൻ തയ്യാറെന്ന് മുഖ്യപ്രതിയുടെ സഹായി

കൊച്ചി: കുവൈത്ത് മനുഷ്യക്കടത്ത് റാക്കറ്റിന്റെ തടങ്കലിൽ നിന്നു രക്ഷപ്പെട്ടു നാട്ടിലെത്തിയ കൊച്ചി സ്വദേശിനിയുടെ വിശദമായ മൊഴി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) രേഖപ്പെടുത്തി. ഒളിവിൽ കഴിയുന്ന മുഖ്യപ്രതി കണ്ണൂർ തളിപ്പറമ്പ് സ്വദേശി മജീദിന്റെ (എം.കെ.ഗാസലി-42) ഏജന്റും കൂട്ടുപ്രതിയുമായ എറണാകുളം സ്വദേശി അജുമോൻ കീഴടങ്ങാനുള്ള സന്നദ്ധത അന്വേഷണ സംഘത്തെ അറിയിച്ചു. പരാതിക്കാരിയുമായും അജുമോൻ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

കുട്ടികളെ പരിചരിക്കുന്ന ജോലി വാഗ്ദാനം ചെയ്തു യുവതികളെ വിസിറ്റിങ് വീസയിൽ ഷാർജയിൽ എത്തിക്കേണ്ട ചുമതലയാണു കമ്മിഷൻ അടിസ്ഥാനത്തിൽ അജുമോൻ ചെയ്തിരുന്നത്. അവിടെയെത്തുന്ന യുവതികൾക്കു മാസം 60,000 രൂപ ശമ്പളം ലഭിക്കുമെന്നാണു മജീദ് വിശ്വസിപ്പിച്ചിരുന്നതെന്നു അജുമോൻ പറയുന്നു. യുവതികളെ കുവൈത്തിലേക്കു കടത്തി അടിമക്കച്ചവടത്തിനു നൽകുന്ന വിവരം അറിഞ്ഞിരുന്നില്ല. റാക്കറ്റിനെ കുറിച്ചു വ്യക്തമായി അറിയാവുന്ന അജുമോനെ ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വിവരങ്ങൾ ലഭിക്കും.

കൊച്ചി സ്വദേശിനിയുടെ പരാതിയിൽ എറണാകുളം സൗത്ത് പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തെങ്കിലും മനുഷ്യക്കടത്ത് കുറ്റങ്ങൾക്കുള്ള വകുപ്പായ ഐപിസി 370 ചുമത്തിയില്ല. അന്വേഷണം ഏറ്റെടുക്കുന്നതിന് ഇത് എൻഐഎ തടസ്സമായിട്ടുണ്ട്. മനുഷ്യക്കടത്ത്, അടിമക്കച്ചവടം എന്നിവ സംബന്ധിച്ചു വ്യക്തമായ പരാതിയും ഇരയുടെ മൊഴിയും ലഭിച്ചിട്ടും പൊലീസ് ഈ വകുപ്പ് ഒഴിവാക്കിയതിന്റെ കാരണം വ്യക്തമല്ല. പരാതിക്കാരിക്കൊപ്പം രക്ഷപ്പെട്ടു നാട്ടിലെത്തിയ മറ്റു രണ്ടു യുവതികൾ റാക്കറ്റിന്റെ ഭീഷണി ഭയന്നു പരാതി നൽകിയില്ല.

“ജീവനോടെ തിരിച്ചു വന്നല്ലോ അതുമതി’യെന്നാണ് ഇവരുടെ നിലപാട്. മനുഷ്യക്കടത്ത് റാക്കറ്റ് കടത്തിക്കൊണ്ടുപോയ മറ്റു യുവതികളെ തിരികെയെത്തിക്കണമെങ്കിൽ പരാതി നൽകാൻ പാടില്ലെന്ന ഭീഷണി ഉയർത്തിയാണു റാക്കറ്റ് യുവതികളെയും കുടുംബങ്ങളെയും നിശബ്ദമാക്കിയത്. വിവരങ്ങൾ കുവൈത്തിലെ ഇന്ത്യൻ എംബസിയെ മാസങ്ങൾക്കു മുൻപേ അറിയിച്ചതാണെങ്കിലും നടപടി സ്വീകരിച്ചില്ലെന്നാണു ഇരകളുടെ ബന്ധുക്കളുടെ പരാതി.

Newsdesk

Share
Published by
Newsdesk

Recent Posts

വീടുകളിൽ തന്നെ സ്മിയർ ടെസ്റ്റുകൾ നടത്താം; CervicalCheck അടുത്ത വർഷം മുതൽ

സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…

18 hours ago

ജൂഡ് ആൻ്റെണി ജോസഫ് – വിസ്മയാ മോഹൻലാൽ ചിത്രം “തുടക്കം”ചിത്രീകരണം ആരംഭിച്ചു

മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…

19 hours ago

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്റർ പാർക്കിംഗ് ടോളിനെതിരെ പ്രതിഷേധം

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…

23 hours ago

“റിവോൾവർ റിങ്കോ” ടൈറ്റിൽ പ്രകാശനം ചെയ്തു

താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…

1 day ago

ജോജോ ദേവസി ലിമെറിക്കിലെ പീസ് കമ്മീഷണർ; അയര്‍ലണ്ട് മലയാളി സമൂഹത്തിന് വീണ്ടും ഐറീഷ് സര്‍ക്കാരിന്റെ അംഗീകാരം

ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…

1 day ago

അഭയാർത്ഥികൾക്ക് പിആർ ലഭിക്കാനുള്ള പരിധി 20 വർഷമായി ഉയർത്തി യുകെ

അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…

1 day ago