ന്യൂഡല്‍ഹി: ഓക്സ്ഫഡും അസ്ട്രാസെനെകയും സംയുക്തമായി വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്സിന്റെ പരീക്ഷണം നിര്‍ത്തിവെച്ചു. വാക്സിൻ കുത്തിവെച്ച വോളന്റിയർമാരിൽ ഒരാള്‍ക്ക് അജ്ഞാത രോഗം കണ്ടെത്തിയ സാഹചര്യത്തിലാണ് വാക്‌സിന്റെ അവസാനഘട്ട പരീക്ഷണം നിര്‍ത്തിവെച്ചത്. പരീക്ഷണം നിര്‍ത്തിവെക്കുന്നതായി അസ്ട്രസെനെക വക്താവ് പ്രസ്താവനയില്‍ അറിയിച്ചു.
മരുന്നിന്റെ പാര്‍ശ്വഫലമാണിതെന്ന സംശയമാണുള്ളത്. ഇന്ത്യയിലെ പുനെ സിറം ഇൻസ്റ്റിറ്റിയൂട്ട് അടക്കം വിവിധ രാജ്യങ്ങളിലെ സ്ഥാപനങ്ങൾ പരീക്ഷണത്തോട് സഹകരിച്ചിരുന്നു. വാക്‌സിൻ വിജയമായാൽ വാങ്ങാൻ ഇന്ത്യയും കരാർ ഉണ്ടാക്കിയിരുന്നു. പരീക്ഷണം നിലച്ചതിൽ ആശങ്കപ്പെടേണ്ടെന്നും സാധാരണ നടപടിക്രമം മാത്രമെന്നും അസ്ട്രസെനേക അറിയിച്ചു. പാർശ്വഫലമെന്ന് സംശയിക്കുന്ന രോഗം പഠിച്ചശേഷം പരീക്ഷണം തുടരും.
നിങ്ങൾ എപ്പോഴെങ്കിലും മറ്റൊരു കൗണ്ടിയിലേക്കോ ടൗണിലേക്കോ താമസം മാറിയ ശേഷവും മുൻ നിയോജകമണ്ഡലത്തിൽ വോട്ടുചെയ്തവരാണോ? എങ്കിൽ നിങ്ങൾ തിരഞ്ഞെടുപ്പ് കുറ്റകൃത്യം…
ലിയോ പതിനാലാമൻ മാർപാപ്പയുമായുള്ള സ്വകാര്യ കൂടിക്കാഴ്ചയ്ക്കായി Taoiseach മൈക്കൽ മാർട്ടിൻ വത്തിക്കാനിലെത്തി. 2018-ൽ ലിയോ വരദ്കർ അന്തരിച്ച ഫ്രാൻസിസ് മാർപാപ്പയെ…
വാട്ടർഫോർഡ് : അയർലൻഡിലെ കൗണ്ടി വാട്ടർഫോർഡ് ൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സംഘടിപ്പിച്ച യു.ഡി.എഫ് തിരഞ്ഞെടുപ്പ് വിജയാഘോഷം വർണാഭമായി നടന്നു. കേരളത്തിലെ…
വർഷത്തിലെ ആദ്യ മൂന്ന് മാസങ്ങളിൽ തൊഴിലില്ലാത്തവരുടെ എണ്ണം 17,600 വർദ്ധിച്ച്, 141,800 ആയി. ഇതോടെ തൊഴിലില്ലായ്മ നിരക്ക് 4.9% ആയി…
ഫുകേത്: വിസ നിയമങ്ങളിൽ വലിയ മാറ്റവുമായി തായ്ലാൻഡ്. 90ലധികം രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്കുള്ള വിസ രഹിത താമസ കാലാവധി വെട്ടിക്കുറച്ചു.…
അയർലണ്ടിലെ ഭരണകക്ഷിയായ Fianna Fáil ന്റെ 15 ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് മലയാളിയായ എം.ബി. മഞ്ജുദേവി തെരഞ്ഞെടുക്കപ്പെട്ടു. കോട്ടയം പാലാ…