ന്യൂഡൽഹി: ന്യൂ സീലാൻഡിലെ രണ്ട് മസ്ജിദുകളിൽ 51 മുസ്‌ലിങ്ങളെ കൊലപ്പെടുത്തിയ കേസിലെ പ്രതി ബ്രൻ്റൺ ടാറൻ്റ് മൂന്ന് മാസത്തോളം ഇന്ത്യയിൽ തങ്ങിയിട്ടുണ്ടെന്ന് അന്വേഷണ റിപ്പോർട്ട്. ബ്രൻ്റൺ ഇന്ത്യയിൽ തങ്ങിയെന്ന ന്യൂസീലാൻഡ് അന്വേഷണ ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തലിനു പിന്നാലെ കേന്ദ്ര ഏജൻസികള്‍ അന്വേഷണത്തിന് ഒരുങ്ങുകയാണ്.
2019 മാര്‍ച്ച് 15നാണ് ക്രൈസ്റ്റ് ചര്‍ച്ച് ആക്രമണം നടന്നത്. ബ്രന്റന്‍ നടത്തിയ വെടിവെപ്പിൽ 51 മുസ്‌ലിങ്ങൾ കൊല്ലപ്പെട്ടു ഇതിൽ 5 ഇന്ത്യക്കാരും ഉൾപ്പെടുന്നു. തുടർന്ന് ഇയാൾ 2015 നവംബര്‍ 21നും 2016 ഫെബ്രുവരി 18നും ഇടയിൽ മൂന്ന് മാസത്തോളം ഇയാള്‍ ഇന്ത്യയിൽ തങ്ങിയെന്നാണ് റിപ്പോർട്ട്. മൂന്ന് വര്‍ഷത്തിനിടയ്ക്ക് ഇയാൾ 57 രാജ്യങ്ങളാണ് സന്ദർശിച്ചത്. ഇതിൽ ഏറ്റവും കൂടുതൽ കാലം സന്ദര്‍ശിച്ചത് ഇന്ത്യയാണെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിൽ പറയുന്നത്.
ന്യൂസിലാന്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഭീകരമായ തീവ്രവാദ ആക്രമണമായിരുന്നു ക്രെസ്റ്റ് ചര്‍ച്ചിലേത്. ആക്രമണത്തെ തുടർന്ന് പോലീസ് അന്വേഷണത്തിൽ ബ്രൻ്റൺ പിടിയിലാവുകയും ഇയാളെ പരോളില്ലാത്ത ജീവപര്യന്തം തടവിന് കോടതി വിധിക്കുകയും ചെയ്തു.
ഡ്രോഗഡ ഇന്ത്യൻ അസോസിയേഷൻ (DMA)യുടെ നേതൃത്വത്തിൽ നടന്ന ഈ വർഷത്തെ ഓണാഘോഷം കേരളത്തിന്റെ സംസ്കാരവും പാരമ്പര്യവും പ്രവാസി സമൂഹത്തിന്റെ കൂട്ടായ്മയും…
പൊലീസ് ഡിപ്പാർട്ട്മെൻ്റിന് ചില നടപടി ക്രമങ്ങളുണ്ട്. നീതിനിർവ്വഹണത്തിനും, കേസ് തെളിയിക്കുന്നതിനുമൊക്കെ ഈ നടപടിക്രമങ്ങൾ പല രീതിയിലായി കടന്നു വരും.ഷഹദ് സംവിധാനം…
ഇന്ത്യൻ നൃത്തകലയുടെ വൈവിധ്യവും സൗന്ദര്യവും ഒരേ വേദിയിൽ അവതരിപ്പിക്കുന്ന ‘Nrithya 2026 – An Indian Dance Festival’ ഒക്ടോബർ…
ഡ്രൂയിഡ്സ് ഗ്ലെനിൽ പ്രതിരോധ, വിദേശകാര്യ മന്ത്രിമാരുടെ യോഗങ്ങൾ; റോഡുകളിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി യൂറോപ്യൻ യൂണിയൻ പ്രതിരോധ, വിദേശകാര്യ മന്ത്രിമാരുടെ…
ബ്യൂണസ് അയേഴ്സ് : അർജിന്റീന സൂപ്പർ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചു. 21…
അയർലണ്ടിൽ വ്യക്തിഗത നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ അവതരിപ്പിക്കുന്ന പുതിയ സ്റ്റേറ്റ് പിന്തുണയുള്ള ഇൻവെസ്റ്റ്മെന്റ് അക്കൗണ്ടുകളിൽ നിശ്ചിത പരിധിവരെ നികുതി ഈടാക്കില്ല.…