കൊച്ചി: മരട് ഫ്ലാറ്റ് പൊളിച്ചതിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിൽ മരട് നഗരസഭ ഗുരുതര വീഴ്ച വരുത്തിയെന്നാണ് മലിനീകര നിയന്ത്രണ ബോർഡിൻറെ റിപ്പോർട്ട്. സുപ്രീം കോടതിയുടെ നിർദ്ദേശം ഉണ്ടായിട്ടും മരടിൽ പൊളിച്ച ഫ്ലാറ്റുകളുടെ അവശിഷ്ടം ഇതുവരെ പൂർണ്ണമായും നീക്കം ചെയ്തിട്ടില്ല.
സമീപത്തുള്ള കായലിലേക്ക് പതിച്ച മാലിന്യം നീക്കം ചെയ്യണമെന്ന് ദേശീയ ഹരിത ട്രിബ്യൂണലും മലിനീകരണ നിയന്ത്രണ ബോർഡും നിർദേശിച്ചിരുന്നു. എന്നാൽ ഈ നിർദേശങ്ങള്‍ പാലിച്ചില്ലെന്നും നഗരസഭയ്ക്ക് എതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് മലിനീകരണ നിയന്ത്രണ ബോർഡ് കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചത്.
മരടിൽ പൊളിച്ച മാലിന്യങ്ങൾ പരിസ്ഥിതിക്ക് കോട്ടം വരുത്തിയാൽ നഗരസഭയ്ക്ക് പിഴ ചുമത്തണമെന്നും റിപ്പോർട്ടിലുണ്ട്. സമയബന്ധിതമായി മാലിന്യം നീക്കം ചെയ്യാൻ നഗരസഭയ്ക്കായിട്ടില്ലെന്നും മാലിന്യസംസ്കരണം സംബന്ധിച്ച് കൃത്യമായ പദ്ധതി പോലും ആവിഷ്കരിക്കാൻ നഗരസഭയ്ക്ക് കഴിഞ്ഞിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കളക്ടറാണ് നടപടിയെടുക്കേണ്ടത്.
നിങ്ങൾ എപ്പോഴെങ്കിലും മറ്റൊരു കൗണ്ടിയിലേക്കോ ടൗണിലേക്കോ താമസം മാറിയ ശേഷവും മുൻ നിയോജകമണ്ഡലത്തിൽ വോട്ടുചെയ്തവരാണോ? എങ്കിൽ നിങ്ങൾ തിരഞ്ഞെടുപ്പ് കുറ്റകൃത്യം…
ലിയോ പതിനാലാമൻ മാർപാപ്പയുമായുള്ള സ്വകാര്യ കൂടിക്കാഴ്ചയ്ക്കായി Taoiseach മൈക്കൽ മാർട്ടിൻ വത്തിക്കാനിലെത്തി. 2018-ൽ ലിയോ വരദ്കർ അന്തരിച്ച ഫ്രാൻസിസ് മാർപാപ്പയെ…
വാട്ടർഫോർഡ് : അയർലൻഡിലെ കൗണ്ടി വാട്ടർഫോർഡ് ൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സംഘടിപ്പിച്ച യു.ഡി.എഫ് തിരഞ്ഞെടുപ്പ് വിജയാഘോഷം വർണാഭമായി നടന്നു. കേരളത്തിലെ…
വർഷത്തിലെ ആദ്യ മൂന്ന് മാസങ്ങളിൽ തൊഴിലില്ലാത്തവരുടെ എണ്ണം 17,600 വർദ്ധിച്ച്, 141,800 ആയി. ഇതോടെ തൊഴിലില്ലായ്മ നിരക്ക് 4.9% ആയി…
ഫുകേത്: വിസ നിയമങ്ങളിൽ വലിയ മാറ്റവുമായി തായ്ലാൻഡ്. 90ലധികം രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്കുള്ള വിസ രഹിത താമസ കാലാവധി വെട്ടിക്കുറച്ചു.…
അയർലണ്ടിലെ ഭരണകക്ഷിയായ Fianna Fáil ന്റെ 15 ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് മലയാളിയായ എം.ബി. മഞ്ജുദേവി തെരഞ്ഞെടുക്കപ്പെട്ടു. കോട്ടയം പാലാ…