ബർലിൻ: ലോകം അറിയപ്പെടുന്ന സ്വീഡീഷ് പരിസ്ഥിതി പ്രവർത്തകയായ ഗ്രെറ്റ ട്യൂൺബർഗിന്റെ മെഴുക് പ്രതിമ ജർമനിയിലെ പ്രമുഖ തുറമുഖ നഗരമായ ഹാംബുർഗിൽ ബുധനാഴ്ച ഉയർന്നു. ഹാംബുർഗിലെ റേഷർബാന് സമീപമുള്ള മ്യൂസിയത്തിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.
പനോപ്റ്റിക്കം എന്ന പ്രസിദ്ധ ജർമൻ മെഴുക് പ്രതിമ കമ്പനിയാണ് ഗ്രെറ്റയുടെ മെഴുക് പ്രതിമ നിർമിച്ചത്. മ്യൂസിയത്തിൽ ഇതിനകം 120 പ്രമുഖരുടെ പ്രതിമകൾ സ്ഥാനം പിടിച്ചിട്ടുണ്ട്.
ഫ്രെഡേയ്സ് ഫോർ ഫ്യൂച്ചർ (Fridays for Future) എന്ന പ്രചാരണ വാചകമാണ് ഗ്രെറ്റയെ വിഖ്യാതയാക്കിയത്. കഴിഞ്ഞ ഒരു വർഷം കൊണ്ട് ആഗോളതലത്തിൽ സമരം ആളിപ്പടർത്താൻ ഗ്രെറ്റാക്ക് കഴിഞ്ഞു. ജർമനിയിലെ പരിസ്ഥിതി വാദികളാണ് ഗ്രെറ്റായുടെ മെഴുക് പ്രതിമയ്ക്ക് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്.
2019 ൽ ഇംഗ്ലീഷ് ഭാഷയിൽ ഏറ്റവും അധികം അച്ചടിച്ച വാചകമായി Fridays for Future തിരഞ്ഞെടുക്കപ്പെട്ടു. ഇതിനിടയിൽ വ്യാജ ഇടപെടലുകൾ തടയുന്നതിന് ഗ്രെറ്റ തന്റെ പേരിനും Fridays for Future എന്ന പ്രചാരണ വാചകത്തിനും ട്രേഡ് മാർക്കു ലഭിക്കാനായി റജിസ്റ്റർ ചെയ്തു. ഗ്രെറ്റയുടെ പേരിൽ ഇതിനകം ഒട്ടനവധി ദുരുപയോഗങ്ങളും പണമിടപാടുകളും വിവിധ രാജ്യങ്ങളിൽ നടക്കുന്നുണ്ട്. ഇതു തടയാനാണ് ട്രേഡ് മാർക്ക് നീക്കമെന്നു സൂചനയുണ്ട്.
മുംബൈ: പിന്നണി ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. കഴിഞ്ഞ ദിവസം ശ്വാസകോശ അണുബാധയെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിരുന്നു. 92 വയസ്സായിരുന്നു.…
കൈകളിൽ വിവിധ തരത്തിലുള്ള ആയുധങ്ങളുമായി നിരവധിപ്പേർ. അവർ ഒരുദ്യുമത്തിന്റെ പാതയിൽ.പടക്കളത്തിലെ പോരാളികളേപ്പോലെ അവർ ശത്രുവിനെ നേരിട്ടുന്നു.കഴിഞ്ഞ ഏഴെട്ടു മാസങ്ങളായി ചലച്ചിത്ര…
ടെഹ്റാൻ: ഇസ്ലാമാബാദിൽ ചർച്ച നടക്കവേ ഹോർമുസ് കടലിടുക്ക് കടക്കാൻ അമേരിക്കൻ പടക്കപ്പൽ ശ്രമിച്ചെന്ന് റിപ്പോർട്ട്. തിരികെ പോയില്ലെങ്കിൽ 30 മിനുട്ടിനുള്ളിൽ…
നിങ്ങളുടെ ജോലി ചെയ്യാനുള്ള കഴിവ് നഷ്ടപ്പെട്ടാൽ എന്ത് സംഭവിക്കും? ഗുരുതരമായ രോഗമോ പരിക്കോ കാരണം നിങ്ങളുടെ ജോലി ഉപേക്ഷിക്കേണ്ടി വന്നാൽ…
കൂടുതൽ ഊർജ്ജ പ്രതിസന്ധി ഉണ്ടാകുന്നതിന് മുമ്പ് ഐറിഷ് കുടുംബങ്ങൾക്ക് €3.6k ഗ്രാന്റ് നൽകുന്നതിനും ഊർജ്ജ ബില്ലുകൾ കുറയ്ക്കുന്നതിനുമുള്ള പുതിയ ഫൈവ്…
വാഷിംഗ്ടൺ: വിദേശ രാജ്യങ്ങളുടെ രഹസ്യ നീക്കങ്ങളും പദ്ധതികളും വിശകലനം ചെയ്യാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിക്കാൻ അമേരിക്കൻ ചാരസംഘടനയായ…