ചെന്നൈ: രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ ചൊല്ലി ഏറെ നാളുകളായി പലവിധ അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇതിനിടെ അമിത് ഷാ രജനകീകാന്തുാമായി മുഖാമുഖത്തിന് ശ്രമിച്ചതും വലിയ വാര്‍ത്തകളായി മാറിയ സാഹചര്യത്തില്‍ ഇന്ന് കാലത്ത് രജനി മക്കള്‍ മണ്ഡലത്തിന്റെ യോഗം രജീനികാന്ത് വിളിച്ചു ചേര്‍ത്തിരിക്കുകയാണ്. ഈ യോഗ തീരുമാനം വളരെ സുപ്രധാനമാണ്. നാളെ ഇതെക്കുറിച്ച് വ്യക്തമായ തീരുമാനങ്ങള്‍ ഉണ്ടാവുമെന്നു തന്നെയാണ് രാഷ്ട്രീയ നിരീക്ഷണം നടത്തുന്നവര്‍ പറഞ്ഞിരിക്കുന്നത്. പാര്‍ടി പ്രഖ്യാപിക്കണമൊ വേണ്ടയോ എന്ന കാര്യത്തില്‍ ഈ യോഗത്തില്‍ രജനികാന്ത് തിരുമാനിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
നാളെ കാലത്ത് 10 മണിക്ക് കോടമ്പാക്കത്തെ രജനീകാന്തിന്റെ തന്നെ ഉടമസ്ഥതയിലുളള രാഘവേന്ദ്ര കല്യാണ മണ്ഡപത്തില്‍ രാവിലെ 10 മണിക്കായിരിക്കും യോഗം ആരംഭിക്കുക. രജനി മക്കള്‍ മണ്ഡ്രത്തിന്റെ സംസ്ഥാന ഭാരവാഹികള്‍ എല്ലാം തന്നെ യോഗത്തില്‍ പങ്കെടുക്കും. എല്ലാ നേതാക്കള്‍ക്കാമാരുമായി നേരിട്ട് സംസാരിച്ച് അഭിപ്രായം ആരായുന്ന രീതിയിലുള്ള സമ്മേളനമാണ് നടക്കുന്നത്. ഇപ്പോള്‍ അവര്‍ക്കെല്ലാം 10 മണിക്ക് എത്തണം എന്ന അറിയിപ്പ് മാത്രമാണ് നല്‍കിയിരിക്കുന്നത്.
അതേസമയം കോവിഡ് കാലഘട്ടമായതിനാല്‍ രാജനികാന്ത് യാതൊരു വിധത്തിലുള്ള പബ്ലിക് ഇന്ററാക്ഷന്‍സ് വരുന്ന സംഗതികളും അനുവദിച്ചിരുന്നില്ല. എന്നാല്‍ ഇത്രയധികം ആളുകളെ വിളിച്ച് ചേര്‍ത്ത് യോഗം കൂടുന്നത് ഇത്രയധികം പ്രധാന്യം ഇതിനുള്ളതുകൊണ്ട് മാത്രമാണെന്നാണ് മാധ്യമങ്ങള്‍ വിലയിരുത്തുന്നത്.
ഡബ്ലിൻ: അയർലണ്ടിലെ ആരോഗ്യമേഖലയിൽ നീണ്ട ഇരുപത് വർഷത്തിലധികം പ്രവൃത്തിപരിചയമുള്ള പ്രമുഖ മലയാളി ഫിസിയോതെറാപ്പിസ്റ്റ് സൈബു ഫിലിപ്പ് ഡബ്ലിനിലെ ഡ്രംകോണ്ട്രയിൽ (Drumcondra)…
മേപ്പാടി: വയനാട് കള്ളാടിയിൽ മീനാക്ഷി പാലത്തിനു സമീപമുണ്ടായ മണ്ണിടിച്ചിൽ മരണസംഖ്യ ഉയരുന്നു. മൂന്നുപേർ മരിച്ചതായാണ് റിപ്പോർട്ട്. മരിച്ചവർ അതിഥി തൊഴിലാളികളാണ്.…
രാജ്യത്തെ ഉയർന്നുവരുന്ന വൈദ്യുതി-ഗ്യാസ് നിരക്കുകളും ജീവിതച്ചെലവ് പ്രതിസന്ധിയും കണക്കിലെടുത്ത്, ഊർജച്ചെലവ് കുറയ്ക്കാൻ പുതിയ പദ്ധതികൾക്ക് അയർലണ്ട് സർക്കാർ രൂപം നൽകുന്നു.…
വീടുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവരുടെ സാമ്പത്തിക ശേഷി കൂടുതൽ സമ്മർദത്തിലാകുന്ന സാഹചര്യത്തിലും അയർലണ്ടിൽ വീടുകളുടെ ആവശ്യവില (Asking Price) വീണ്ടും ഉയർന്നതായി…
മുംബൈ: സിംബാബ്‌വെക്കെതിരായ ടി20 പരമ്പരയിൽ നിന്ന് സഞ്ജു സാംസണെ ഒഴിവാക്കിയതിൽ ബി.സി.സി.ഐ നിലപാട് വ്യക്തമാക്കി. താരത്തിന് നൽകിയത് വിശ്രമമാണെന്നാണ് ബി.സി.സി.ഐ…
അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളുടെ സംയുക്ത ആതിഥേയത്വത്തിൽ പുരോഗമിക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ച് 'ക്രാന്തി' സംഘടിപ്പിക്കുന്ന പ്രവചന മത്സരം ആവേശകരമായി…