Categories: UK

ബ്രിട്ടനിലെ നോട്ടിംങ്ങാമിൽ മലയാളി ദമ്പതിമാർക്ക് ബംബറടിച്ചത് ഒന്നരക്കോടിയിലേറെ വിലവരുന്ന ലാംബോഗിനി കാറും 20,000 പൗണ്ടും

ലണ്ടൻ: ബ്രിട്ടനിലെ നോട്ടിംങ്ങാമിൽ മലയാളി ദമ്പദിമാർക്ക് ബംബറടിച്ചത് ഒന്നരക്കോടിയിലേറെ വിലവരുന്ന ലാംബോഗിനി കാറും 20,000 പൗണ്ടും. നോട്ടിംങ്ങാം സിറ്റി ഹോസ്പിറ്റലിലെ നഴ്സായ ലിനറ്റ് ജോസഫിനെയും ഭർത്താവ് ഷിബു പോളിനെയുമാണ് കോവിഡിന്റെ ദുരിതകാലത്ത് ഭാഗ്യദേവത കടാക്ഷിച്ചത്. ആഴ്ചതോറുമുള്ള ബിഒടിബി ഡ്രീം കാർ കോംപറ്റീഷിലാണ് ഷിബുവിനും ഭാര്യയ്ക്കും 195,000 പൗണ്ട് വിലയുള്ള ലംബോഗിനി ഊറസും 20,000 പൗണ്ട് ക്യാഷ്പ്രൈസും ലഭിച്ചത്.

വിവിധ എയർപോർട്ടുകൾ കേന്ദ്രീകരിച്ചും ഓൺലൈനായും ഇരുപതു വർഷത്തിലേറെയായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് ബിഒടിബി എന്നറിയപ്പെടുന്ന ബെസ്റ്റ് ഓഫ് ദ ബെസ്റ്റ് കാർ ആൻഡ് ലൈഫ്സ്റ്റൈൽ കോംബറ്റീഷൻ കമ്പനി. ഇരുവരെയും ഈ സന്തോഷവാർത്ത അറിയിക്കുന്ന രംഗങ്ങൾ കമ്പനി തന്നെ മാധ്യമങ്ങളിലൂടെ പങ്കുവച്ചു.

ചൊവ്വാഴ്ച വൈകുന്നേരമാണ് ലംബോഗിനി സമ്മാനമായി ലഭിച്ച വിവരം കമ്പനി അധികൃതർ ഷിബുവിനെ വിളിച്ചറിയിക്കുന്നത്. ആദ്യം വിശ്വസിക്കാനായില്ലെന്ന് ഷിബു മനോരമ ന്യൂസിനോടു പറഞ്ഞു.

കോട്ടയം ജില്ലയിലെ വെളളൂരിൽ പടിഞ്ഞാറെവാലയിൽ പി.ഒ.പൈലിയുടെ മകനാണ് ഷിബു. മുട്ടുചിറ പഴുക്കാത്തറ ജോസഫിന്റെ മകളാണ് ലിനറ്റ്. നേരത്തെ കേംബ്രിഡ്ജിൽ ആയിരുന്ന ഷിബുവും ഭാര്യയും ഏതാനും ആഴ്ചകൾക്കു മുൻപാണ് നോട്ടിംങ്ങാമിലേക്ക് താമസം മാറിയത്. മൂന്നുവർഷം മുൻപാണ് ലിനറ്റ് ബ്രിട്ടനിലെത്തിയത്. സൗണ്ട് എൻജിനീയറായ ഷിബു ഒരു വർഷം മുൻപും.

നോട്ടിംങ്ങാമിലെ പുതിയ വീട്ടിൽ എത്തിപ്പോൾ ലോക്ഡൗണിന്റെ വിരസതയകറ്റാനാണ് ഓൺലൈിൽ ബെസ്റ്റ് ഓഫ് ദ ബെസ്റ്റ് കളിച്ചുതുടങ്ങിയത്. മൂന്നാമത്തെ കളിയിൽ ഭാഗ്യം തുണച്ചു. ആദ്യം ഏതാനും ടിക്കറ്റെടുത്തെങ്കിലും ഫലമുണ്ടായില്ല. പിന്നീട് രണ്ട് ടിക്കറ്റെടുത്തു. ഒടുവിൽ ഒരു ടിക്കറ്റുകൂടിയെടുത്ത് കളി അവസാനിപ്പിച്ചിരിക്കുമ്പോഴാണ് ഭാഗ്യത്തിന്റെ വിളിയെത്തിയതെന്ന് ഷിബു പറഞ്ഞു.

കാറിനു പകരം പണം വാങ്ങാനാണ് ഷിബുവും ഭാര്യയും തീരുമാനിച്ചിരിക്കുന്നത്. വലിയ നികുതിയും ഇൻഷുറൻസും മെയിന്റനൻസ് തുകയുമെല്ലാം താങ്ങാനാകില്ലെന്ന യാഥാർധ്യമാണ് വിവേകപൂർവം പണം വാങ്ങാനുള്ള തീരുമാനത്തിനു പിന്നിൽ.

കമ്പനി അധികൃതർ ഈ സന്തോഷവാർത്ത ഷിബുവിനെയും ഭാര്യയെയും വീട്ടിലെത്തി നേരിട്ട് അറിയിക്കുന്നതും, ലബോഗിനിയിൽ കയറ്റി ഇരുത്തുന്നതിന്റെയുമെല്ലാം വിഡിയോ നവമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.

ഏതാനും വർഷങ്ങൾക്കു മുമ്പ് നോട്ടിങ്ങാമിൽ തന്നെയുള്ള മറ്റൊരു മലയാളിക്ക് ഫെരാരി കാർ ഇതേ കമ്പനിയിൽ നിന്നും സമ്മാനമായി ലഭിച്ചിരുന്നു.

Newsdesk

Recent Posts

യൂറോപ്യൻ യൂണിയന്റെ ‘മെയ്ഡ് ഇൻ യൂറോപ്പ്’ പദ്ധതിക്ക് എതിരായ നടപടികൾ സ്വീകരിക്കുമെന്ന് ചൈന

ചൈനയിൽ നിന്നുള്ള കടുത്ത മത്സരത്തിനെതിരെ യൂറോപ്യൻ യൂണിയന്റെ വ്യവസായങ്ങളെ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള യൂറോപ്യൻ യൂണിയൻ 'മെയ്ഡ് ഇൻ യൂറോപ്പ്' പദ്ധതിക്കെതിരെ…

17 hours ago

മിഡ്‌ലാൻഡ് ഇന്ത്യൻ ഫെസ്റ്റ്, “UTSAV 2026”: മുഖ്യാതിഥിയായി ഭാവന

അതിജീവനത്തിന്റെ പെൺകരുത്തായി മാറിയ മലയാളികളുടെ മനസ്സ് കീഴടക്കിയ നായിക ഭാവന അയർലണ്ടിൽ എത്തുന്നു. പോർട്ളീഷിലെ ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന…

18 hours ago

‘ഉയിർ’ എം പത്മകുമാർ ചിത്രംഫസ്റ്റ്ലുക്കും ടൈറ്റിൽ പ്രകാശനവും നടന്നു.

എം പത്മകുമാർ സംവിധാനം  ചെയ്യുന്ന പുതിയ ചിത്രത്തിന് ഉയിർ എന്ന് നാമകരണം ചെയ്തിരിക്കുന്നു.ചിത്രത്തിൻ്റെ ടൈറ്റിൽ പ്രകാശനവും, ഫസ്റ്റ് ലുക്കും ഏപ്രിൽ…

2 days ago

കേരള ഹൗസ് വള്ളംകളി: അയർലണ്ടിലെ ജല രാജാക്കന്മാരുടെ ആവേശ പൂരം നാളെ.

വള്ളംകളി പ്രേമികളുടെ ആർപ്പുവിളികളുടെ അകമ്പടിയോടെ “കേരള ഹൗസ് വള്ളംകളി”- നാലാമത് സീസൺ ഏപ്രിൽ 26, ഞായറാഴ്ച കാർലോയിൽ നടക്കും. Join…

3 days ago

മംഗള സ്കൂൾ ഓഫ് കർണാടിക് മ്യൂസിക് ഒരുക്കുന്ന ‘ഗാനാമൃതം’ മെയ്‌ 10ന്

മംഗള സ്കൂൾ ഓഫ് കർണാടിക് മ്യൂസിക് ഒരുക്കുന്ന 'ഗാനാമൃതം- A CARNATIC HARMONY NIGHT' മെയ്‌ 10ന് അരങ്ങേറും. അധ്യാപിക…

3 days ago

എന്റെ കൗമാരകാലം; മാഞ്ഞുപോകാത്ത ഓർമ്മകൾ

സി.വി.സാമുവേൽ(ഡിട്രോയ്റ്) അടുത്തിടെ എന്റെ കുട്ടികളിലൊരാൾ എന്നോട് ലളിതമായ ഒരു ചോദ്യം ചോദിച്ചു: ഡാഡിയുടെ കൗമാരകാലം എങ്ങനെയുള്ളതായിരുന്നു?" ആദ്യമൊക്കെ അതൊരു എളുപ്പമുള്ള…

3 days ago