നൈജീരിയയിലെ 66 കാരിയായ എൻഗോസി ഒകോൻജോ-ഇവാലയെ 164 അംഗരാജ്യങ്ങളുടെ പ്രതിനിധികൾ വേൾഡ് ട്രേഡ് ഓർഗനൈസേഷന്റെ ഡയറക്ടർ ജനറലായി നിയമിച്ചു. ഈ പദവിയിലെത്തുന്ന ആദ്യവനിതയും, ആഫ്രിക്കൻ വംശജയുമാണ് ഇവല.
തന്റെ പ്രഥമ പരിഗണന COVID-19 പാൻഡെമിക്കിന്റെ സാമ്പത്തികവും ആരോഗ്യപരവുമായ പ്രത്യാഘാതങ്ങളെ വേഗത്തിൽ പരിഹരിക്കുമെന്നും “ആഗോള സമ്പദ്‌വ്യവസ്ഥയെ വീണ്ടും മുന്നോട്ട് കൊണ്ടുപോകാൻ ആവശ്യമായ നയപരമായ പ്രതികരണങ്ങൾ നടപ്പിലാക്കുക” എന്നും അവർ പ്രസ്താവനയിൽ പറഞ്ഞു.
“ഞങ്ങളുടെ ഓർഗനൈസേഷൻ വളരെയധികം വെല്ലുവിളികൾ നേരിടുന്നുണ്ടെങ്കിലും ഒന്നിച്ച് പ്രവർത്തിക്കുന്നതിലൂടെ ഡബ്ല്യുടിഒയെ കൂടുതൽ ശക്തവും കൂടുതൽ ചടുലവും ഇന്നത്തെ യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെടുന്നതുമാക്കി മാറ്റാൻ ഞങ്ങൾക്ക് കഴിയും,” ഇവേല കൂട്ടിച്ചേർത്തു.
നൈജീരിയൻ സാമ്പത്തിക ശാസ്ത്രഞ്ജയായ അവർ 25 വർഷത്തോളം ലോകബാങ്കിൽ പ്രവർത്തിച്ചിട്ടുണ്ട്. നൈജീരിയയുടെ ധനമന്ത്രിയായിരുന്നു ഇവേല. മാർച്ച് ഒന്നിനായിരിക്കും ഇവേല സ്ഥാനമേറ്റെടുത്ത് പ്രവർത്തനം ആരംഭിക്കുക.
നേരത്തെ ഒകോൻജോ ഈ സ്ഥാനം ഏറ്റെടുക്കുന്നതിനെതിരെ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തടഞ്ഞിരുന്നു. 2025 ഓഗസ്റ്റ് 31 വരെയാണ് ഒകോൻജോയുടെ കാലാവധി.







































