America

ഛിന്നഗ്രഹമായ ബെന്നുവില്‍ നാസയുടെ വിവരശേഖരണ പേടകം ഇറങ്ങി

വാഷിങ്ടണ്‍: മനുഷ്യന്റെ നേട്ടങ്ങളില്‍ മറ്റൊരു പൊന്‍തൂവല്‍കൂടി നാസ ഇന്ന നേടിക്കഴിഞ്ഞു. വളരെ പുരാതനമായ ഛിന്നഗ്രഹമായ ബെന്നുവില്‍ മനുഷ്യനിര്‍മ്മിത വാഹനം ചൊവ്വാഴ്ച ഇറങ്ങി. മനുഷ്യനിര്‍മ്മിത ഈ വാഹനം അഥവാ പേടകം കഴിഞ്ഞ നാലുവര്‍ഷക്കാലം യാത്ര ചെയ്തിട്ടാണ് ഛിന്ന ഗ്രഹത്തിന്റ ഉപരിതലം സ്പര്‍ശിക്കുന്നത് എന്നതും വളരെ കൗതുകമുണ്ടാക്കുന്ന വസ്തുതയാണ്.

ഈ വിവരശേഖര പേടകം ഇതിനകം തന്നെ നിരവധി വസ്തുതകള്‍ ശേഖരിച്ച് നാസയിലേക്ക് അയച്ചു കഴിഞ്ഞു. ഈ ആസ്‌ട്രോയിഡാണ് സൗരയൂഥത്തിന്റ ഘടനയെപ്പറ്റി പഠിക്കുവാന്‍ ഉപയോഗിച്ച ആദ്യത്തെ മനുഷ്യനിര്‍മ്മിച്ച ഉപകരണം. ഇത് ഉപകരിത്തിലിറങ്ങിയതിന് ശേഷം വിശദമായ റിപ്പോര്‍ട്ടുകളാണ് ഭൂമിയിലേക്ക് അയച്ചുകൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച് ക്യാമറയിലൂടെ ബെന്നുവിനെ വിശദമായി പഠിച്ചുകൊണ്ടിരിക്കുകയാണ് ഈ പേടകം. 2023 സപ്തംബറോടുകൂടി ഇത് ഭൂമിയിലേക്ക് തിരിച്ചുവരും.

തിരിച്ചു വരുന്നതോടെ കൂടുതല്‍ വിശദമായ വിവരങ്ങളും പാറക്കല്ലുകളുമായിട്ടായിരിക്കും ഇത് ഭൂമിയിലേക്ക് മടങ്ങുക. ഇത് മനുഷ്യന്റെ ഒരു ചരിത്രവിജയമായി കണക്കാക്കാമെന്ന് നാസ അവകാശപ്പെട്ടു. ബെന്നുവിന്റെ ഭ്രമണപഥത്തില്‍ നിന്നും ഈ ഛിന്നഗ്രഹത്തിന്റെ ഉപരിതലത്തിലേക്ക് ഈ ആസ്‌ട്രോയിഡ് ഇറങ്ങാന്‍ ഉദ്ദേശ്യം നാലുമണിക്കൂറിലധികം എടുത്തു എന്നത് അത്ഭുതകരമായ വസ്തുതയാണ്. 2016 നാണ് ഒസിരിസ്-റെക്‌സ് എന്ന ഈ പേടകം പര്യവേഷണത്തിനായി ബെന്നുവിലേക്ക് യാത്ര തിരിക്കുന്നത്.

ബെന്നു എന്ന ഈ ഗ്രഹം പൂര്‍ണ്ണമായും കാര്‍ബണ്‍ കൊണ്ടുമാത്രം രൂപം കൊണ്ട ഗ്രഹമാണ്. ഇതില്‍ നടത്തുന്ന ഓരോ പര്യവേഷണവും ആദിമ ഭൂമിയില്‍ ജീവന്‍ തുടിപ്പ് എങ്ങിനെ വന്നു എന്ന് കണ്ടെത്തുന്നതിന് സഹായിച്ചേക്കുമെന്നാണ് നാസയുടെ കണക്കുകൂട്ടലുകള്‍. കാരണം സൗരയൂഥം രൂപം കൊണ്ട് അപ്പോള്‍ തന്നെയുള്ളതാണ് ഈ ഛിന്നഗ്രഹമായ ബെന്നുവും. ഇത് നാസയുടെ വിജയമല്ല മറിച്ച് മനുഷ്യന്റെ അത്യുജ്ജലമായ വിജയമായി കണക്കാക്കാമെന്ന് നാസ അഡ്മിനിസ്‌ട്രേഷന്‍ ജി, ബ്രൈന്‍ഡന്‍സ്റ്റൈന്‍ പറഞ്ഞു.

-പാമ്പള്ളി
(അവലംബം, വിവരണങ്ങള്‍, ചിത്രങ്ങള്‍ വീഡിയോ: നാസ)

Newsdesk

Recent Posts

ഭാവ-താള-ലാസ്യ സമന്വയം; ലൂക്കനിൽ  നൂപുര സ്കൂൾ ഓഫ് ക്ലാസിക്കൽ ഡാൻസ് സ്കൂൾ പ്രവർത്തനമാരംഭിക്കുന്നു

 കലയുടെ സൗന്ദര്യം നൃത്തച്ചുവടുകളിലൂടെ...  ഒട്ടേറെ പുതുമകളോടെ കുട്ടികൾക്കും സ്ത്രീകൾക്കുമായി ശാസ്ത്രീയ നൃത്തപഠനത്തിന് ഡബ്ലിനിലെ ലൂക്കനിൽ  പുതിയൊരു നൃത്ത വിദ്യാലയം പ്രവർത്തനമാരംഭിക്കുന്നു.…

10 hours ago

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അയർലണ്ടിന്റെ നേതൃത്വത്തിൽ ഓണക്കിറ്റ് വിതരണം നടത്തി

ഡബ്ലിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) അയർലണ്ടിന്റെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പഞ്ചായത്തിൽ ഓണക്കിറ്റുകൾ വിതരണം ചെയ്തു. അയർലണ്ട്…

15 hours ago

ന്യൂകാസ്റ്റിൽ പൊന്നോണം 2026 ഓഗസ്റ്റ് 30ന്

ഡബ്ലിൻ: അയർലണ്ടിലെ  ഡബ്ലിനിലെ ന്യൂകാസ്റ്റിൽ മലയാളി കൂട്ടായ്മയായ Newcastle Buddies-ന്റെ ആഭിമുഖ്യത്തിൽ “പൊന്നോണം 2026” ഓഗസ്റ്റ് 30-ന് ഞായറാഴ്ച Newcastle…

15 hours ago

13 കൗണ്ടികളിൽ ഹോസ്‌പൈപ്പ് നിരോധനം സെപ്റ്റംബർ വരെ നീട്ടി

അയർലണ്ടിൽ നിലവിലുള്ള രാജ്യവ്യാപക ഹോസ്‌പൈപ്പ് ഉപയോഗ നിരോധനം 13 കൗണ്ടികളിൽ സെപ്റ്റംബർ അവസാനം വരെ നീട്ടിയതായി Uisce Éireann അറിയിച്ചു.…

1 day ago

പഠനശേഷം സ്ഥിരജോലി; വിദ്യാർത്ഥികളെ തേടി അയർലൻഡിൽ വമ്പൻ അവസരം!

വിദേശത്ത് തൊഴിൽ തേടുന്ന പരിചയസമ്പന്നരായ ബസ് ഡ്രൈവർമാർക്ക് മികച്ച അവസരവുമായി Vista Career Solutions. നിങ്ങൾ കാറ്റഗറി ബി ഡ്രൈവിംഗ്…

2 days ago

പുതിയ ജില്ല; മൂവാറ്റുപുഴ പരിഗണനയിലെന്ന് മുഖ്യമന്ത്രി

ഇടുക്കി: കേരളത്തിൽ പുതിയ ജില്ലയായി മൂവാറ്റുപുഴ പരിഗണനയിലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. അത്തരമൊരു സാഹചര്യമുണ്ടായാൽ മൂവാറ്റുപുഴ പരിഗണിക്കും. സർക്കാർ…

3 days ago