വാഷിങ്ടണ്‍: മനുഷ്യന്റെ നേട്ടങ്ങളില്‍ മറ്റൊരു പൊന്‍തൂവല്‍കൂടി നാസ ഇന്ന നേടിക്കഴിഞ്ഞു. വളരെ പുരാതനമായ ഛിന്നഗ്രഹമായ ബെന്നുവില്‍ മനുഷ്യനിര്‍മ്മിത വാഹനം ചൊവ്വാഴ്ച ഇറങ്ങി. മനുഷ്യനിര്‍മ്മിത ഈ വാഹനം അഥവാ പേടകം കഴിഞ്ഞ നാലുവര്‍ഷക്കാലം യാത്ര ചെയ്തിട്ടാണ് ഛിന്ന ഗ്രഹത്തിന്റ ഉപരിതലം സ്പര്‍ശിക്കുന്നത് എന്നതും വളരെ കൗതുകമുണ്ടാക്കുന്ന വസ്തുതയാണ്.
ഈ വിവരശേഖര പേടകം ഇതിനകം തന്നെ നിരവധി വസ്തുതകള്‍ ശേഖരിച്ച് നാസയിലേക്ക് അയച്ചു കഴിഞ്ഞു. ഈ ആസ്‌ട്രോയിഡാണ് സൗരയൂഥത്തിന്റ ഘടനയെപ്പറ്റി പഠിക്കുവാന്‍ ഉപയോഗിച്ച ആദ്യത്തെ മനുഷ്യനിര്‍മ്മിച്ച ഉപകരണം. ഇത് ഉപകരിത്തിലിറങ്ങിയതിന് ശേഷം വിശദമായ റിപ്പോര്‍ട്ടുകളാണ് ഭൂമിയിലേക്ക് അയച്ചുകൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച് ക്യാമറയിലൂടെ ബെന്നുവിനെ വിശദമായി പഠിച്ചുകൊണ്ടിരിക്കുകയാണ് ഈ പേടകം. 2023 സപ്തംബറോടുകൂടി ഇത് ഭൂമിയിലേക്ക് തിരിച്ചുവരും.
തിരിച്ചു വരുന്നതോടെ കൂടുതല്‍ വിശദമായ വിവരങ്ങളും പാറക്കല്ലുകളുമായിട്ടായിരിക്കും ഇത് ഭൂമിയിലേക്ക് മടങ്ങുക. ഇത് മനുഷ്യന്റെ ഒരു ചരിത്രവിജയമായി കണക്കാക്കാമെന്ന് നാസ അവകാശപ്പെട്ടു. ബെന്നുവിന്റെ ഭ്രമണപഥത്തില്‍ നിന്നും ഈ ഛിന്നഗ്രഹത്തിന്റെ ഉപരിതലത്തിലേക്ക് ഈ ആസ്‌ട്രോയിഡ് ഇറങ്ങാന്‍ ഉദ്ദേശ്യം നാലുമണിക്കൂറിലധികം എടുത്തു എന്നത് അത്ഭുതകരമായ വസ്തുതയാണ്. 2016 നാണ് ഒസിരിസ്-റെക്‌സ് എന്ന ഈ പേടകം പര്യവേഷണത്തിനായി ബെന്നുവിലേക്ക് യാത്ര തിരിക്കുന്നത്.
ബെന്നു എന്ന ഈ ഗ്രഹം പൂര്‍ണ്ണമായും കാര്‍ബണ്‍ കൊണ്ടുമാത്രം രൂപം കൊണ്ട ഗ്രഹമാണ്. ഇതില്‍ നടത്തുന്ന ഓരോ പര്യവേഷണവും ആദിമ ഭൂമിയില്‍ ജീവന്‍ തുടിപ്പ് എങ്ങിനെ വന്നു എന്ന് കണ്ടെത്തുന്നതിന് സഹായിച്ചേക്കുമെന്നാണ് നാസയുടെ കണക്കുകൂട്ടലുകള്‍. കാരണം സൗരയൂഥം രൂപം കൊണ്ട് അപ്പോള്‍ തന്നെയുള്ളതാണ് ഈ ഛിന്നഗ്രഹമായ ബെന്നുവും. ഇത് നാസയുടെ വിജയമല്ല മറിച്ച് മനുഷ്യന്റെ അത്യുജ്ജലമായ വിജയമായി കണക്കാക്കാമെന്ന് നാസ അഡ്മിനിസ്‌ട്രേഷന്‍ ജി, ബ്രൈന്‍ഡന്‍സ്റ്റൈന്‍ പറഞ്ഞു.
-പാമ്പള്ളി
(അവലംബം, വിവരണങ്ങള്‍, ചിത്രങ്ങള്‍ വീഡിയോ: നാസ)
ഭീഷണി ഇമെയിൽ ലഭിച്ചതിനെത്തുടർന്ന് മുൻകരുതൽ എന്ന നിലയിൽ കാർലോയിലെ നിരവധി സ്കൂളുകൾ ഇന്ന് അടച്ചു.വെടിവയ്പ്പ് ഉണ്ടാകുമെന്ന് പറഞ്ഞ ഇമെയിലിന്റെ ഉറവിടത്തെക്കുറിച്ച്…
കോർക്കിൽ സ്റ്റാറ്റസ് ഓറഞ്ച് ഇടിമിന്നൽ മുന്നറിയിപ്പ് നൽകി. ഉയർന്ന താപനില കാരണം അഞ്ച് കൗണ്ടികൾക്ക് യെല്ലോ അലേർട്ടും നൽകിയിട്ടുണ്ട്. ചില…
ബാങ്ക് ഓഫ് അയർലണ്ടിന്റെ ഏറ്റവും പുതിയ വിശകലനം അനുസരിച്ച്, ഈ വർഷം വീടുകളുടെ വില ഏകദേശം 4% ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.…
Portlaoise സ്വദേശിയായ രാജേഷ് അലക്സാണ്ടർ Peace Commissioner ആയി നിയമിതനായി. 2024-25 കാലയളവിൽ ഇന്ത്യൻ കമ്മ്യൂണിറ്റി ഓഫ് ലീഷ് (ഐസിസിഎൽ)…
താപനില വൻതോതിൽ ഉയരുന്നതിനാൽ എട്ട് കൗണ്ടികൾക്ക് മെറ്റ് ഐറാൻ ഉയർന്ന താപനില മുന്നറിയിപ്പ് നൽകി. ക്ലെയർ, കെറി, ലിമെറിക്ക് ,…
മോസ്കോ: യുക്രൈനിലേക്ക് ആക്രമണം ശക്തമാക്കുമെന്നും വിദേശി പൗരന്മാർ കീവ് വിടണമെന്നും റഷ്യ. ഡ്രോൺ നിർമ്മാണ കേന്ദ്രങ്ങളും സർക്കാർ ഓഫീസുകളും ആക്രമിക്കുമെന്ന്…