ലോകാരോഗ്യ സംഘടനയുമായുള്ള ധനസഹായം അവസാനിപ്പിക്കാനൊരുങ്ങി അമേരിക്കൻ പ്രസിഡണ്ട് Donald Trump. രോഗവ്യാപനം തടയാൻ തുടക്കം മുതൽ സംഘടന ഒന്നും ചെയ്തില്ല. ആദ്യഘട്ടത്തിൽ തന്നെ രോഗത്തെക്കുറിച്ച് വിവരം ലഭിച്ചിരുന്നെങ്കിലും ചൈനയെ സംരക്ഷിക്കാനാണ് സംഘടന ശ്രമിച്ചതെന്നും ട്രംപ് കുറ്റപ്പെടുത്തി.
3000 കോടിയോളം രൂപയുടെ ധനസഹായമാണ് പ്രതിവർഷം അമേരിക്ക ലോകാരോഗ്യ സംഘടനയ്ക്ക് നൽകുന്നത്. ഈ തുക മറ്റ് ആരോഗ്യ സംഘടനകൾക്ക് നൽകുമെന്നും ട്രംപ് അറിയിച്ചു. 450 മില്യൺ പ്രതിവർഷം നൽകുന്ന അമേരിക്കയെക്കാൾ ലോകാരോഗ്യസംഘടനയ്ക്ക് കൂറ് പ്രതിവർഷം വെറും 40 മില്യൺ നൽകുന്ന ചൈനയോടാണെന്ന് ട്രംപ് പറഞ്ഞു.
ഇതിനു മുൻപും ട്രംപ് സംഘടനയ്‌ക്കെതിരെ രൂക്ഷവിമർശനമുയർത്തിയിരുന്നു. 30 ദിവസത്തിനുള്ളിൽ രോഗം തടയുന്നതിൽ പുരോഗതി കൈവരിച്ചില്ലെങ്കിൽ സംഘടനയ്ക്കുള്ള ഫണ്ട് സ്ഥിരമായി അവസാനിപ്പിക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.
കോവിഡ് രോഗികളുടെ എണ്ണം 18 ലക്ഷത്തിലേക്ക് കടക്കുന്ന അമേരിക്കയിൽ ഒരു ലക്ഷത്തോളം പേരാണ് മരണമടഞ്ഞത്.



































