തിരുവനന്തപുരം: കേരളത്തില്‍ മാത്രം കണ്ടുവരാറുള്ള ഒരു പ്രവണതയാണ് ഒരു രാഷ്ട്രീയ കക്ഷികള്‍ ഭരിച്ചു കഴിഞ്ഞാല്‍ അടുത്ത തവണ തീര്‍ച്ഛയായും വേറൊരു കക്ഷികളാണ് ഭരണത്തിലേക്ക് വരാറുള്ളത്. എന്നാല്‍ ഇത്തവണ അങ്ങിനെ സംഭവിക്കില്ലെന്നും കേരളത്തില്‍ പിണറായി സര്‍ക്കാരിന് ഭരണ തുടര്‍ച്ഛ ലഭിക്കുമെന്നാണ് എ.ബി.പി.-സി സര്‍വ്വേ ഫലങ്ങള്‍ കണിക്കുന്നത്. അടുത്ത ഇലക്ഷനില്‍ 89 സീറ്റുകള്‍ വരെ എല്‍.ഡി.എഫ് സ്വന്തമാക്കുമെന്നാണ് കണക്കുകള്‍.
കേളരത്തില്‍ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സര്‍ക്കാരിന് വന്‍ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. ഈ ഇടതു തരംഗം അടുത്ത് നടക്കാനുള്ള നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്നാണ് സര്‍വ്വേ ഫലങ്ങള്‍ കാണിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് കേസ്, ലൈഫ് മിഷന്‍ വിവാദം എന്നിവയൊക്കെ ഇടതു സര്‍ക്കാരിന് ഭീഷണി ഉയര്‍ത്തിയെങ്കിലും സര്‍ക്കാരിന്റെ നല്ല പ്രവര്‍ത്തികള്‍ മാത്രമാണ് ജനങ്ങള്‍ സ്വീകരിച്ചത് എന്നുവേണം കരുതാന്‍.
സര്‍വ്വേയില്‍ ഇടതുപക്ഷം വ്യക്തമായ ഭൂരിപക്ഷത്തോടെ ജയിക്കുമെന്നാണ് പറയുന്നത്. 81 മുതല്‍ 82 വരെയുള്ള സീറ്റുകള്‍ നേടുമെന്നും സര്‍വ്വേ ചൂണ്ടിക്കാട്ടി. എന്നാല്‍ യു.ഡി.എഫിന് കേവലം 49 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുള്ളൂ എന്നാണ് സര്‍വ്വേ കാണിക്കുന്നത്. എന്നാല്‍ ഇത്തവണ ബി.ജെ.പിക്ക് വന്‍ സപ്പോര്‍ട്ടാണ് എല്ലാ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. കേരളത്തില്‍ ഇത്തവണ താമര വിരിയുമെന്നു തന്നെയാണ് സര്‍വ്വേ ഫലം പറയുന്നത്. രണ്ട് മുതല്‍ നാലുവരെ സീറ്റുകള്‍ ഇത്തവണ ബി.ജെ.പിക്ക് ലഭിക്കുമെന്ന് സര്‍വ്വേ പറയുന്നു.
നേമം, തൃശ്ശൂര്‍, കാസര്‍ഗോഡ്, പാലക്കാട്, പത്തനംതിട്ട ജില്ലകളിലും ഇക്കുറി ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്നു തന്നെയാണ് സര്‍വ്വേ ഫലം പറയുന്നത്. സര്‍വ്വേയില്‍ പങ്കെടുത്ത എല്ലാവരും പിണറായി വിജയനില്‍ പരിപൂര്‍ണ്ണ സംതൃപ്തി രേഖപ്പെടുത്തിയത് ഞെട്ടിക്കുന്ന വസ്തുതയാണെന്ന് സര്‍വ്വേ രേഖകള്‍ വ്യക്തമാക്കി. കേരളത്തിലെ കോവിഡ് പ്രവര്‍ത്തനങ്ങളെയും കെടുതികളിലെ സര്‍ക്കാരിന്റെ സമീപനങ്ങളുമാണ് ഇത്ര ജനപ്രീതി നേടിയതെന്ന് സര്‍വ്വേ പ്രഖ്യാപിച്ചു.
ന്യൂയോർക്ക്: 2026 ഫിഫ ലോകകപ്പ് ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിന് അർജന്റീനയെ തകർത്ത് സ്‌പെയിൻ രണ്ടാം ലോകകിരീടമുയർത്തി. എൻസോ ഫെർണാണ്ടസിന്…
ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റെണി പെരുമ്പാവൂർ നിർമ്മിച്ച് ജൂഡ് ആൻ്റണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിന് പുതിയ…
ഡബ്ലിൻ: ജൂലൈ 25 ശനിയാഴ്ച ഡബ്ലിനിൽ നടക്കുന്ന Anointing Fire bible Convention ( മലയാളം ), ഒരുക്കങ്ങൾ…
ക്രിക്കറ്റ് ലെയിൻസ്റ്റർ ചാമ്പ്യൻഷിപ്പിൽ ഫിംഗ്ലാസ് അണ്ടർ-11 ക്രിക്കറ്റ് ടീം തകർപ്പൻ പ്രകടനത്തോടെ ചാമ്പ്യൻമാരായി. നിർണായക മത്സരത്തിൽ കാസിൽനോക്ക് അണ്ടർ-11 ടീമിനെ…
അയർലണ്ട് സർക്കാർ പൊതുസേവനങ്ങൾ കൂടുതൽ ഡിജിറ്റലാക്കുന്നതിനായി അവതരിപ്പിക്കുന്ന Digital Wallet പദ്ധതിക്കെതിരെ സ്വകാര്യതയും നിയമപരമായ സാധുതയും സംബന്ധിച്ച ആശങ്കകൾ ഉയർന്നു.…
ഡൽഹി: 72-ാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടൻ മമ്മൂട്ടി. ഭ്രമയുഗത്തിനാണു അവാർഡ്. മമ്മൂട്ടിയുടെ നാലാമത്തെ ദേശീയ അവാർഡാണിത്. …