ന്യൂഡൽഹി: ദല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനെ കൊവിഡ് രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ അര്‍ധരാത്രിയോടെയാണ് ഇദ്ദേഹത്തെ രാജീവ് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇദ്ദേഹത്തില്‍ സ്രവം കൊവിഡ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ദല്‍ഹി ലഫ്.ഗവര്‍ണര്‍ അടക്കമുള്ളവരുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
ഇദ്ദേഹത്തിന്റെ കൊവിഡ് പരിശോധനാ ഫലം ഇന്ന് ലഭിക്കും. പനിയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയതായി മന്ത്രി തന്നെയാണ് ട്വീറ്റ് ചെയ്തത്. എത്രയും പെട്ടെന്ന് രോഗം ഭേദമാകട്ടെയെന്നായിരുന്നു ട്വീറ്റിനോടുള്ള മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പ്രതികരണം.
സ്വന്തം ആരോഗ്യം പോലും നോക്കാതെ 24 മണിക്കൂറും ജനങ്ങള്‍ക്ക് വേണ്ടി താങ്കള്‍ പ്രവര്‍ത്തിച്ചെന്നും ആരോഗ്യത്തില്‍ പൂര്‍ണ ശ്രദ്ധ വേണമെന്നും എത്രയും പെട്ടെന്ന് അസുഖം ഭേദമായി തിരിച്ചെത്താന്‍ സാധിക്കട്ടെയെന്നും കെജ്‌രിവാള്‍ ട്വീറ്റില്‍ പറഞ്ഞു.
കഴിഞ്ഞയാഴ്ച കടുത്തപനിയെ തുടര്‍ന്ന് മുഖ്യമന്തി അരവിജ് കെജ്‌രിവാളും ആശുപത്രിയിലായിരുന്നു. കൊവിഡ് പരിശോധന നടത്തിയെങ്കിലും നെഗറ്റീവായിരുന്നു.
അതേസമയം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 3,43091 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെയില്‍ 10,667 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 380 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണം 9900 ആയി. രാജ്യത്ത് കൊവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങളില്‍ മൂന്നാം സ്ഥാനത്താണ് ദല്‍ഹി.
രാജ്യത്തെ ഉയർന്നുവരുന്ന വൈദ്യുതി-ഗ്യാസ് നിരക്കുകളും ജീവിതച്ചെലവ് പ്രതിസന്ധിയും കണക്കിലെടുത്ത്, ഊർജച്ചെലവ് കുറയ്ക്കാൻ പുതിയ പദ്ധതികൾക്ക് അയർലണ്ട് സർക്കാർ രൂപം നൽകുന്നു.…
വീടുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവരുടെ സാമ്പത്തിക ശേഷി കൂടുതൽ സമ്മർദത്തിലാകുന്ന സാഹചര്യത്തിലും അയർലണ്ടിൽ വീടുകളുടെ ആവശ്യവില (Asking Price) വീണ്ടും ഉയർന്നതായി…
മുംബൈ: സിംബാബ്‌വെക്കെതിരായ ടി20 പരമ്പരയിൽ നിന്ന് സഞ്ജു സാംസണെ ഒഴിവാക്കിയതിൽ ബി.സി.സി.ഐ നിലപാട് വ്യക്തമാക്കി. താരത്തിന് നൽകിയത് വിശ്രമമാണെന്നാണ് ബി.സി.സി.ഐ…
അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളുടെ സംയുക്ത ആതിഥേയത്വത്തിൽ പുരോഗമിക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ച് 'ക്രാന്തി' സംഘടിപ്പിക്കുന്ന പ്രവചന മത്സരം ആവേശകരമായി…
അയർലണ്ടിൽ തൊഴിലില്ലായ്മ നിരക്ക് ജൂൺ മാസത്തിൽ 5 ശതമാനമായി ഉയർന്നതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (CSO) പുറത്തിറക്കിയ പുതിയ കണക്കുകൾ…
"വനം സംരക്ഷിക്കപ്പെടണം, വന്യമൃഗങ്ങളും സംരക്ഷിക്കപ്പെടണം.പക്ഷെ അതിനേക്കാൾ മുകളിൽ മറ്റൊരു ഉത്തരവാദിത്വം കൂടിയുണ്ട്, അതാണു ജനങ്ങൾ..കാട്ടുമൃഗങ്ങൾക്കാണ് ഏറ്റവും വലിയ ക്രൂരതയെന്നാണ് ഞാൻ…