ന്യൂഡൽഹി: പിഎം കെയര്‍ സംഭാവന പിരിവിലെ സുതാര്യതയെചൊല്ലിയുള്ള വിവാദം മുറുകിയപ്പോള്‍ കണക്കുപരിശോധിക്കാന്‍ എത്തുന്നത് ബിജെപി ബന്ധമുള്ള കമ്പനി. പിഎം കെയേഴ്‌സ് ട്രസ്റ്റ് യോഗം ചേർന്ന് ‘സാർക്ക് ആൻഡ് അസോസിയേറ്റ്‌സ്’ എന്ന കമ്പനിയെ കണക്കുകൾ പരിശോധിക്കാൻ ചുമതലപ്പെടുത്തി. ബിജെപിയുമായി അടുത്തബന്ധമുള്ള സുനിൽകുമാർ ഗുപ്‌തയാണ് സാർക്ക് സ്ഥാപകൻ.
പിഎം കെയേഴ്‌സിലേക്ക് അഞ്ചുമാസത്തിനുള്ളിൽ 38 പൊതുമേഖലാ സ്ഥാപനങ്ങള്‍ സംഭാവനയായി നൽകിയത് 2,105.38 കോടി രൂപയാണ് മഹാരത്ന, നവരത്ന സ്ഥാപനങ്ങളും എണ്ണ, വൈദ്യുതി കമ്പനികളും സാമൂഹ്യ ഉത്തരവാദിത്ത ഫണ്ടിന്റെ (സിഎസ്‌ആർ) ഭൂരിഭാഗവും പിഎം കെയേഴ്‌സിലേക്ക് സംഭാവന ചെയ്‌തതായി വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകൾ വ്യക്തമാക്കുന്നു. ഒഎൻജിസി– 300 കോടി, എൻടിപിസി– 250 കോടി, ഇന്ത്യൻ ഓയിൽ– 225 കോടി, പവർ ഫിനാൻസ് കോർപറേഷൻ– 200 കോടി, പവർ ഗ്രിഡ്- 200 കോടി, എൻഎംഡിസി- 155 കോടി, ബിപിസിഎൽ- 125 കോടി, എച്ച്‌പിസിഎൽ- 120 കോടി, കോൾ ഇന്ത്യ- 100 കോടി എന്നിങ്ങനെയാണ് നൽകിയത്.
എന്നാല്‍ പിഎം കെയേഴ്‌സിലേക്കുവരുന്ന സഹസ്രകോടികൾ എങ്ങോട്ടാണ് പോകുന്നതെന്ന് വിശദീകരണം ഇതുവരെയില്ല. സംഭാവനകൾ ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റേണ്ടതില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. പിഎം കെയേഴ്‌സിന്റെ വിശദാംശങ്ങൾ തേടി വിവരാവകാശ പ്രകാരം നൽകിയ നിരവധി അപേക്ഷകൾ പ്രധാനമന്ത്രികാര്യാലയം നേരത്തേ തള്ളിയിരുന്നു . വിവരാവകാശനിയമത്തിലെ 2 (എച്ച്) പ്രകാരമുള്ള ‘പൊതു ഉടമസ്ഥതയിലുള്ള’ ഫണ്ട് അല്ലാത്തതിനാൽ വിവരങ്ങൾ നൽകില്ലെന്നാണ് മറുപടി. വ്യക്തികളും സംഘടനകളും സ്വമേധയാ നൽകുന്ന സംഭാവനയായതിനാൽ പരിശോധിക്കാൻ ഇല്ലെന്ന് അറിയിച്ച് സിഎജിയും തടിയൂരി.
എല്ലാത്തരം പരിശോധനകളിൽനിന്നും പിഎം കെയേഴ്‌സിനെമാത്രം എങ്ങനെ ഒഴിവാക്കാനാകുമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. എംപിമാരുടെയും സർക്കാർ ജീവനക്കാരുടെയും വരുമാനത്തിൽനിന്ന് പിഎം കെയേഴ്‌സിലേക്ക് സംഭാവന പിരിച്ചിട്ടുണ്ട്. എംപിമാരുടെ രണ്ടുവർഷത്തെ പ്രാദേശിക വികസനഫണ്ടും ഈ സ്വകാര്യ ട്രസ്റ്റിലേക്ക് മാറ്റാൻ ഉത്തരവിറക്കിയിട്ടുണ്ട്. പിഎം കെയേഴ്‌സിലേക്ക് സംഭാവനകൾ നൽകുന്ന കോർപറേറ്റുകൾക്ക് വൻ നികുതി ഇളവും ഉറപ്പാക്കിയിട്ടുണ്ട്. ഈ രീതിയിൽ ഒക്കെ പ്രവർത്തിക്കുന്ന പിഎം കെയേഴ്‌സ് സുതാര്യമെന്ന് എങ്ങനെ വിലയിരുത്താൻ സാധിക്കുമെന്നും യെച്ചൂരി ട്വീറ്റ് ചെയ്‌തു.
സിഎജി ഓഡിറ്റ് ചെയ്യുന്ന ദേശീയ ദുരിത നിവാരണ ഫണ്ട് നിലവിലുള്ളപ്പോൾ പിഎം കെയേഴ്‌സിന്റെ പ്രസക്തി എന്ത്? പിഎം കെയേഴ്‌സിന്റെ വിശദാംശങ്ങൾ വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്താൻ വിസമ്മതിക്കുന്നത് എന്തിന്? കണക്കുകൾ സിഎജി പരിശോധിക്കാത്തത് എന്തുകൊണ്ട്? ഇടപാടുകൾ പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി (പിഎസി) പരിശോധിക്കരുതെന്ന് ആവശ്യപ്പെട്ട് ബിജെപി അംഗങ്ങൾ ബഹളം ഉണ്ടാക്കിയത് എന്തിന്? തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരമില്ല.
നിങ്ങൾ എപ്പോഴെങ്കിലും മറ്റൊരു കൗണ്ടിയിലേക്കോ ടൗണിലേക്കോ താമസം മാറിയ ശേഷവും മുൻ നിയോജകമണ്ഡലത്തിൽ വോട്ടുചെയ്തവരാണോ? എങ്കിൽ നിങ്ങൾ തിരഞ്ഞെടുപ്പ് കുറ്റകൃത്യം…
ലിയോ പതിനാലാമൻ മാർപാപ്പയുമായുള്ള സ്വകാര്യ കൂടിക്കാഴ്ചയ്ക്കായി Taoiseach മൈക്കൽ മാർട്ടിൻ വത്തിക്കാനിലെത്തി. 2018-ൽ ലിയോ വരദ്കർ അന്തരിച്ച ഫ്രാൻസിസ് മാർപാപ്പയെ…
വാട്ടർഫോർഡ് : അയർലൻഡിലെ കൗണ്ടി വാട്ടർഫോർഡ് ൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സംഘടിപ്പിച്ച യു.ഡി.എഫ് തിരഞ്ഞെടുപ്പ് വിജയാഘോഷം വർണാഭമായി നടന്നു. കേരളത്തിലെ…
വർഷത്തിലെ ആദ്യ മൂന്ന് മാസങ്ങളിൽ തൊഴിലില്ലാത്തവരുടെ എണ്ണം 17,600 വർദ്ധിച്ച്, 141,800 ആയി. ഇതോടെ തൊഴിലില്ലായ്മ നിരക്ക് 4.9% ആയി…
ഫുകേത്: വിസ നിയമങ്ങളിൽ വലിയ മാറ്റവുമായി തായ്ലാൻഡ്. 90ലധികം രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്കുള്ള വിസ രഹിത താമസ കാലാവധി വെട്ടിക്കുറച്ചു.…
അയർലണ്ടിലെ ഭരണകക്ഷിയായ Fianna Fáil ന്റെ 15 ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് മലയാളിയായ എം.ബി. മഞ്ജുദേവി തെരഞ്ഞെടുക്കപ്പെട്ടു. കോട്ടയം പാലാ…