gnn24x7

ബ്യൂബോണിക് പ്ലേഗ് മുന്നറിയിപ്പ് നല്‍കി ചൈന

0
221
gnn24x7

വുഹാന്‍: ബ്യൂബോണിക് പ്ലേഗ് മുന്നറിയിപ്പ് നല്‍കി ചൈന. വടക്കന്‍ ചൈനയിലെ ഒരു നഗരത്തില്‍ ഞായറാഴ്ച ബ്യൂബോണിക് പ്ലേഗ് റിപ്പോര്‍ട്ട് ചെയ്തതായാണ് ചൈനയിലെ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബയന്നൂര്‍ ,സ്വയംഭരണപ്രദേശമായ ഇന്നര്‍ മംഗോളിയ തുടങ്ങിയ പ്രദേശങ്ങളില്‍ മൂന്നാം ഘട്ട മുന്നറിയിപ്പ് പ്രഖ്യാപിച്ചതായി സര്‍ക്കാരിന്റെ പീപ്പിള്‍സ് ഡെയ്ലി ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.

ബയാന്നൂരിലെ ഒരു ആശുപത്രിയിലാണ് ശനിയാഴ്ച ബ്യൂബോണിക് പ്ലേഗ് കേസ് റിപ്പോര്‍ട്ട് ചെയ്തു. 2020 അവസാനം വരെ മുന്നറിയിപ്പ് കാലയളവ് തുടരുമെന്ന് പ്രാദേശിക ആരോഗ്യ വകുപ്പ് അറിയിച്ചു.

പടിഞ്ഞാറന്‍ മംഗോളിയയിലെ ഖോവ്ഡ് പ്രവിശ്യയില്‍ ബ്യൂബോണിക് പ്ലേഗ് എന്ന സംശയക്കപ്പെട്ട രണ്ട് കേസുകള്‍ ലാബ് പരിശോധനയിലൂടെ സ്ഥിരീകരിച്ചതായി സിന്‍ഹുവ വാര്‍ത്താ ഏജന്‍സി അറിയിച്ചു.

ബ്യൂബോണിക് പ്ലേഗിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൊതുജനങ്ങള്‍ സ്വയം സംരക്ഷണവും അവബോധവും മെച്ചപ്പെടുത്തുകയും അസാധാരണമായ ആരോഗ്യസ്ഥിതികള്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യുകയും വേണമെന്ന് പ്രാദേശിക ആരോഗ്യ വകുപ്പ് അറിയിച്ചു.

നിലവില്‍ 27 കാരനും ഇദ്ദേഹത്തിന്റെ സഹോദരനായ 17 കാരനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ മാര്‍മോത്ത് മാസം കഴിച്ചിരുന്നെന്നും ജനങ്ങള്‍ മാര്‍മോത്ത് മാംസം കഴിക്കരുതെന്നും ആരോഗ്യ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി.

അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ 146 പേരെ പ്രാദേശിക ആശുപത്രികളില്‍ ഐസൊലേറ്റ് ചെയ്തു.

ബ്യൂബോണിക് പ്ലേഗ് ഒരുബാക്ടീരിയല്‍ രോഗമാണ്. മാര്‍മോത്ത് പോലുള്ള കാട്ടു എലികളില്‍നിന്നാണ് രോഗം പകരുന്നത്.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് സമയബന്ധിതമായി ചികിത്സിച്ചില്ലെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ ഒരു മുതിര്‍ന്ന വ്യക്തിയെ കൊല്ലാന്‍ ഇതിന് കഴിയും. 1855ല്‍ ചൈനയിലെ യൂനാന്‍ പ്രവിശ്യയിലാണ് ബ്യൂബോണിക് പ്ലേഗ് ആരംഭിച്ചത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here