gnn24x7

സംസ്ഥാന ജനറൽ സെക്രട്ടറിമാർക്ക് നൽകിയ സംഘടനാചുമതലയെച്ചൊല്ലി കോൺഗ്രസിൽ വിവാദം

0
452
gnn24x7

തിരുവനന്തപുരം: സംസ്ഥാന ജനറൽ സെക്രട്ടറിമാർക്ക് നൽകിയ സംഘടനാചുമതലയെച്ചൊല്ലി  കോൺഗ്രസിൽ വിവാദം. ചുമതലകൾ വീതിച്ച് നൽകി കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ ഒപ്പിട്ട സർക്കുലർ, തർക്കത്തെ തുടർന്ന് മണിക്കൂറുകൾക്കകം മരവിപ്പിച്ചു. എ,ഗ്രൂപ്പിന്‍റെ ശക്തമായ എതിര്‍പ്പിനെതുടര്‍ന്നാണ്‌ മുല്ലപ്പള്ളിക്ക് സ്വന്തം സര്‍ക്കുലര്‍ മണിക്കൂറുകള്‍ക്കകം പിന്‍വലിക്കേണ്ടി വന്നത്.

തൃശൂർ ഒഴികെ ജില്ലകളുടെയും പാർട്ടിയുടെ വിവിധ പോഷക സംഘടനകളുെട ചുമതലകളാണ് കെ.പി.സി.സി പുതിയ ജനറൽ സെക്രട്ടറിമാർക്ക് വീതിച്ച് നൽകിയത്. ഇതിന് പുറമെ സംഘടനാചുമതലയും ഒാഫിസ് ചുമതലയും പാർട്ടിയുടെ വിവിധ സ്ഥാപനങ്ങളുടെ ചുമതലയും നിശ്ചയിച്ചാണ് സർക്കുലർ തയാറാക്കിയത്.സർക്കുലർ കെ.പി.സി.സിയിൽ നിന്ന് മാധ്യമങ്ങൾക്ക് നൽകുംമുമ്പ് ചില ഭാരവാഹികളുടെയും ഉന്നത നേതാക്കളുടെയും കൈകളിലെത്തി. ഇതോടെയാണ് വിവാദം ആരംഭിച്ചത്.

എ ഗ്രൂപ്പ് നേതാവും ഉമ്മന്‍ചാണ്ടിയുടെ അടുത്തയാളുമായ  മുതിർന്ന നേതാവ് തമ്പാനൂർ രവിയാണ് കുറച്ചുകാലമായി സംഘടനാചുമതലയുള്ള ജനറൽ െസക്രട്ടറി. എന്നാൽ, പുതിയ സർക്കുലറിൽ തമ്പാനൂർ രവിക്ക് ഒാഫിസ് ചുമതലയും കെ.പി. അനിൽകുമാറിന് സംഘടനാചുമതലയും നൽകി.  സംഘടനാ ചുമതലയിൽനിന്ന് തമ്പാനൂർ രവിയെ മാറ്റിയതിനോട് എ വിഭാഗത്തിന് യോജിപ്പില്ല. ജില്ല ചുമതലകൾ നിശ്ചയിച്ചപ്പോൾ ഇപ്പോൾ ഏതെങ്കിലും ഗ്രൂപ്പുകളിൽ സജീവമല്ലാത്തവർക്ക് കൂടുതൽ പരിഗണന ലഭിച്ചതിനാൽ തങ്ങൾെക്കാപ്പമുള്ളവർ തഴയപ്പെെട്ടന്ന പരാതി  ഐ ഗ്രൂപ്പും ഉന്നയിക്കുന്നു.

എ വിഭാഗത്തിനാണ് ഇക്കാര്യത്തിൽ കൂടുതൽ അമർഷം. ചുമതലകൾ വീതിച്ച് തീരുമാനമെടുക്കുംമുമ്പ് പാർട്ടിയിലെ പ്രധാന നേതാക്കളുമായി കെ.പി.സി.സി പ്രസിഡൻറ് കൂടിയാലോചിക്കാൻ കൂട്ടാക്കിയില്ലെന്നും ആക്ഷേപമുണ്ട്.അതേസമയം, ചുമതലകൾ വീതിച്ച് സർക്കുലർ തയാറാക്കിയശേഷം പാർട്ടിയിെല പ്രധാന നേതാക്കളുമായി പ്രസിഡൻറ് ചർച്ച നടത്താനിരിക്കെ ആരോ ചോർത്തുകയായിരുന്നെന്നും പറയപ്പെടുന്നു. സർക്കുലർ പുറത്തുവന്നതോടെ കൂടുതൽ വിവാദങ്ങൾക്ക് അവസരം നൽകാതെ വിഷയത്തിൽ ഇടപെട്ട കെ.പി.സി.സി പ്രസിഡൻറ് താൽക്കാലികമായി മരവിപ്പിക്കാൻ നിർദേശിക്കുകയായിരുന്നു. നേതാക്കളുമായി ആലോചിച്ച് പിന്നീട് തീരുമാനമെടുക്കാമെന്നാണ് അദ്ദേഹത്തിെൻറ നിലപാട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here