gnn24x7

പ്രശസ്ത സംഗീത സംവിധായകന്‍ എം. കെ. അര്‍ജുനന്‍ മാസ്റ്റര്‍ അന്തരിച്ചു

0
249
gnn24x7

കൊച്ചി: പ്രശസ്ത സംഗീത സംവിധായകന്‍ എം. കെ. അര്‍ജുനന്‍ മാസ്റ്റര്‍ അന്തരിച്ചു. 

കൊച്ചി പള്ളുരുത്തിയിലെ വസതിയില്‍വെച്ച്‌ പുലര്‍ച്ചെ 3.30 ഓടെയായിരുന്നു അന്ത്യം. 84 വയസ് ആയിരുന്നു. 

200 ല്‍ അധികം  സിനിമകള്‍ക്കായി എഴുനൂറിലധികം ഗാനങ്ങള്‍ അദ്ദേഹം ചിട്ടപ്പെടുത്തിയിട്ടുണ്ട്.

ചങ്ങനാശ്ശേരി ഗീത, പീപ്പിള്‍സ് തിയറ്റര്‍, ദേശാഭിമാനി തിയറ്റേഴ്‌സ്, ആലപ്പി തിയറ്റേഴ്‌സ്, കാളിദാസ കലാകേന്ദ്ര, കെ.പി.എ.സി തുടങ്ങിയ കലാസമിതികള്‍ക്ക് വേണ്ടി 300 ലേറെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നു.
നാടകഗാനങ്ങളിലൂടെ സംഗീത ലോകത്തെത്തിയ അദ്ദേഹം1968 ല്‍ കറുത്ത പൗര്‍ണി എന്ന ചിത്രത്തിന് സംഗീതം തയ്യാറാക്കിയാണ്  സിനിമ സംഗീത സംവിധാന രംഗത്ത് അരങ്ങേറുന്നത്.  

പാടാത്ത വീണയും പാടും, ……  പൗര്‍ണമി ചന്ദ്രിക തൊട്ടുവിളിച്ചു,……  തുടങ്ങിയ ഗാനങ്ങള്‍ എന്നും സംഗീത പ്രേമികളുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നവയാണ്.
 
ജയരാജ് സംവിധാനം ചെയ്ത ഭയാനകം എന്ന ചിത്രത്തിലെ ഗാനത്തിന് അദ്ദേഹത്തിന് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം നേടിയിരുന്നു.
 
വയലാര്‍, പി. ഭാസ്‌കരന്‍, ഒ. എന്‍. വി. കുറുപ്പ് എന്നിവരുടെ ഗാനങ്ങള്‍ക്കും സംഗീതം നല്‍കി. ശ്രീകുമാരന്‍തമ്ബിയുടെ വരികള്‍ക്ക് അര്‍ജുനന്‍ മാസ്റ്റര്‍ നല്‍കിയ ഇൗണങ്ങള്‍ ഗാനങ്ങള്‍ വളരെയേറെ ജനപ്രീതി നേടി. ഇന്ത്യയുടെ സംഗീത സാമ്രാട്ട് എ ആര്‍ റഹ്മാന്‍ ആദ്യമായി കീബോര്‍ഡ് വായിച്ച്‌ തുടങ്ങിയത് അര്‍ജുനന്‍ മാസ്റ്ററുടെ കീഴിലായിരുന്നു.

യേശുദാസിന്റെ ശബ്ദം ആദ്യമായി റെക്കോര്‍ഡ് ചെയ്തത് അര്‍ജുനന്‍ മാസ്റ്ററായിരുന്നു.  മലയാളികള്‍ എന്നും മനസില്‍ സൂക്ഷിക്കാന്‍ നിരവധി ഗാനങ്ങള്‍ സമ്മാനിച്ചാണ് അദ്ദേഹത്തിന്‍റെ മടക്കം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here