gnn24x7

ജോലിയില്‍ ഉഴപ്പിയാല്‍ വി.ആര്‍.എസ്; മാർഗ നിർദേശം പുറത്തിറക്കി കേന്ദ്ര സർക്കാർ

0
245
gnn24x7

ന്യൂഡൽഹി: ജോലി ചെയ്യാത്ത സർക്കാർ ജീവനക്കാരെ ഒഴിവാക്കാൻ നിർബന്ധിത വിരമിക്കൽ ആവശ്യപ്പെടാനുള്ള മാർഗ നിർദേശം കേന്ദ്ര സർക്കാർ പുറത്തിറക്കി. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും മാര്‍ഗനിര്‍ദ്ദേശം ബാധകമാണ്. ജോലിയില്‍ ഉഴപ്പുന്നവരോട് വിരമിക്കാന്‍ പറയാം എന്ന് മാര്‍ഗനിര്‍ദ്ദേശത്തിൽ‌ വ്യക്തമാക്കുന്നു.

ഗ്രൂപ്പ് എ, ബി ഉദ്യോഗസ്ഥരോട് 50 വയസ് കഴിയുമ്പോൾ വിരമിക്കൽ ആവശ്യപ്പെടാം. മറ്റുള്ളവരോട് 55 വയസ് കഴിയുമ്പോൾ വിരമിക്കൽ ആവശ്യപ്പെടാമെന്നും ഇതിൽ പറയുന്നു.അതേസമയം, 30 വർഷം സർവീസുള്ളവർക്ക് പ്രായം നോക്കാതെ നിർബന്ധിത വിരമിക്കൽ ബാധകമാക്കാം. സത്യസന്ധരല്ലാത്ത ഉദ്യോഗസ്ഥരോടും വിരമിക്കൽ ആവശ്യപ്പെടാനും തീരുമാനമായിട്ടുണ്ട്. വിരമിക്കുന്നവർക്ക് പെൻഷൻ ആനുകൂല്യം ചട്ടപ്രകാരം നൽകും. ഇതിനായി നിലവിലെ ചട്ടങ്ങൾ ക്രോഡീകരിച്ചാണ് ഉത്തരവിറക്കുകയെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here