റിയാദ്: സൗദി അറേബ്യയിലെ തുറമുഖ നഗരമായ ജിദ്ദയിൽ നിന്നുള്ള ഒരു ഓയിൽ ടാങ്കറിന് നേരെ ആക്രമണം. ആക്രമണം തീപിടിത്തത്തിനും സ്ഫോടനത്തിനും കാരണമായി എന്നാണ് റിപ്പോർട്ട്. ബി ഡബ്ല്യു റെയ്ന്‍ എന്ന കപ്പലില്‍ കൊണ്ടുപോകുകയായിരുന്ന എണ്ണ ടാങ്കറിനു നേരെയാണ് ആക്രമണം നടന്നത്.
സിംഗപ്പൂർ ഫ്ലാഗുചെയ്ത ബിഡബ്ല്യു റൈൻ കപ്പലിലുണ്ടായിരുന്ന 22 നാവികരും പരിക്കില്ലാതെ രക്ഷപ്പെട്ടതായി ഷിപ്പിംഗ് കമ്പനിയായ ഹഫ്‌നിയ തിങ്കളാഴ്ച പ്രസ്താവനയിൽ പറഞ്ഞു. സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് കുറച്ച് എണ്ണ ചോർന്നൊലിക്കാൻ സാധ്യതയുണ്ടെന്ന് കമ്പനി മുന്നറിയിപ്പ് നൽകി.
കപ്പലിന്റെ ജീവനക്കാർ തീ അണച്ചുവെന്നും, കപ്പലിന്റെ ചില ഭാഗങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചുവെന്നും കമ്പനി പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ ആരാണെന്നതിനെക്കുറിചുള്ള വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല.
ഡിസംബർ 6 ന് യാൻബു തുറമുഖത്ത് നിന്ന് 60,000 ടൺ ഗ്യാസോലിൻ ബിഡബ്ല്യു റൈൻ പുറപ്പെട്ടതാണ്. ടാങ്കറിൽ നിലവിൽ 84 ശതമാനം എണ്ണ ഉണ്ടെന്നാണ് റിപ്പോർട്ട്.