മക്ക: ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾക്ക് വിജയകരമായ പരിസമാപ്തി. ഹാജിമാർ വിദാഇൻ്റെ ത്വവാഫ് ചെയ്ത് മസ്ജിദുൽ ഹറാമിൽ നിന്ന് പുറത്ത് കടന്നു.
കൊറോണ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയോടെയും സുരക്ഷയോടെയും നടന്ന ഈ വർഷത്തെ ഹജ്ജിനിടയിൽ ഹാജിമാർക്ക് ആർക്കും ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് വലിയ നേട്ടമാണ്.
സൗദിയിൽ നിന്ന് തെരഞ്ഞെടുത്ത 160 രാജ്യങ്ങളിൽ നിന്നുള്ള പരിമിതമായ എണ്ണം തീർത്ഥാടകർ മാത്രമായിരുന്നു ഈ വർഷത്തെ ഹജ്ജിൽ പങ്കെടുത്തത്.
സൗദിയിലെ വിവിധ പ്രവിശ്യകളിൽ നിന്നുള്ള ഹാജിമാർക്ക് ജിദ്ദ എയർപോർട്ടിൽ എത്താനും അവിടെ നിന്ന് പുണ്യ ഭൂമികളിൽ എത്തുന്നതിനു വേണ്ട ഗതാഗത സൗകര്യവും താമസ ഭക്ഷണ സൗകര്യങ്ങളുമെല്ലാം സൗദി സർക്കാർ തികച്ചും സൗജന്യമായാണു നൽകിയത്.






































