മുഖ്യമന്ത്രി പിണറായി വിജയൻറെ എസ്കോർട്ടിനായി 62.46 ലക്ഷം രൂപ ചെലവാക്കി വാഹനങ്ങൾ വാങ്ങുന്നു. മൂന്ന് ഇന്നോവ ക്രസ്റ്റയും ഒരു ടാറ്റ ഹരിയാറുമാണ് വാങ്ങുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് സുരക്ഷയൊരുക്കാനായി പൊലീസ് സേനാഗംങ്ങൾക്ക് സഞ്ചരിക്കാനാണ് പുതിയ വാഹനങ്ങൾ.
മുഖ്യമന്ത്രിയുടെ എസ്കോർട്ട് ജോലിക്കായി ഉപോഗിക്കുന്ന രണ്ട് ഇന്നോവ ക്രസ്റ്റ കാറുകൾ പഴക്കം ചെന്നു എന്നും അത് മാറ്റണമെന്ന സംസ്ഥാന പൊലീസ് മേധാവിയുടെ അപേക്ഷ പരിഗണിച്ച് ആഭ്യന്തര വകുപ്പാണ് വാഹനങ്ങൾ വാങ്ങുന്നതിന് അനുമതി നൽകിയത്.
പ്രതിസന്ധികാലത്തെ ഈ സർക്കാർ തീരുമാനം വലിയ വിവാദത്തിൽ ആയിരിക്കുകയാണ്.




































