ടെഹ്റാൻ: ഹോര്‍മുസ് കടലിടുക്കിലെ സൈനിക നടപടിക്ക് നേതൃത്വം നല്‍കിയ ഇറാന്‍ നാവികസേനാ മേധാവിയെ വധിച്ചെന്ന് ഇസ്രായേൽ.
വ്യാഴാഴ്ച രാവിലെ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ വധിച്ചത്. ഇസ്രായേല്‍ ഏറ്റവും അവസാനമായി ലക്ഷ്യമിട്ട ഉന്നത ഇറാന്‍ സൈനിക ഉദ്യോഗ്യസ്ഥൻ നാവികസേനാ കമാന്‍ഡര്‍ അലി റിസ തങ്സിരിയെ വധിച്ചെന്നാണ് ഇറാൻ്റെ അവകാശവാദം. എന്നാല്‍ ഇറാന്‍ ഇതുവരെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം പൂര്‍ണ്ണമായും തടഞ്ഞ് ലോകമെമ്പാടും വലിയ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ച ഇറാന്റെ സൈനിക നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് തങ്സിരിയായിരുന്നു. ഈ ഉപരോധം ലോകമെങ്ങും ഇന്ധനപ്രതിസന്ധിക്ക് കാരണമായിരുന്നു. അമേരിക്കന്‍ സൈനിക തന്ത്രങ്ങളെയും ഉപരോധം സാരമായി ബാധിച്ചു. ഹോര്‍മുസ് തുറക്കാനുള്ള പുതിയ നീക്കങ്ങള്‍ക്കിടയിലാണ് തങ്സിരി കൊല്ലപ്പെട്ടതായി വാര്‍ത്ത വരുന്നത്.
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
































