തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും നേതാക്കളും കുഴൽപ്പണക്കേസിൽ സാക്ഷികളായത് കേസിനെ കുറിച്ച് അറിയാവുന്നതുകൊണ്ടാണെന്നും അന്വേഷണത്തിന്റെ ഭാഗമായി ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ ഇവർതന്നെ പ്രതികളായി മാറിയേക്കാമെന്നും റോജി എം.ജോണിന്റെ അടിയന്തര പ്രമേയ നോട്ടിസിനു മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി.
കുറ്റപത്രത്തിൽ ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ ഉൾപ്പെടെ 206 സാക്ഷികളാണ്. പ്രതികൾ ആകേണ്ടവർ എങ്ങനെയാണ് സാക്ഷികളായി മാറിയതെന്നും ബിജെപിക്കു രക്ഷപ്പെടാനുള്ള അന്തർധാരയാണോ ഇതെന്നു സംശയമുണ്ടെന്നും ബിജെപി നേതാക്കളെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അവസരം സർക്കാർ പാഴാക്കിയെന്നും. ഇതിനായി അടച്ചിട്ട മുറികളിൽ ബിജെപി–സിപിഎം ചർച്ച നടന്നുവെന്നും റോജി പറഞ്ഞു. പണം വന്ന കേന്ദ്രം ഇതുവരെ മനസിലാക്കാൻ പൊലീസിനു കഴിയാത്തതിനാൽ അന്വേഷണം കേന്ദ്ര ഏജൻസികൾക്കു കൈമാറണമെന്നും റോജി ആവശ്യപ്പെട്ടു.
പണത്തിന്റെ സ്രോതസ് അന്വേഷിക്കാൻ കേന്ദ്ര ഏജൻസികൾക്കു സംസ്ഥാനത്തിന്റെ അനുമതി ആവശ്യമില്ലെന്നും ഇത് അറിയാത്തവരല്ല പ്രതിപക്ഷമെന്നും അറിഞ്ഞുകൊണ്ട് തെറ്റിദ്ധാരണ പരത്തുകയാണെന്നും മുഖ്യമന്ത്രി മറുപടി നൽകി.
ആഹ്ലാദഭരിതമായ ഗതകാല സ്മരണകൾ ഉണർത്തിക്കൊണ്ട് മാവേലി മന്നനെ വരവേൽക്കാൻ സെൽബ്രിഡ്ജിലെ മലയാളികൾ ഒരുങ്ങുന്നു. സെൽബ്രിഡ്ജിലെ മലയാളി കൂട്ടായ്മ യുടെ ഓണാഘോഷ…
ഇക്കുറി ഓണത്തിന് സദ്യ കെങ്കേമം ആക്കണ്ടേ.? എന്നാൽ അതിന് ഇനി കറിക്ക് അറിഞ്ഞും അടുക്കളയിൽ വിയർത്തും സമയം കളയണ്ട.. നിങ്ങളുടെ…
അനധികൃത ഐപിടിവി (IPTV) സബ്‌സ്‌ക്രിപ്ഷനുകളും 'ഡോഡ്ജി ബോക്‌സുകളും' (Dodgy Boxes) വിൽക്കുന്നവർക്കെതിരെ നടപടി ശക്തമാക്കി ബ്രിട്ടീഷ് ബ്രോഡ്കാസ്റ്ററായ സ്കൈ (Sky).…
അയർലൻഡ് ഗാൽവേ ഹെഡ്ഫോർഡ് താമസിച്ചിരുന്ന മലയാളി ജയ്ജു ജേക്കബ് (38) നിര്യാതനായി ഭാര്യ: നിമിഷ തോമസ് , മക്കൾ : ഐറിസ്…
അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തെ ലക്ഷ്യമിട്ട് വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി നടക്കുന്ന അനധികൃത യൂറോ–INR എക്സ്ചേഞ്ച് ഇടപാടുകളെ മറയാക്കി പ്രവർത്തിക്കുന്ന തട്ടിപ്പ്…
സാമ്പത്തിക കുറ്റകൃത്യങ്ങൾ, കള്ളപ്പണം വെളുപ്പിക്കൽ (Money Laundering), തീവ്രവാദ ധനസഹായം (Terrorist Financing) എന്നിവ തടയുന്നതിനായി അയർലണ്ട് സർക്കാർ 30-പോയിന്റ്…