ലാഹോർ: 1999ൽ ഉണ്ടായ ബോംബ് സ്ഫോടനമാണ് ഗുൽസാർ ഹുസൈൻ എന്ന ബാലന്റെ ജീവിതം മാറ്റിമറിച്ചത്. ഇരുകാലുകളും ഒരു കൈയും നഷ്ടമായെങ്കിലും നിശ്ചയദാർഢ്യം കൊണ്ട് ജീവിതവിജയം നേടുകയായിരുന്നു ആ ബാലൻ. പഠനം പൂർത്തിയാക്കിയ 28 കാരനായ ഗുൽസാർ ഹുസൈൻ ഇന്ന് ആദിവാസി മേഖലകളിലെ കുട്ടികൾക്ക് ക്ലാസെടുക്കുകയാണ്.
അപ്പർ ഖുറം ഗോത്രമേഖലയിലെ ലുഖ്മാൻഖേലിലാണ് ഹുഹൈസന്റെ സ്വദേശം. ഏഴുവയസ്സുള്ളപ്പോഴായിരുന്നു സ്ഫോടനത്തിൽ കൈയും കാലും തകർന്നത്. എന്നാൽ തളരാതെ, പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി.
കഴുതപ്പുറത്തേറിയായിരുന്നു സ്കൂളിൽ പഠിക്കാനെത്തിയിരുന്നത്. പിന്നീട് ഇസ്ലാമിക് സ്റ്റഡീസിൽ മാസ്റ്റർ ബിരുദം നേടി. ഒപ്പം പ്രൈമറി ടീച്ചേഴ്സ് സർട്ടിഫിക്കറ്റും സ്വന്തമാക്കി.
കുറഞ്ഞ ശമ്പളത്തിന് സ്വദേശത്ത് സർക്കാർ പ്രൈമറി സ്കൂളിൽ ആദിവാസി കുട്ടികൾക്ക് ക്ലാസെടുക്കുകയാണ് ഹുസൈൻ ഇപ്പോൾ. സോഷ്യൽ മീഡിയയിലൂടെയാണ് ഹുസൈന്റെ ജീവിതപോരാട്ടത്തിന്റെ കഥ പുറത്തുവന്നത്. ഇതോടെ സമൂഹമാധ്യമങ്ങളിൽ ഹുസൈൻ കുട്ടികൾക്ക് ക്ലാസെടുക്കുന്ന ചിത്രം വൈറലായി.
കഴിഞ്ഞ തവണ CAO അപേക്ഷ നൽകാൻ നിങ്ങൾക്ക് കഴിഞ്ഞില്ലേ? CAO അപേക്ഷ സമർപ്പിക്കാൻ നിങ്ങൾക്ക് വെള്ളിയാഴ്ച വരെ സമയമുണ്ട്. സാധാരണ…
കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലം മെയ് 4ന് പ്രഖ്യാപിക്കുമ്പോൾ, ഏറെ ആവേശം നിറഞ്ഞ ചർച്ചകളാണ് ചൂടുപിടിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റവും…
ഡാലസ് : ഇർവിങ് സെൻറ് ജോർജ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയിൽ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ മെയ് 1,…
ഡാലസ്: അമേരിക്കൻ മലയാളി മാധ്യമരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കും വേറിട്ട വാർത്താ സംസ്കാരത്തിനും തുടക്കമിട്ട 'ഡി മലയാളി' ഓൺലൈൻ ദിനപത്രത്തിന്റെ ഒന്നാം…
വാഷിംഗ്ടൺ: അമേരിക്കയിലെ H-1B വിസ അനുവദിക്കുന്നത് മൂന്ന് വർഷത്തേക്ക് നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പബ്ലിക്കൻ അംഗങ്ങൾ നിയമനിർമ്മാണ സഭയിൽ ബിൽ അവതരിപ്പിച്ചു.…
വാഷിംഗ്ടൺ: വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് ഡിന്നറിനിടെയുണ്ടായ വെടിവെപ്പിന് മുന്നോടിയായി നടത്തിയ തമാശകളുടെ പേരിൽ പ്രശസ്ത ഹാസ്യതാരം ജിമ്മി കിമ്മലിനെ പുറത്താക്കണമെന്ന്…