ലാഹോർ: 1999ൽ ഉണ്ടായ ബോംബ് സ്ഫോടനമാണ് ഗുൽസാർ ഹുസൈൻ എന്ന ബാലന്റെ ജീവിതം മാറ്റിമറിച്ചത്. ഇരുകാലുകളും ഒരു കൈയും നഷ്ടമായെങ്കിലും നിശ്ചയദാർഢ്യം കൊണ്ട് ജീവിതവിജയം നേടുകയായിരുന്നു ആ ബാലൻ. പഠനം പൂർത്തിയാക്കിയ 28 കാരനായ ഗുൽസാർ ഹുസൈൻ ഇന്ന് ആദിവാസി മേഖലകളിലെ കുട്ടികൾക്ക് ക്ലാസെടുക്കുകയാണ്.
അപ്പർ ഖുറം ഗോത്രമേഖലയിലെ ലുഖ്മാൻഖേലിലാണ് ഹുഹൈസന്റെ സ്വദേശം. ഏഴുവയസ്സുള്ളപ്പോഴായിരുന്നു സ്ഫോടനത്തിൽ കൈയും കാലും തകർന്നത്. എന്നാൽ തളരാതെ, പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി.
കഴുതപ്പുറത്തേറിയായിരുന്നു സ്കൂളിൽ പഠിക്കാനെത്തിയിരുന്നത്. പിന്നീട് ഇസ്ലാമിക് സ്റ്റഡീസിൽ മാസ്റ്റർ ബിരുദം നേടി. ഒപ്പം പ്രൈമറി ടീച്ചേഴ്സ് സർട്ടിഫിക്കറ്റും സ്വന്തമാക്കി.
കുറഞ്ഞ ശമ്പളത്തിന് സ്വദേശത്ത് സർക്കാർ പ്രൈമറി സ്കൂളിൽ ആദിവാസി കുട്ടികൾക്ക് ക്ലാസെടുക്കുകയാണ് ഹുസൈൻ ഇപ്പോൾ. സോഷ്യൽ മീഡിയയിലൂടെയാണ് ഹുസൈന്റെ ജീവിതപോരാട്ടത്തിന്റെ കഥ പുറത്തുവന്നത്. ഇതോടെ സമൂഹമാധ്യമങ്ങളിൽ ഹുസൈൻ കുട്ടികൾക്ക് ക്ലാസെടുക്കുന്ന ചിത്രം വൈറലായി.
ഡബ്ലിൻ: അയർലണ്ടിലെ ആരോഗ്യമേഖലയിൽ നീണ്ട ഇരുപത് വർഷത്തിലധികം പ്രവൃത്തിപരിചയമുള്ള പ്രമുഖ മലയാളി ഫിസിയോതെറാപ്പിസ്റ്റ് സൈബു ഫിലിപ്പ് ഡബ്ലിനിലെ ഡ്രംകോണ്ട്രയിൽ (Drumcondra)…
മേപ്പാടി: വയനാട് കള്ളാടിയിൽ മീനാക്ഷി പാലത്തിനു സമീപമുണ്ടായ മണ്ണിടിച്ചിൽ മരണസംഖ്യ ഉയരുന്നു. മൂന്നുപേർ മരിച്ചതായാണ് റിപ്പോർട്ട്. മരിച്ചവർ അതിഥി തൊഴിലാളികളാണ്.…
രാജ്യത്തെ ഉയർന്നുവരുന്ന വൈദ്യുതി-ഗ്യാസ് നിരക്കുകളും ജീവിതച്ചെലവ് പ്രതിസന്ധിയും കണക്കിലെടുത്ത്, ഊർജച്ചെലവ് കുറയ്ക്കാൻ പുതിയ പദ്ധതികൾക്ക് അയർലണ്ട് സർക്കാർ രൂപം നൽകുന്നു.…
വീടുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവരുടെ സാമ്പത്തിക ശേഷി കൂടുതൽ സമ്മർദത്തിലാകുന്ന സാഹചര്യത്തിലും അയർലണ്ടിൽ വീടുകളുടെ ആവശ്യവില (Asking Price) വീണ്ടും ഉയർന്നതായി…
മുംബൈ: സിംബാബ്‌വെക്കെതിരായ ടി20 പരമ്പരയിൽ നിന്ന് സഞ്ജു സാംസണെ ഒഴിവാക്കിയതിൽ ബി.സി.സി.ഐ നിലപാട് വ്യക്തമാക്കി. താരത്തിന് നൽകിയത് വിശ്രമമാണെന്നാണ് ബി.സി.സി.ഐ…
അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളുടെ സംയുക്ത ആതിഥേയത്വത്തിൽ പുരോഗമിക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ച് 'ക്രാന്തി' സംഘടിപ്പിക്കുന്ന പ്രവചന മത്സരം ആവേശകരമായി…