കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളേജിലെ കൈവെട്ട് കേസിൽ ഒന്നാം പ്രതി സവാദിനെ അക്രമത്തിനിരയായ അധ്യാപകൻ ടി ജെ ജോസഫ് തിരിച്ചറിഞ്ഞു. എറണാകുളം സബ് ജയിലിലാണ് മുഖ്യപ്രതി സവാദിന്റെ തിരിച്ചറിയൽ പരേഡ് നടന്നത്. പൗരനെന്ന നിലയിൽ തന്റെ കടമയാണ് ചെയ്തതെന്ന് ടിജെ ജോസഫ് പ്രതികരിച്ചു.
ടി.ജെ ജോസഫിനൊപ്പം മകൻ മിഥുൻ ജോസഫ്, സഹോദരി സ്റ്റെല്ല എന്നിവരും തിരിച്ചറിയൽ പരേഡിന് എത്തിയിരുന്നു. എറണാകുളം സബ് ജയിലിലായിരുന്നു അശമന്നൂർ സവാദിൻ്റെ തിരിച്ചറിയൽ പരേഡ് നടന്നത്.
എൻഐഎ സംഘം കഴിഞ്ഞ ദിവസംനൽകിയ അപേക്ഷക്ക് അനുമതി നൽകിയ എറണാകുളം സിജെഎം കോടതി നടപടികൾക്ക് മേൽനോട്ടം വഹിക്കാനായി ഒരു മജിസ്‌ട്രേറ്റിനെയും ചുമതലപ്പെടുത്തിയിരുന്നു. മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലാണ് തിരിച്ചറിയൽ പരേഡ് നടന്നത്. കേസിലെ ഒന്നാംപ്രതി അശമന്നൂർ സവാദിനെ 13 വർഷങ്ങൾക്ക് ശേഷമാണ് എൻഐഎ സംഘം പിടികൂടിയത്. 2010 ജൂലൈ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. ചോദ്യപേപ്പറിൽ മതനിന്ദ ആരോപിച്ചതിനെ തുടർന്നുണ്ടായ വിവാദത്തിൽ പ്രഫസർ ടി.ജെ.ജോസഫിനെ വാനിലെത്തിയ ആറംഗ സംഘം ആക്രമിക്കുകയായിരുന്നു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/JhxiciOJCEF28fswCzOCIB





































