അനധികൃതമായി താമസിച്ചിരുന്ന ഇന്ത്യൻ പൗരന്മാരെ നാടുകടത്തിയതായി യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ്. ഇവർക്കായി പ്രത്യേക വിമാനം ചാർട്ടർ ചെയ്തിരുന്നതായും ഇന്ത്യൻ സർക്കാരുമായി സഹകരിച്ചാണ് നടപടി സ്വീകരിച്ചതെന്നും ആഭ്യന്തര സുരക്ഷാ വകുപ്പ് വ്യക്തമാക്കി. യുഎസിൽ തുടരാൻ നിയമപരമായി അർഹതയില്ലാത്ത ഇന്ത്യൻ പൗരന്മാരെ ഒക്ടോബർ 22 നാണ് നാടുകടത്തിയത്. യുഎസ് ഇമിഗ്രേഷൻ നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്നത് തുടരുമെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) പറഞ്ഞു.

2024ൽ, 60,000-ത്തിലധികം വിദേശികളെ രാജ്യത്ത് നിന്ന് നാടുകടത്തിയിട്ടുണ്ടെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിഅറിയിച്ചു. നിയമപരമായ അർഹതയില്ലാത്ത വിദേശ പൗരന്മാരെ സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിന് നടപടി സ്വീകരിക്കുന്നതിന് ലോകമെമ്പാടുമുള്ള ഗവൺമെന്റുകളുമായി ഡിപ്പാർട്ട്‌മെന്റ് ചർച്ച നടത്തുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. കൊളംബിയ, ഇക്വഡോർ, പെറു, ഈജിപ്ത്, സെനഗൽ, ഉസ്ബെക്കിസ്ഥാൻ, ചൈന, ഇന്ത്യ എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളിൽ നിന്നുള്ള വ്യക്‌തികളെ കഴിഞ്ഞ വർഷം യുഎസിൽ നിന്നും നാടുകടത്തിയിട്ടുണ്ട്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
