വ്യാജ ഷെങ്കൻ വിസയുമായി യൂറോപ്യൻ യൂണിയൻ രാജ്യമായ മാൾട്ടയിലെത്തിയ ഏഴ് മലയാളികളെ സ്വിസ് ഇമിഗ്രേഷൻ അധികൃതർ നാടുകടത്തി. സൂറിക്ക് എയർപോർട്ട് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ നൽകിയ വിവരത്തെ തുടർന്ന് വ്യാജ വിസ നൽകിയെന്ന കുറ്റത്തിന് തൃശൂർ അത്തിക്കാട് സ്വദേശി എബിൻ ജോർജ് അഭിലാഷ് രാജിനെ കൊടകര പൊലീസ് കസ്റ്റഡിയിലെടുത്തു. സൂറിക്കിന് പുറമെ മാൾട്ടയിലേക്ക് വ്യാജ വിസയുമായി എത്തിയ രണ്ട് മലയാളികളെയും കഴിഞ്ഞ ദിവസം ദോഹ വിമാനത്താവളത്തിൽ നിന്ന് നാടുകടത്തിയിരുന്നു.
പേരാമ്പ്രയിൽ അഭിലാഷ് ട്രാവൽസ് നടത്തുന്ന എബിൻ ജോർജ് അഭിലാഷ് രാജ് വ്യാജ വിസ ഇടപാട് നടത്തി 32 പേരിൽ നിന്ന് ഒരു കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്. ചാലക്കുടി ഡിവൈഎസ്പി ടി.എസ്. സുനോജിനാണ് കേസിന്റെ അന്വേഷണ ചുമതല. 22 നും 47 നും ഇടയിൽ പ്രായമുള്ള ഏഴ് മലയാളികളാണ് പിടിയിലായത്. ഇവരുടെ പാസ്‌പോർട്ടുകൾ ഒറിജിനൽ ആണെങ്കിലും ഷെങ്കൻ വിസ വ്യാജമായിരുന്നു.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb






































