gnn24x7

ഇന്ത്യ 60 കോടി കോവിഡ് വാക്‌സിന്‍ ആവശ്യപ്പെട്ടു

0
353
gnn24x7

ന്യൂഡല്‍ഹി: ലോകം മുഴുവന്‍ കോവിഡ് വാക്‌സിനേഷനു വേണ്ടി കാത്തിരിക്കുകയും അതിനുവേണ്ടി ഇപ്പോള്‍ തന്നെ ഓര്‍ഡര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. ലോകത്ത് കൊവിഡ് വാക്‌സിന്‍ ഏറ്റവും കൂടുതല്‍ ആവശ്യപ്പെട്ട പ്രധാനപ്പെട്ട രാജ്യങ്ങളില്‍ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. അദ്യസ്ഥാനം അമേരിക്കയ്ക്കാണ്. ഉദ്ദേശം 60 കോടി ഡോസിന് വേണ്ടി ഇന്ത്യ വിവിധ സ്ഥാപനങ്ങള്‍ക്ക് ഇതിനകം തന്നെ ഓര്‍ഡര്‍ നല്‍കി കഴിഞ്ഞു.

എന്നാല്‍ അമേരിക്കയാണ് ഏറ്റവും കൂടുതല്‍ വാക്‌സിന്‍ ആവശ്യപ്പെട്ട് രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. താമസിയാതെ അമേരിക്കയുടെ ആവശ്യം 100 കോടിക്ക് മുകളില്‍ കടക്കും എന്നാണ് അറിവ്. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡ്യൂക്ക് ഗ്ലോബല്‍ ഹെല്‍ത്ത് ഇന്നവേഷന്‍ സെന്റര്‍ ആണ് ഇത്തരത്തിലുള്ള കോവിഡ വാക്‌സിനേഷന്‍ ആവശ്യക്കാരായ രാജ്യങ്ങളുടെ വ്യക്തമായ പട്ടിക പുറത്തിറക്കിയത്.

എന്നാല്‍ ഇന്ത്യയില്‍ പ്രധാനമായും പൂനെ ആസ്ഥാനമായ സീറം ഇന്‍സ്റ്റ്യൂട്ട് ഓഫ് ഇന്ത്യയും യും അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈഡ് സ്റ്റാന്‍ഡും ഹൈദരാബാദിലെ ഭാരത് ബയോടെക്‌നോളജി യുമാണ് പ്രധാനമായ വാക്‌സിന്‍ പരീക്ഷണ സ്ഥാപനങ്ങള്‍. അതേസമയം ഇന്ത്യയില്‍ റഷ്യയുടെ വാക്‌സിനേഷനായ സ്ഫുട്‌നിക്-5 ഉം പരീക്ഷിച്ചു വരുന്നുണ്ട് കണക്കുകള്‍ പ്രകാരം ഒരാള്‍ക്ക് രണ്ട് ഡോസ് വാക്‌സിനേഷന്‍ വേണമെന്നാണ് കരുതുന്നത്. വാസ്‌കിനേഷനുകളില്‍ ലോകരാഷ്ട്രങ്ങളെല്ലാം അവീത പ്രതീക്ഷ വച്ചു പുലര്‍ത്തുന്നുണ്ട്.

gnn24x7