മധുര: പെൺ ശിശുഹത്യയിൽ ഉസിലാംപട്ടിയിൽ ഏഴു ദിവസം പ്രായമുള്ള ഒരു കുഞ്ഞിൻറെ മാതാപിതാക്കൾക്കെതിരെ പോലീസ് കൊലപാതക കേസ് ഫയൽ ചെയ്തു. ഒരാഴ്ച മുന്‍പ് ജനിച്ച പെണ്‍കുഞ്ഞിനെ മാതാപിതാക്കളായ ചിന്നസാമിയും ശിവപ്രിയങ്കയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.
കര്‍ഷക തൊഴിലാളികളായ ചിന്നസാമി-ശിവപ്രിയങ്ക ദമ്പതികൾക്ക് എട്ടും മൂന്നും വയസ്സായ രണ്ട് പെണ്മക്കളുണ്ട്. മൂന്നാമത് ജനിച്ചതും പെണ്കുട്ടിയനെന്നറിഞ്ഞ ഇവര്‍ കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു. ഫെബ്രുവരി പത്തിനാണ് പളനിയപ്പംപട്ടി ഗവ. ആശുപത്രിയില്‍ ചിന്നസാമി-ശിവപ്രിയങ്ക ദമ്പതികൾക്ക് മൂന്നാമത്തെ പെണ്‍കുഞ്ഞും ജനിച്ചത്.
കഴിഞ്ഞ ദിവസം രാത്രി ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതായി പറഞ്ഞ് ഇവർ കുട്ടിയെ ഉസിലംപട്ടി ഗവ. ആശുപത്രിയില്‍ എത്തിച്ചു. പരിശോധനയില്‍ കുഞ്ഞ് നേരത്തെ മരണപ്പെട്ടിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. കുഞ്ഞിന്റെ മുഖത്ത് നഖത്തിന്റെ പാടുകൾ കണ്ട് സംശയിച്ച ഡോക്ടർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതായി കണ്ടെത്തിയത്. പിന്നീട് മാതാപിതാക്കളെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.








































