gnn24x7

വലതുപക്ഷ ഗ്രൂപ്പുകള്‍ ഖുറാന്‍ കത്തിച്ചതിനെ തുടര്‍ന്ന് സ്വീഡനില്‍ സംഘര്‍ഷാവസ്ഥ

0
241
gnn24x7

സ്വീഡന്‍: വലതുപക്ഷ ഗ്രൂപ്പുകള്‍ ഖുറാന്‍ കത്തിച്ചതിനെ തുടര്‍ന്ന് സ്വീഡനില്‍ സംഘര്‍ഷാവസ്ഥ. വെള്ളിയാഴ്ച്ച വലതുപക്ഷ ഗ്രൂപ്പുകള്‍ 300ലധികം ആളുകളെ സംഘടിപ്പിച്ച് നടത്തിയ റാലിയില്‍ ഖുറാന്റെ പകര്‍പ്പ് കത്തിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷാവസ്ഥ രൂപപ്പെട്ടത്.

കുടിയേറ്റ വിഭാഗങ്ങള്‍ താമസിക്കുന്ന റോസന്‍ഗാര്‍ഡില്‍ വെച്ചായിരുന്നു സംഭവം. മുസ്‌ലിം വിരുദ്ധ രാഷ്ട്രീയ നേതാവായ രാസ്മസ് പലുഡാന്‍ റാലിയില്‍ പങ്കെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെന്ന് പൊലീസ് വാര്‍ത്ത ഏജന്‍സിയായ എ.എഫ്.പിയോട് പ്രതികരിച്ചു.

ഇതിനു പിന്നാലെ രൂപപ്പെട്ട സംഘര്‍ഷത്തില്‍ നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. പത്ത് പേരെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. മാല്‍മോ സിറ്റിയില്‍ എത്തിയ പ്രതിഷേധക്കാര്‍ പൊലീസിന് നേരെ കല്ലെറിയുകയും ടയറുകള്‍ കത്തിക്കുകയും ചെയ്തു.

സ്വീഡനില്‍ കുടിയേറ്റം അനുവദിക്കരുതെന്ന് പറയുന്ന റൈറ്റ് ഡാനിഷ് ആന്റി ഇമ്മിഗ്രേഷന്‍ പാര്‍ട്ടി നേതാവാണ് പലുഡാന്‍. ഇയാളെ 2 വര്‍ഷത്തേക്ക് ഡെന്‍മാര്‍ക്കിലേക്ക് പ്രവേശിക്കുന്നതില്‍ നിന്നും സ്വീഡന്‍ സര്‍ക്കാര്‍ വിലക്കിയിരുന്നു.

വിലക്കിന് പിന്നാലെ ഫേസ്ബുക്കിലൂടെ വിദ്വേഷപരമായ പ്രസ്താവന പലുഡാന്‍ നടത്തിയതും ചര്‍ച്ചയായിരുന്നു. തന്നെ രണ്ട് വര്‍ഷത്തേക്ക് വിലക്കിയെന്നും എന്നാല്‍ പീഡകരെയും കൊലപാതകികളെയും എല്ലാക്കാലത്തും സ്വീകരിക്കുകയാണ് എന്നുമായിരുന്നു പലുഡാന്‍ പ്രതികരിച്ചത്.

കഴിഞ്ഞ വര്‍ഷവും പലുഡാന്‍ ഖുറാന്‍ കത്തിച്ചത് വലിയ സംഘര്‍ഷത്തിന് വഴിവെച്ചിരുന്നു. വിദ്വേഷ പ്രസംഗത്തിന് മൂന്ന് മാസം തടവ് ശിക്ഷ അനുഭവിച്ചയാളാണ് പലുഡാന്‍. സംഘര്‍ഷാവസ്ഥ നിയന്ത്രണ വിധേയമായിക്കൊണ്ടിരിക്കുകയാണെന്ന് സ്വീഡന്‍ പൊലീസ് വാര്‍ത്താ ഏജന്‍സികളോട് പ്രതികരിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here