gnn24x7

കുറിച്ചിത്താനം തടി മോഷണ കേസിലെ പ്രതി അറക്കൽ ഉണ്ണിയുടെ സഹായി ‘കിളി’യെ തേടി പോലീസ്

0
447
gnn24x7

മരങ്ങാട്ടുപ്പള്ളി കുറിച്ചിത്താനത്ത് കെഎസ്ഇബിയുടെ പേരിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നും മരംമുറിച്ച് കടത്തിയ കേസിൽ പ്രതിയുടെ സഹായിയെ പോലീസ് തിരയുന്നു. പ്രതി അറക്കൽ ഉണ്ണിക്കായി മോഷണം പദ്ധതി ഇട്ട കൂട്ടത്തിലെ പ്രധാനിയിലേക്കാണ് അന്വേഷണം എത്തി നിൽക്കുന്നത്. നാട്ടിലെ കുപ്രസിദ്ധനായ ‘കിളി’ എന്ന വ്യക്തിയുടെ സഹായത്തോടെയാണ് അറക്കൽ ഉണ്ണി മോഷണം പദ്ധതി ഇട്ടതായി കണ്ടെത്തിയിട്ടുണ്ട്. അറക്കൽ ഉണ്ണിയുടെ മോഷണ പരമ്പരകളിൽ പ്രധാന കണ്ണിയാണ് ഇയാൾ ആണെന്നും പറയപ്പെടുന്നു.

മോഷണം നടത്തുന്നതിനായുള്ള സ്ഥലങ്ങൾ, ആളൊഴിഞ്ഞ വീടുകൾ, പുരയിടങ്ങൾ എന്നിവയെ കുറിച്ച് വിശദമായി അറിഞ്ഞു കൃത്യമായ പദ്ധതി തയ്യാറാക്കിയാണ് ഇവർ മോഷണം നടത്തുന്നത്. അറക്കൽ ഉണ്ണി എന്ന പ്രതിയും കൂട്ടാളികളും ചേർന്ന് കടത്തിയ തടി കുറവിലങ്ങാട് കോഴ സ്വദേശി സുനീഷിനു കൈമാറിയതായി പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. അറക്കൽ ഉണ്ണിയുടെ ഭാര്യ കുന്നെങ്കിൽ അങ്കണവാടി ടീച്ചറായി ജോലി ചെയ്യുകയാണ്. ഇവരെയും മക്കളെയും കേന്ദ്രീകരിച്ചും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

അറക്കൽ ഉണ്ണിക്കും കൂട്ടാളികൾക്കും എത്തിരെ നിരവധി പേർ മോഷണം ഉൾപ്പെടെയുള്ള നിരവധി പരാതിയുമായി പോലീസിനെ സമീപ്പിച്ചിട്ടുണ്ട്. പരേതനായ പരമു നായരുടെ മകനാണ് പ്രതിയായ അറക്കൽ ഉണ്ണി. മോഷണ കേസുകൾക്ക് പുറമേ മദ്യം മറ്റ് ലഹരി വസ്തുക്കൾ എന്നിവയുടെ കടത്തലും വില്പനയും ഉൾപ്പെടെ നിരവധി കേസുകൾ എക്സൈസ് വകുപ്പും ഇയാളുടെ മേൽ ചുമത്തിയിട്ടുണ്ട്.

gnn24x7