കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയ കേസിൽ സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും കോടതി എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു. 21 വരെയാണ് കസ്റ്റഡി കാലാവധി.
പത്ത് ദിവസത്തെ കസ്റ്റഡിയായിരുന്നു എൻ.ഐ.എ ആവശ്യപ്പെട്ടത്. സ്വർണക്കടത്തിന് വേണ്ടി യു.എ.ഇ എംബസിയുടെ വ്യാജ സീലും ചിഹ്നവും ഉപയോഗിച്ചുവെന്ന് എൻ.ഐ.എ അന്വേഷണ സംഘം കോടതിയെ അറിയിച്ചു.
സ്വർണക്കടത്ത് ജ്വല്ലറികൾക്ക് വേണ്ടിയല്ല മറിച്ച് തീവ്രവാദ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണെന്നും ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി കസ്റ്റഡിയിൽ ലഭിക്കേണ്ടതുണ്ടെന്നുമാണ് എൻ.ഐ.എ കോടതിയെ ബോധിപ്പിച്ചത്.







































