യൂറോപ്പിലുടനീളമുള്ള മീസിൽസ് (അഞ്ചാംപനി) കേസുകളുടെ എണ്ണം വർദ്ധിക്കുന്നതിനാൽ ആറ് മുതൽ പതിനൊന്ന് മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങളുമായി വിദേശത്തേക്ക് യാത്ര ചെയ്യുന്ന രക്ഷിതാക്കളോട് കുട്ടികൾക്കു അധിക MMR വാക്സിൻ എടുക്കാൻ ഐറിഷ് കോളേജ് ഓഫ് ജിപിസ് നിർദ്ദേശിച്ചു. വിദേശത്തേക്ക് പോകുന്നതിന് രണ്ടാഴ്ച മുമ്പെങ്കിലും ശിശുക്കൾക്ക് വാക്സിനേഷൻ നൽകണമെന്ന് ജിപിമാർ പറഞ്ഞു. അഞ്ചാംപനി ഗുരുതരവും വളരെ സാംക്രമികവുമായ രോഗമാണെന്നും വാക്‌സിനേഷൻ വഴി തടയാവുന്നതാണെന്നും കോളേജ് അറിയിച്ചു.
![](https://gnn24x7.com/wp-content/uploads/2024/06/Sequence-01_1-1024x299.gif)
യോഗ്യരായ ആളുകൾക്ക് GP പ്രാക്ടീസുകളിൽ നിന്ന് വാക്സിനേഷൻ സൗജന്യമാണ്. എംഎംആർ വാക്സിൻ എടുക്കുന്നതാണ് അഞ്ചാംപനി തടയാനുള്ള ഏറ്റവും നല്ല മാർഗം എന്ന് ഐറിഷ് കോളേജ് ഓഫ് ജിപിസുമായുള്ള ക്ലിനിക്കൽ ലീഡ് ഫോർ ഇൻഫെക്ഷൻ കൺട്രോൾ ഡോ സ്കോട്ട് വാക്കിൻ പറഞ്ഞു. വിദേശ യാത്രകൾ പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത കുട്ടികൾക്ക് അഞ്ചാംപനി വരാനുള്ള ഉയർന്ന അപകടസാധ്യത ഉണ്ടെന്നും അവർ പറഞ്ഞു. അധിക എംഎംആർ വാക്സിൻ നൽകുന്നത് സുരക്ഷിതമാണെന്നും കോളേജ് അറിയിച്ചു.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb