വടക്കൻ അയർലണ്ടിൽ രണ്ടാം ദിനവും കുടിയേറ്റ വിരുദ്ധ സംഘർഷം രൂക്ഷമായി തുടരുന്നു. ആക്രമണത്തിൽ നിരവധി പേരെ അറസ്റ്റ് ചെയ്തു, 17 പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക് കലാപത്തിൽ പരിക്കേറ്റിട്ടുണ്ട്. ഉദ്യോഗസ്ഥർക്ക് നേരെ മണിക്കൂറുകളോളം തോക്കുകൾ, പെട്രോൾ ബോംബുകൾ, ഇഷ്ടികകൾ എന്നിവ ഉപയോഗിച്ച് തുടർച്ചയായ ആക്രമണം ഉണ്ടായതായി വടക്കൻ അയർലൻഡ് പോലീസ് സർവീസ് (പിഎസ്എൻഐ) പറഞ്ഞു.ലൈംഗികാതിക്രമ ആരോപണത്തിന്റെ പേരിലാണ് ആക്രമണം ആരംഭിച്ചത്. ആൻട്രിമിലെ ബാലിമീന നഗരത്തിൽ തെരുവുകളും റോഡുകളും അക്രമകാരികൾ കയ്യേറിയിരിക്കുകയാണ്. ലിസ്ബേൺ, കൊളറൈൻ എന്നിവിടങ്ങളിലും പ്രതിഷേധങ്ങൾ നടന്നു.
Follow Us on Instagram!
Stay updated with the latest news and stories from Ireland by following the GNN24X7 IRELAND channel on Instagram:
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

പ്രദേശത്ത് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി ആരോപിക്കപ്പെടുന്ന ഒരു പെൺകുട്ടിയുടെ കുടുംബത്തെ പിന്തുണച്ച് സമാധാനപരമായി നടന്ന പ്രതിഷേധമാണ് കുടിയേറ്റ വിരുദ്ധ കലാപമായി മാറിയത്. ബലാത്സംഗശ്രമത്തിന് രണ്ട് കൗമാരക്കാരായ ആൺകുട്ടികൾക്കെതിരെ കേസെടുത്തു. തിങ്കളാഴ്ച കൊളറൈൻ മജിസ്‌ട്രേറ്റ് കോടതിയിൽ ഒരു റൊമാനിയൻ ദ്വിഭാഷി അവരെ കുറ്റപത്രം വായിച്ചു കേൾപ്പിച്ചു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ അറ്റൻവേറ്റിംഗ് എനർജി പ്രൊജക്‌ടൈലുകളും ജലപീരങ്കിയും വിന്യസിച്ചതായി സേന പറഞ്ഞു. കലാപത്തിന് കാരണക്കാരായ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. അവർ പോലീസ് കസ്റ്റഡിയിലാണ്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

