അമേരിക്കയിൽ നിന്നുള്ള ആദ്യ മാർപാപ്പ ആയ ലിയോ പതിനാലാമന്റെ സ്ഥാനാരോഹരണം നാളെ. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30ന് ചടങ്ങുകൾ ആരംഭിക്കും. സെന്റ് പീറ്റേഴ്സ് സ്ക്വയറിലെ പ്രധാന വേദിയിലേക്ക് കർദിനാൾമാരുടെ അകമ്പടിയോടെ മാർപാപ്പ എത്തുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും. സ്ഥാനാരോഹണ ചടങ്ങിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നേതാക്കൾ പങ്കെടുക്കും. അമേരിക്കയിലെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് ജെ ഡി വാൻസും , സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോയും പങ്കെടുക്കും. ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് , യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കി , ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോക് തുടങ്ങിയവരും എത്തും.ആഗോള കത്തോലിക്ക സഭയുടെ 267ാം മാർപ്പാപ്പയായ ലിയോ പതിനാലാമൻ യുഎസിൽനിന്നുള്ള ആദ്യ മാർപ്പാപ്പയാണ്.


മേയ് 20ന് അദ്ദേഹം സെന്റ് പോള്‍ ബസിലിക്കയുടെ അധികാരം സ്വീകരിക്കും. മേയ് 21ന് വിശ്വാസികളുമായി ആദ്യ പൊതുസമ്മേളനം നടത്തും. മേയ് 24ന് റോമന്‍ ക്യൂരിയയുമായും വത്തിക്കാന്‍ ജീവനക്കാരുമായും കൂടിക്കാഴ്ച നടത്തും. മേയ് 25ന്, അദ്ദേഹം സെന്റ് ജോണ്‍ ലാറ്ററന്‍ ബസിലിക്കയും സെന്റ് മേരി മേജര്‍ ബസിലിക്കയും ഔദ്യോഗികമായി ഏറ്റെടുക്കും. സ്ഥനാരോഹന ചടങ്ങുകൾക്ക് മുന്നോടിയായി വത്തിക്കാനിൽ സുരക്ഷ ശക്തമാക്കി. ഇറ്റാലിയയിലും വത്തിക്കാനിലും കനത്ത സുരക്ഷയാണ് ക്രമീകരിച്ചിരിക്കുന്നത്. വത്തിക്കാനിൽ ഏകദേശം 6000 പൊലീസ് ഉദ്യോഗസ്ഥരും 1000 സന്നദ്ധപ്രവർത്തകരും ഡ്യൂട്ടിയിലുണ്ടാകും.


Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb



































