ന്യൂഡൽഹി: സർക്കാരുമായുള്ള അടുത്ത ഘട്ട ചർച്ചയ്ക്ക് മുന്നോടിയായി തങ്ങളുടെ നിലപാട് കർശനമാക്കിയ പ്രതിഷേധിച്ച കർഷക യൂണിയനുകൾ ജനുവരി 26 ന് ദില്ലിയിലേക്ക് ട്രാക്ടർ പരേഡ് നടത്തുമെന്നു കർഷക സംഘടനകള്‍ മുന്നറിയിപ്പ് നൽകി. ചര്‍ച്ച പരാജയപ്പെട്ടാല്‍ കൂടുതല്‍ കര്‍ഷകരെ അതിര്‍ത്തികളിലേക്ക് കൊണ്ടുവരാനാണ് സംഘടനകളുടെ തീരുമാനം.
കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ കാര്‍ഷിക നിയമങ്ങള്‍ പിൻവലിച്ചില്ലെങ്കിൽ റിപബ്ലിക് ദിന പരിപാടികള്‍ക്കിടെ ഡൽഹി നഗരത്തിലേയ്ക്കും രാജ്യത്തിൻ്റെ മറ്റു കേന്ദ്രങ്ങളിലും ട്രാക്ടര്‍ റാലി നടത്തുമെന്നാണ് സംയുക്ത കിസാന്‍ മോര്‍ച്ച് അറിയിച്ചത്.
നിലവിൽ പതിനായിരക്കണക്കിന് കർഷകർ ഡൽഹിയിലേയ്ക്കുള്ള അതിർത്തികളിൽ തമ്പടിച്ചിരിക്കുകയാണ്. ഇതിനിടെ വീണ്ടും ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്തിരുന്നു. കേന്ദ്ര സർക്കാർ കൊണ്ടുവന്ന മൂന്ന് കാര്‍ഷിക നിയമങ്ങളും പിൻവലിക്കില്ലെന്ന് കേന്ദ്രം ഉറപ്പിച്ചു പറയുന്ന സാഹചര്യത്തിലാണ് പ്രതിഷേധക്കാര്‍ തുടര്‍നടപടികള്‍ ആലോചിക്കുന്നത്.